ഡോണ മയൂര

യുവകവികളിൽ ശ്രദ്ധേയ. 'ഐസ് ക്യൂബുകൾ' കവിതാ സമാഹാരം സോഷ്യൽ നെറ്റ് വർക്കുകളിൽ സജീവം തിരുവനന്തപുരം സ്വദേശി അമേരിക്കയിൽ താമസം.

നിലകൊള്ളുന്നയിടങ്ങളിൽനിൽക്കാനരുതാതെഇടം വിട്ടുപോയദുഖത്തെ പറ്റി കേട്ടിട്ടേയില്ല… ജീവന്റെയവസാന സ്പന്ദനവുംചെവിയോർത്തിട്ടുംനിശ്ശബ്ദതയാൽ കാതടഞ്ഞിട്ടുംഅഗ്നിഗോളങ്ങൾകാഴ്ച്ചകൾ മറച്ചിട്ടും ദാഹിച്ചപ്പോൾ ഒരിറ്റ് ജലംകുടിച്ചില്ലയാരും,രക്തച്ചുവയെ ഭയന്ന്. സമാധാനത്തിന്റെതേൻത്തുള്ളിയെത്തിയപ്പോൾഅതിൽ പകയുടെ പുകയാൽചുറ്റപ്പെട്ട കൂടിന്റെ നേര്,പൂവുകളുടെ നോവ്. വേദനയും രക്തച്ചൊരിച്ചിലുംഎവിടെയാണ് എന്നാണ്അവസാനിക്കുന്നത്? കവര്‍: സുധീര്‍ എം എContinue Reading

കവിതയീവർഷംപോർവിമാനങ്ങളുടെ ചിറകിലുംബോബുകളുടെ ഒച്ചയിലും,കുഞ്ഞുങ്ങളുടെ വിശപ്പിലുംനിലവിളികളിലുമേറിയാണ്വന്നത്. അതെല്ലാമെന്റെ ഭാഷയിലേക്ക്പരിഭാഷപ്പെടുത്താനിരുന്നസങ്കടഭാരത്താൽഞാൻ തളർന്നു. അന്നേരം എഐയോട്യുദ്ധം നിർത്തിക്കാനുള്ളഉപായങ്ങൾ ചോദിച്ചു,രക്തദാഹികളെഉപദേശിക്കാമോയെന്ന് ചോദിച്ചു,ബോബുകളെ നിർവീര്യമാക്കാൻകഴിയില്ലേയെന്ന് ചോദിച്ചു,സമാധാനത്തിനായിഅങ്ങനെ പലതുംചെയ്യാമല്ലോയെന്ന് ചോദിച്ചു. എന്നാൽ സമാധാനത്തിന്റെക്രഡിറ്റ് യുദ്ധദാഹികൾ തന്നെഎടുക്കുമെന്നോർത്തിട്ടാവണംഎഐ മിണ്ടാതിരുന്നു,മനുഷ്യരിലേക്ക്പരകായം ചെയ്തു കവര്‍: എം എ സുധീര്‍Continue Reading

ഒ റ്റമീൻ കുളക്കരെയുറ്റമീൻ കൺക്കണ്ണാടി. വിശപ്പിന്റെ നീലിമയുടലാകെ പടർന്നു ചിറകിൻ തുമ്പിലൂടിറ്റുന്ന പക്ഷിയെ ധ്യാനിച്ച് ധ്യാനിച്ച് കുളത്തിലേക്ക് വരുത്തിയതാണ്, പരൽമീ‍ൻ. പരസ്പ്പര പ്രതിഫലനത്തിലെ പ്രണയത്തിൻ തിളക്കത്തിൽ വിവേകിയായി പക്ഷി. ബന്ധിതം പ്രണയത്താൽ രണ്ടാളും ഒരു കുളക്കീഴിൽ ഒരേ കുളക്കര ശിഷ്ടകാല പ്രണയനീലിമയിൽ!  Continue Reading