കവിതാകലാപങ്ങൾ
നിന്റെ കവിതകൾ ഒരിക്കലുംകലാപാഹ്വാനങ്ങളായിട്ടില്ല.ആഹ്വാനങ്ങളുടെ കലാപംമാത്രമായിരുന്നു അവയൊക്കെ.നിന്റെ കവിതകൾ ഇന്നേവരെകലാപകാരണങ്ങളായിട്ടേയില്ല.കാരണങ്ങളുടെ കലാപം മാത്രമാണ്അവയിൽ ഉരുണ്ടുകൂടാറുണ്ടായിരുന്നത്.നിന്റെ കവിതയിൽ പ്രാസം ഉണ്ടാവില്ല.സുനിശ്ചിതമായ തോതോ താളമോഅവയിൽ കണ്ടെന്നുവരികയില്ല.നിന്റെ കവിതകളെ നാലുപാദങ്ങളിൽഭംഗിയോടെ നിരത്തിനിർത്താനാവില്ല.നാന്ദിവാക്യങ്ങളോ ശുഭാന്ത്യങ്ങളോഅതിന്റെ ആഖ്യാനശൈലിയാകുന്നതേയില്ല.ഇതിനെല്ലാം ഒരു ന്യായീകരണവുംആരും നിന്നിൽ നിന്നും പ്രതീക്ഷിക്കരുത്.കാരണം കാൽപ്പനികതയുടെ മുകളിൽകെട്ടിപ്പൊക്കിയ വിശാലസൗധമല്ലത്.നീ നിന്റെ കവിതയെ കണ്ടെടുത്തത്ഭഗ്നമോഹാവശിഷ്ടങ്ങൾക്കിടയിൽകുരുങ്ങിക്കിടക്കുന്ന വരികളായാണ്.ഒട്ടൊട്ടുടഞ്ഞും ചതഞ്ഞും മുറിഞ്ഞുംചോരവാർന്നും കിടക്കുന്നതായിട്ടാണ്.പേരില്ലാത്ത ശവക്കുഴിയിൽ നിന്നുംഎന്നെങ്കിലും തിരിച്ചെത്തുമെന്നു കരുതിപുത്രനെ കാത്തിരിക്കുന്ന പിതാവിന്റെചുടുനിശ്വാസങ്ങൾക്കിടയിൽ നിന്നാണ്പലപ്പോഴും കവിത പൊട്ടി വിരിയുന്നത്.നെറ്റിയിൽ മരണമുദ്ര പേറുന്ന മാടുകളുടെരോദനങ്ങൾ ബധിരകർണ്ണങ്ങളിൽത്തട്ടിപ്രതിദ്ധ്വനിക്കുന്നതിനാലായിരിക്കണംഅവContinue Reading





















