കവിത (Page 43)

നമ്മള്,കാണാത്ത ദൂരക്കാഴ്ചകൾ,വായിക്കാത്ത പുസ്തകങ്ങൾ,പേരോർത്ത് വെക്കാത്ത മനുഷ്യർ,സ്വയം മറന്നുവെച്ച കച്ചവടശാലകൾ,രുചിക്കാതെ പോയ രസക്കൂട്ടുകൾ,ഒപ്പമിരുന്ന് നെഞ്ചോളം പടരാൻ, പാടേ മറന്നു പോയ കടലിരമ്പങ്ങൾ,മലയിടുക്കുകൾ കയറിച്ചെന്ന് മേഘച്ചീളുകളെത്തൊട്ട് കുളിരാനിടം കൊടുക്കാതെ പോയ, ഒറ്റക്കമ്പിളി പുതപ്പിനുള്ളിലെ ഇളം ചൂട്,കാതടപ്പിക്കുന്ന കാറ്റിരമ്പത്തിനൊപ്പം പാറിപ്പറക്കാതിരുന്ന പട്ടച്ചിറകുകൾ,നെയ്യാമ്പൽ പൂക്കളിൽ കവിതയെഴുതുമ്പഴുംസ്വയമറിയാതെ പോയ നിലാവെളിച്ചം,ഒഴുകിപ്പറക്കുമ്പഴും കാറ്റേ മറന്നു പോയ പലവർണ്ണമിയലുന്ന കുമിളക്കൂട്ടങ്ങൾ,ഞാറ്റുവേലപ്പെയ്ത്തുകളിൽ കുതിർന്ന വരമ്പിൻ ചോട്ടിൽ, കാക്കപ്പൂക്കളെ മറന്ന് വെച്ച ഇലക്കുമ്പിളുകൾ,പലവട്ടം വഴി മറന്ന് പോയിട്ടും തോൽക്കാതെ പരതുന്ന, അടുക്കള വാതിൽക്കലെContinue Reading

ശൂന്യതമുറിയിലൂയലാടിമാറാലത്തുമ്പിലൂടെചലനംനിലച്ചഘടികാരത്തില്‍മച്ച് താങ്ങിയപല്ലിയുടെമുറിഞ്ഞഅനക്കം നിലച്ചവാലിൽരാവിൽഉമ്മറക്കോലായിൽചാരുകസേരയിൽനിശ്ശബ്ദംചുറ്റിത്തിരിയുന്നകാറ്റിൽകയറു പൊട്ടിഇല്ലിപ്പടർപ്പിൽകുരുങ്ങിയപട്ടത്തിൽചുറ്റിക്കറങ്ങിപിന്നെയുംഎന്നിലെത്തിനിൽക്കുന്നശൂന്യത കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading

ശിഖരങ്ങളെത്രയറുത്തെടുത്താലുംമണ്ണിലോട്ടാഴ്ന്നിറങ്ങുന്നഹൃദയമേനീരുറവതേടി പലവഴിപായും വേരിനെഏതുകൈകളാൽ നീചുറ്റിപ്പിടിക്കും ആഴത്തിലാഴത്തിലെന്ന പോൽകരൾപിളർന്ന്പുഴയിലൊട്ടടുക്കെനീ പടർന്ന വഴിയത്രയുംപച്ചയാൽ ഞാൻവിരിപ്പിട്ടതല്ലേ പൂക്കളാൽ വസന്തംതീർത്ത്മനോഹരിയായ് ചമച്ചുംചില്ലകളാലൂഞ്ഞാലാട്ടികാറ്റിനെയുന്മാദനൃത്ത-മാട്ടിയവളല്ലേ ചുവപ്പാൽ നിന്നെപുതപ്പിച്ച്പച്ചയായ്തളിർത്തതല്ലേശീതളഛായയിലുരുവിട്ടതല്ലേ,മിഥുനങ്ങൾമധുരമനോജ്ഞസുന്ദര ഗാഥകൾ ശിഖരങ്ങളറുത്തുപോയൊരെന്നെപുതുനാമ്പിനാൽനീയുണർത്തേണ്ടതല്ലേമറന്നിടാമോ,പൊയ്പ്പോയവസന്തങ്ങൾനിന്നെപ്പൊതിഞ്ഞനാളുകൾ. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

അമ്മി ചവിട്ടിയാൽഅമ്മയെ ചവിട്ടിയ പോലെ.സ്വന്തം വീട്ടുകാരുമായി,അമ്മയുമായി,എല്ലാ ബന്ധങ്ങളുംവേർപെടുത്തുകയാണത്. ഇതെല്ലാംനീ തന്നെയല്ലെ അവളോട്പറഞ്ഞത്. കതിർമണ്ഡപത്തിനുമൂന്നു വലം വെച്ച്വലതു വശത്തെ അമ്മിയിൽവലതുകാൽ വച്ച് കയറി നിന്ന്,ആകാശത്തെവിടെയോകാണുന്നൊരു നക്ഷത്രത്തെ,അരുന്ധതിയാണെന്നുസങ്കൽപ്പിച്ച്,അതിനെ നോക്കണമെന്നുംപറഞ്ഞതോ? ആണധികാരത്തിൻ്റെകയ്പുനീർകുടിയ്ക്കാൻനീ തന്നെ അവളെ പറഞ്ഞുവിടുകയായിരുന്നു. കിടപ്പറയിൽആദ്യരാത്രി വന്നത്കെട്ട്യോൻ്റന്യേൻ!* അരുന്ധതിഒടുങ്ങാത്ത പാതിവ്രത്യത്തിന്റെചൈതന്യമത്രെ! പാതിവ്രത്യം കാത്തുസൂക്ഷിയ്ക്കാമെന്ന,മരണശേഷം മറ്റൊരു നക്ഷത്രംആയി വരുവാൻ തയ്യാറാണെന്നതടവറയിൽ കിടന്നു,മരിച്ച നക്ഷത്രത്തിൻ്റെമൗനദാർഢ്യം! *കുറ്യേടത്ത് താത്രിയുടെ അനുഭവം.അവരുടെ ആദ്യരാത്രി തൊട്ട് മരണം വരെ എല്ലാ ആണധീശത്തിനെതിരേയും ഒറ്റയാൾ പട്ടാളമായി പോരാടി. ആർക്കൈവിൽ സൂക്ഷിച്ചിട്ടുള്ള അക്കാലത്തെContinue Reading

ഞങ്ങൾക്ക് ഒരു ഉണ്ണിപിറന്നു അച്ഛന്റെ ചന്തമോ അമ്മയുടെ നിറമോ മുത്തച്ഛന്റെ കവിളിലെകാക്കപുള്ളിയോ മുത്തശ്ശിയുടെ കഴുത്തിലെപാലുണ്ണിയോ ഇല്ലാത്ത ഒരു ഉണ്ണി. കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത നീണ്ടുമെലിഞ്ഞ കാതുണ്ടായിട്ടും കേൾവിയില്ലാത്ത ബുദ്ധന്റെ ഒരു പഴകിയഛായാചിത്രമുണ്ടായിരുന്നു ഞങ്ങളുടെ ചുവരിൽ. അതേ ഛായയായിരുന്നു ഉണ്ണിക്ക് അതേ നിറമായിരുന്നു കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത കാതുണ്ടായിട്ടും കേൾക്കാൻകഴിയാത്ത ബുദ്ധന്റെ മറ്റൊരു ഛായാചിത്രമായി ഞങ്ങളുടെ ഉണ്ണി ഉലകത്തിൽവളർന്നു കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading