പി.എം. ഗോവിന്ദനുണ്ണി

സ്വദേശം പാലക്കാട് ജില്ലയിലെ വാടാനാം കുറുശ്ശി. കൃതികൾ: നിശ്ചലം,അമര താരകം, ആടുകളുടെ വാതിൽ (കവിതാ സമാഹാരം), കിനാവനം (കുട്ടികൾക്കുള്ള നോവൽ)

ഇടശ്ശേരി അവാർഡും പൂർണ്ണ - ആർ.രാമചന്ദ്രൻ കവിതാ പുരസ്കാരവും നേടിയിട്ടുണ്ട്.

കവിതകൾ മാതൃഭൂമി, ഭാഷാപോഷിണി, ജയകേരളം, സമകാലീന മലയാളം, കലാകൗമുദി, ദേശാഭിമാനി, മാധ്യമം മുതലായ പ്രമുഖ പ്രസിദ്ധികരണങ്ങളിൽ വന്നിട്ടുണ്ട്.

കവിതകളുടെ ഇഗ്ലീഷ് പരിഭാഷകൾ
ഇന്ത്യൻ ലിറ്ററേച്ചറും, മലയാളം ലിറ്റററി സർവ്വേയും, മ്യൂസ് ഇന്ത്യയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരൂർ തുഞ്ചൻ സ്മാരകത്തിലെ മാനുസ്ക്രിപ്റ്റ് റിസോഴ്സ് സെന്ററിൽ (നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ) സ്കോളറായി ജോലി നോക്കിയിട്ടുണ്ട് .

ഒരു തിരഉയർന്നുയർന്ന്ഇരുകൈകളായിപ്പിരിഞ്ഞ്മേഘത്തെപ്പിടിച്ച്ഒലുമ്പിപ്പിഴിഞ്ഞ്താഴോട്ട്നീലത്തിൽ മുങ്ങി വെളുത്ത നുരകളായിപ്പിരിഞ്ഞ്മണലിൻ്റെ കാല്ക്കലേക്ക്.കരയുടെ ദൃഷ്ടി അവസാനിക്കുന്നിടത്ത്ചുവന്ന മത്സ്യങ്ങൾവായുവിൽ പറ്റിപ്പിടിച്ച്വാനിലൂടെ നീന്തുന്നു.ഇരമ്പുന്ന ഇളക്കത്തിൻമേൽഒരു പക്ഷിഅതിൻ്റെ താക്കോൽക്കൂട്ടംഉടഞ്ഞ തിരയിലേക്കാഴ്ത്തുന്നു. കവർ : സി പി ജോൺസൻContinue Reading

നിശ്ശബ്ദതയിലേക്കു വീണ്പൊട്ടിത്തെറിച്ച വാക്കിൻ്റെ ചീളുകൾആലിപ്പഴം പോലെ കാണാതായി. മണ്ണിലമർന്ന കാല്പാടുകൾവെയിലിനെ പിൻതുടരുന്നുവെളിച്ചം കടലിൽ കെടുന്ന നേരംമണലിൽ വറ്റുന്നു ജലോപരിഒരു തോന്നലായി നടന്നു പോകുന്ന നിഴൽ തിരകളിൽത്തുള്ളിമേഘം തൊടുന്നു ഉപ്പുപുരണ്ടു വന്ന ഉണക്കക്കാറ്റ് ചോദിച്ചു:കാലങ്ങളായിപുറപ്പെട്ട ഇടത്തിലേക്കു തന്നെതിടുക്കപ്പെടുന്ന ശരീരത്തിൽ നിന്ന്ബന്ധിതമായ മിടിപ്പേനീസ്വതന്ത്രമാകാത്തതെന്ത്? വിണ്ടുകീറി മണ്ണിലേക്ക് ദൃഷ്ടി ചൂണ്ടിശരീരം നെടുവീർപ്പുടച്ചു ചിരിയാക്കി.ഇരുട്ടിൽ അലകളുണ്ടാക്കിആ ചിരിനടത്തത്തെ ശകലങ്ങളായി പിൻതുടർന്നു. കവർ : സുധീർ എം എContinue Reading

നിശ്ചല ദിവസത്തിൻ്റെ അറുതിയിൽകാറ്റും മഴയും മലകടന്നു വന്നു.രാത്രി മുഴുവൻ അതിൽ മുങ്ങി നിന്നു.മൂന്നാംനാൾ രാവിലെഅതാമൺകുമിള പിളർന്ന്ഒരു ജീവൻമിടിച്ചു പൊന്തുന്നു. തീർച്ചയായുംഅത്മേഘങ്ങൾക്കപ്പുറത്തേക്ക്വള്ളിത്തലനീട്ടുന്നസ്വപ്നപ്പൊടിപ്പ്.അപാരതയിൽപടർന്ന്തേൻപഴങ്ങൾകായ്ച്ച്നിറഞ്ഞ ചന്തത്തിൽതിളങ്ങി നിൽക്കേണ്ടഉയിർപ്പ്. അതു കാട്ടുന്ന വഴിയേഉയർന്നു പോകുന്നുഉണർന്ന ചിറകുകളിൽഅനന്തതയിലേക്ക് നമ്മൾContinue Reading