കവിത (Page 13)

മട്ടാഞ്ചേരിയിലേക്ക് ഏഴപ്പിച്ചേക്കണ പാലത്തിലൊക്കെ വെള്ളിയാഴ്ച മുട്ടൻ ബ്ലോക്കാണ്, അതോണ്ടവള് കുര്യച്ചനെ വ്യാഴാഴ്ച കാണും, ഞാനും. ആദ്യമായ് വരുന്നവരുടെ മൂന്ന് പ്രാർത്ഥനകൾ നടക്കൂന്നാട്ടോ..! തിരി:എന്റെ മൂന്നാമത്തെ പ്രാർത്ഥന ഭൂമിയിലെവിടെയാണേലും വ്യാഴാഴ്ച എന്നെയിവടെ ഇവളുടെ മുടിചാരി നിർത്തേണമേ..! അവള് കണ്ണുമുറുക്കിയപേക്ഷിക്കുന്നേരം, ഞാനെന്റെ പ്രണയം വിളിച്ച് പറയും, കേൾപ്പിക്കരുത്(ഒരോട്ടോപായിക്കണം) അനുഭവപ്പെടരുത്(തിരക്കുണ്ടാക്കിയേക്കണം) അറിയാവുന്നവരെന്ന അകലത്തില് ഒഴുക്ക് നിക്കാൻണ്ട്. എണ്ണ:രണ്ടാമത്തെ പ്രാർത്ഥന അവള് തിരിഞ്ഞുനോക്കുമ്പോളൊരിക്കലു- മെന്നെയോർക്കരുത് ജീവനൊണ്ടെന്ന ചൂടും ചിരിയും നിർത്തി, കൈതൊടാതെ തോളുമുട്ടാതെ ഓർത്തെടുക്കേണ്ടിവരുന്ന സ്വപ്നത്തിലെContinue Reading

ഒടിയൻ പലതരത്തിൽ വരുംപട്ടിയായ്, പൂച്ചയായ്,ഏലിയായ്, പുലിയായ്പല വേഷങ്ങളിലും.മഹായോഗിയുടെ നെഞ്ചു തുളയ്ക്കുവാൻതന്നെഎത്ര വേഷങ്ങൾ .. സാഹോദര്യത്തിന്റെമിനാരങ്ങളുടയ്ക്കുമ്പോൾകാവി ജാഫ്രിയുടെ കണ്ണുകൾക്കു മുമ്പിൽചുടലയക്ഷിയുടെ അപരത നരോദ് പാണ്ഡ്യയിലെ പെൺകുരുന്നുകളെഞെരിക്കുമ്പോൾവേഷമേയില്ലായിരുന്നു ഹിമവാന്റെ നെഞ്ചിൽസൈനികവ്യൂഹത്തിനുമേൽപാഞ്ഞു കയറുമ്പോൾ കാറിന്റെ രൂപം ലിദ്ദർ നദിയുടെ കരയിൽആഹ്ളാദാരവങ്ങൾക്കിടയിൽമതം ചോദിച്ചു വെടിയുതിർത്ത്ഇടിമിന്നലായി… മതമില്ലാത്ത ഒടിയന് മതമെന്തിന്?കരിംപച്ചയുടെ വേഷപ്പകർച്ച..ഒടിയന് വേണ്ടത് രക്തംനമ്മുടെ രക്തം, ഇന്ത്യയുടെ രക്തംഒടിയന്റെ താവളം തേടി നാം അലയുകയോ ?അവൻ ഇവിടെയാണ്,ഇവിടെനമ്മുടെ ഉള്ളിൽ, നമ്മുടെ മദ്ധ്യത്തിൽ.Continue Reading

പൂത്തെരുവ് എന്ന പഴകിയ നാമഫലകത്തിന്മേൽ വഴിതെറ്റിവന്നൊരു ചിത്രശലഭം തളർന്നിരിക്കുന്നു ! പണ്ട് ഇവിടെ നിറയെ പൂക്കടകൾ ഉണ്ടാകുമായിരിക്കണം ഒരുദ്യാനം പോലെ ഇവിടം പല നിറപ്പൂക്കളാൽ നിറഞ്ഞിരിക്കാം ! നിരത്തിന്നിരുവശവും പൂക്കൾ നിറച്ച കൂട്ടയുമായി പൂക്കാരികൾ നിരന്നിരിക്കാം! ഇതിലെപോകും കാറ്റിൽ സുഗന്ധം കലർന്നിരിക്കാം ! ഇത് വഴി വന്ന കവികൾ വസന്തം മുകർന്നിരിക്കാം ! ഇവിടെ വരുന്നവരുടെ വാക്കുകളിൽ പൂക്കൾ വിടർന്നിരിക്കാം ! ഇവിടെയെത്രയോ പ്രണയം വിരിഞ്ഞിരിക്കാം ഇതുവഴി നടന്നു പോയContinue Reading

തട്ടുകടയില്‍ നിന്ന്ഉഴുന്നുവട വാങ്ങിതിന്നുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നവാഹനങ്ങളുടെചക്രങ്ങളൊക്കെയുംഉഴുന്നുവടകളാണെന്നുകണ്ടെത്തുമ്പോള്‍ കൈയില്‍ക്കരുതിയിരുന്നതിന്നാനിരിക്കുന്നഉഴുന്നുവടകൈയില്‍ക്കിടന്നുരുളുന്നതായിഅതിന്നടിയില്‍പ്പെട്ടാരോ കിടക്കുന്നതായികൈവിട്ടുരുളുന്നു. അതുരുണ്ടു പോകും നിരത്തില്‍ബസ്സിന്‍റെ പിന്‍ചക്രങ്ങള്‍ക്കിടയില്‍പെട്ടുപോയൊരു ജീവനെആരൊക്കെയോ ആംബുലന്‍സിലേക്ക്മാറ്റുന്നതു കാണുന്നു. കൈ തുറന്നു നോക്കുമ്പോള്‍പറ്റിപ്പിടിച്ച രക്തം പോലെഎണ്ണമയം കഴുകിക്കളഞ്ഞിട്ടും. ഉഴുന്നുവട കഴിക്കാം.പക്ഷെ,അതിന്‍ നടുവിലുള്ളശൂന്യമായ ചക്രവടിവില്‍യാദൃച്ഛികമായ അപകട ഭീതിഒളിഞ്ഞിരിക്കുന്നു. കവർ: ജ്യോതിസ് പരവൂർContinue Reading

നോവലുകളും കഥകളും മാത്രം വീട്ടിലെ പുസ്തക അലമാര നിറച്ചപ്പോഴും കവിതകൾ വായിച്ച് തുടങ്ങിയത് വീട്ടിൽ വച്ച് തന്നെയാണ്. ദോശമാവുകൊണ്ട് അച്ഛൻ വട്ടത്തിൽ വരച്ച കവിത തന്ന രുചിയുടെ കെട്ട് ഇന്നും വിട്ടിട്ടില്ല. മഴുകൊണ്ട് അമ്മ വെട്ടിച്ചിതറിച്ച വിറക് കഷ്ണങ്ങൾ തീ കൂട്ടി ചൂടേകിയ കവിതകൾ ഇന്നും ഉള്ളിൽ കിടന്ന് തിളക്കുന്നുണ്ട്. യുദ്ധ വിമാനം പറത്താൻ കൊതിച്ച അനിയത്തി, വൈകുന്നേരങ്ങളിൽ പാടത്ത് വിമാനങ്ങളെ എണ്ണിക്കിടന്നതിനോളം നിറമുള്ള കവിതകളെ ഇന്നോളം എവിടെയും വായിച്ചതേയില്ല.Continue Reading