കവിത (Page 6)

1 കൊട്ടിയടച്ചലോഹഫ്രെയിമിൽനിന്ന്വിദൂരതയിലെതുറസ്സിലേക്കായുന്നകഴുത്ത്അതിർവരമ്പുകളുടെനേർരേഖയിൽനിന്ന്അതിനപ്പുറത്തെതാഴ് വരയിലേക്ക്എത്തിനോക്കുകയാണെന്നതോന്നൽ.ചിലപ്പോൾഇടതുചെവിമെല്ലെവട്ടംപിടിക്കുംപോലെ.അല്ലെങ്കിൽനനഞ്ഞപുല്ലിലൂടെ,തണുത്തചെളിയിലൂടെഒഴുകിയകാൽമടമ്പ്,അപരിചിതപ്രതലത്തിൽഉരസുന്നതായി…നിസ്സഹായതയുടെപരകോടിയിൽനിശബ്ദതയ്ക്ക്എത്രമാത്രംസാധുതയുണ്ടെന്നനെടുവീർപ്പ് 2വർഷങ്ങൾക്കു മുൻപ്കെണിയിലേക്ക്നടന്നടുത്ത ദിവസംകറപോലെഉടൽമടക്കുകളിൽപറ്റിപ്പിടിച്ചിരിക്കുന്നത്പിന്നീട്നിലതറ്റിയനിലവിളിയായിഒലിച്ചിറങ്ങുന്നത്,കല്ലിച്ചുപോയ,മുറിവുകളിലൂടെഓടിനടക്കുന്നത്,സാവധാനംനിരാശയായിഉറഞ്ഞുകൂടുന്നത്. 3അനിശ്ചിതത്വമെന്നപാലത്തിന്റെവിടവിൽ,ഭൂമിക്കുംആകാശത്തിനുമിടയിൽ,കൊരുത്തആധിയുടെചരടിൽനിയമങ്ങൾക്കുംഉടമ്പടികൾക്കുംമുൻപുള്ള കിഴവൻമരത്തിൻവേരുപോലുള്ളഓരോർമസമയത്തിലൂടെ,മരണത്തിലൂടെ,കടന്നെത്തിയഒരാവരണം. *(C) damien hirstaway from the flock -1994 കവർ: ജ്യോതിസ് പരവൂർContinue Reading

നീ മാത്രം വായിക്കുവാൻനിന്നോട് മാത്രം പറയാൻ,എന്നുള്ളിലൊരു കടലിരമ്പുന്നുണ്ട്. നീയാരെന്നോ എവിടെയെന്നോ അറിയാതെയെങ്കിലുംഎവിടെയോ നീയുണ്ടെന്നുംഎന്നെ കാണുന്നുണ്ടെന്നുംഎന്നെ അറിയുന്നുണ്ടെന്നുംഎത്രയോ കാലമായി ഞാൻ വിശ്വസിക്കുന്നുണ്ട്.ഓർമ്മവച്ച നാൾ മുതൽഒന്നും പറയാതെ…ഒന്നും മിണ്ടാതെഎന്നെ മനസ്സിലാക്കുന്ന ഒരു ഹൃദയംഞാൻ തേടുന്നുണ്ട്. പിണക്കങ്ങളും കുറുമ്പുകളുംകാണിക്കാൻഉള്ളിലെവേവലാതികളും സങ്കടങ്ങളുംപെയ്തു നിറയ്ക്കാൻ,തോളിൽ ചാരിയിരിക്കാൻ,നെഞ്ചിൽ മുഖമമർത്തി കരയാൻ, തിരക്കുകളില്ലാതെ നിർത്താതെ സംസാരിക്കാൻ,ഉറക്കെ പൊട്ടിച്ചിരിക്കാൻ,നിറഞ്ഞൊഴുകുന്നകണ്ണുകൾ തുടയ്ക്കാൻ..വാത്സല്യത്തോടെ നോക്കാൻ…നിന്നെ ഞാൻ തേടുന്നുണ്ട്.നിന്റെ മുഖം ഞാൻ എല്ലാവരിലും,ഓരോ ആൾക്കൂട്ടത്തിലുംതിരയുന്നുണ്ട്. ഒരിക്കലും മുന്നിൽ വരാതെ നീ മറഞ്ഞിരിക്കുമ്പോഴുംഎവിടെയോ എന്നെ നോക്കിയിരിക്കുന്നുണ്ടെന്നുംഒരിക്കൽ നീയരികത്തുContinue Reading

ചെറ്റെങ്കിലുമുണ്ടോഒറ്റ തടുക്കിലിരുന്ന്ചർക്ക തിരിച്ചൊരുനേരിന്നൂറ്റംനൂറ്റവിചാരം? ഉറ്റവരെല്ലാംധർമ്മപഥത്തിൽഒറ്റ പ്രാർത്ഥന മാത്രംതെളിയുംവട്ടക്കണ്ണട,ഉണ്ടോകൂടെ കൂട്ടുംനീളൻ വഴിയിലെനേരിന്നൂന്നൽ ? സത്യാന്വേഷണവ്യഗ്രത നിത്യംനോറ്റിയെടുത്തൊരുനോട്ടപ്പൊരുളും ? മെറ്റയോട് ഞാൻ ചോദിച്ചുഇറ്റു സംശയഭാവത്തിൽമെറ്റ – നരേറ്റീവ് കാലത്ത്ഈയൊറ്റ കാര്യം സ്വകാര്യമായ് ! കവർ: ജ്യോതിസ് പരവൂർContinue Reading

പ്ലാസ്റ്റിക് കവറിൽ മുദ്രവെച്ചരണ്ട് മുന്തിരിപ്പഴങ്ങളാണിപ്പോൾനങ്ങേലിയുടെ കണ്ണുകൾ.ചൂന്നെടുത്ത കുഴികളിൽഒരു തിരച്ചിൽ യന്ത്രം ബാക്കിനിൽക്കുന്നു;‘ഉണ്ണീ’യെന്ന അടയാളവാക്കിനായ്അലറുന്ന ഒരു വിനിമയജാലകം! പൂതം പണ്ടേ വേഷം മാറിയിരിക്കുന്നു.ഒറ്റയ്ക്ക് മേഞ്ഞുനടക്കുന്നപയ്യുടെ മുലകുടിക്കുന്നദരിദ്രവാസിയല്ല ഇപ്പോൾ പൂതംകാട്ടിലല്ലവൻ കൂടിയിരുപ്പ്കോർപ്പറേറ്റ് കെട്ടിടത്തിൻ്റെആകാശ ഫ്ലോറിലെക്യൂബിക്കിളിലിരുന്ന്ഡാറ്റാ മൈനിംഗ്നടത്തുകയാണിപ്പോൾ പൂതം!​“ഇതിലും വലുതാണെൻ്റെപൊന്നോമന” യെന്ന്നങ്ങേലി അലറിയപ്പോൾപൂതം ഒരു ത്രീ-ഡി പ്രിന്ററിൽമറ്റൊരുണ്ണിതൻ പകർപ്പെടുത്ത്നങ്ങേലിക്ക് നൽകി.അമ്മ തൊട്ടു നോക്കിതിരിച്ചറിഞ്ഞു,സ്നേഹത്തിന്റെ പൾസില്ലാത്തആ വ്യാജപ്പതിപ്പിനെ.​ശാപം പണ്ടത്തെപ്പോലെഫലിക്കില്ല നങ്ങേലീ..പൂതം ഇപ്പോൾഇൻഷുറൻസ് ഏജന്റാണ്.അവൻ നിന്റെ ശാപത്തെ‘ക്ലെയിം’ ചെയ്യും. എങ്കിലും പേടിച്ചു വിറച്ചപൂതം കുഞ്ഞിനെ വിട്ടുനൽകികാരണം-കുട്ടികളെവളർത്തുന്നതിനേക്കാൾ ലാഭംഅവരെContinue Reading

വീട്ടുമുറ്റം!അതീവ രാത്രി!പെരുങ്കാറ്റ് തുലാമഴയുമുടുത്ത്തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. അതിനിടെ,ആദ്യമായി കൺമിഴിച്ച,അഞ്ചുപത്ത് മധുരം മാത്രം കെട്ടിയിരുപ്പുള്ളഒരു പാവം നന്ത്യാർവട്ടപ്പൂ,കാറ്റിനെന്തൊരു വീര്യമാണെന്ന്,മൂക്കത്ത് വിരൽ വച്ച്,കണ്ണുതള്ളി നിന്നു. “നിന്നോട് മിണ്ടിയതറിഞ്ഞാൽ, ൻ്റമ്മയും കാമുകിയും ന്നോട് തെറ്റിപ്പൂവും”കാറ്റ് പൂവിനോടപ്പോൾ ഉഡായിപ്പിറക്കി.“നീയെന്നെ വലവീശിപ്പിടിക്കും”“നീയെന്നെ വശീകരിക്കും”പൂവിനെ ബ്ലോക്കിയെറിഞ്ഞ്,കാറ്റ് ഓടിപ്പോയി. അപരാധമായിപ്പോയോയെന്ന്,തെറ്റിദ്ധരിക്കപ്പെട്ടല്ലോയെന്ന്,മിണ്ടാതിരുന്നാൽ മതിയായിരുന്നെന്ന്,മിണ്ടാതിരുന്നിരുന്നെങ്കിൽവിളയാട്ടക്കാറ്റെങ്കിലുംകണ്ടോണ്ടിരിക്കാമായിരുന്നെന്ന്പൂവ് സങ്കടപ്പെട്ടു. കാറ്റിന്,കാലിൽ വളംകടിയാണെന്ന്,ചൊറിച്ചിൽ മാറാഞ്ഞിട്ടാണെന്ന്,നിൽപ്പുറക്കാഞ്ഞിട്ടാണെന്ന്കണ്ടുനിന്ന രാപ്പാടി ന്യായീകരിച്ചു. പിറ്റേ ദിവസം,നാലും കൂടിയ കവലക്കരികിൽ വേലിയരുക്കിൽവെണ്മച്ചന്തം വിടർത്തിയുണർന്ന പൂവ്,കവലയിൽപോസ്റ്റിട്ട് തിരുവാതിര കളിക്കുന്നകാറ്റിനെ കണ്ടു. “ഹായ് കാറ്റ്”എല്ലാം മറന്ന്,പൂവ് പരിചയംContinue Reading