കവിത (Page 15)

1സൂര്യാസ്തമയംകാഞ്ഞ കനൽച്ചിരിദൂരെയല്ലാതിരുണ്ടനിഴൽച്ചുഴികാത്ത് കടൽക്കരയിൽ തിരത്തോറ്റംഏറെ പഠിച്ചു, വായിച്ചുഅന്തർദാഹമൂർച്ഛയിൽദേഹമടിമുടിയുദ്ധ്രുതംഏകവസ്തുമറ്റൊരാഴക്കടൽ 2കണ്ടതൊന്നും സത്യമല്ലകേട്ടതൊന്നു-മോങ്കാരപ്പൊരുളുമല്ലകാഴ്ചകൾക്കുംവേഴ്ചകൾക്കുമപ്പുറംഅളന്നളവറിയാത്തൊരാഴംഭ്രഹ്മണമേകാന്തം 3എന്റെനെറുകയിറുകെപ്പുണർന്നുവൻകരപകർന്നാടുവാൻ പോരൂ സ്വന്തം എന്നുള്ളത്സിരാതന്തുവിൽതീപടർത്തുന്നുതൊട്ട്…. തൊടാതെ നീ…മുട്ടി മുകരാതെ നീകത്തിയമരാതെ നീകല്പാന്തകാലങ്ങളിൽഭ്രമണവേഗങ്ങളിൽഭ്രമണവേഗങ്ങളിൽ.Continue Reading

ചലനമെന്നതിന്റെ പര്യായമാണ്സംസാരംനമുക്കറിയാവുന്ന ഭാഷയല്ലെങ്കിലും സംസാരിക്കുന്നുണ്ട്ചലിക്കുന്നവയെല്ലാം! ചിറകുകൾ കുടഞ്ഞു പറക്കുന്നപക്ഷികളോട്ആകാശംസംസാരിക്കുന്നതാകാംമേഘചലനങ്ങൾ പാറിവരുന്ന കാറ്റും,മരങ്ങളും തമ്മിൽസംസാരിക്കുന്നതല്ലാതെമറ്റെന്താണ്ഇലകളുടെ ഇളക്കം! രണ്ട് കരയോടുമുള്ളപുഴയുടെ വർത്തമാനമാകണംഅലകൾ മനുഷ്യനിൽ നാവ് മാത്രമല്ലസംസാരിക്കുന്നത്കൈളും, കാലുകളും, ലിംഗവുംകണ്ണുകളും സംസാരിക്കുന്നുണ്ട്! പ്രിയപ്പെട്ട ഒരാളെ കാണുമ്പോൾകണ്ണുകൾ സംസാരിക്കുന്നത് അറിയുന്നില്ലേ? ഇണചേരുമ്പോൾനാവിനെക്കാളധികംസംസാരിക്കുന്നുണ്ട്ലിംഗങ്ങൾ നാവ് മിണ്ടാതാകുന്നത്മൗനം.ശരീരത്തിലുള്ള അംഗങ്ങളെല്ലാംസംസാരിക്കാതാ-വുന്നതാണ് മരണം ചില നേരങ്ങളിൽനമ്മിൽ നിന്നുണ്ടാകുന്നചെറിയ ചലനങ്ങൾപുനർജ്ജന്മമാണ് ചിലപ്പോഴുള്ള മൗനംആത്മഹത്യയും. കവർ: ജ്യോതിസ് പരവൂർContinue Reading

പനിക്കയ്പ്പു മാറാതെ ഞാൻ നടക്കുന്നുഒരു കഷണം റൊട്ടിയന്വേഷിച്ച്റൊട്ടിമണത്തിനു ചൂടുണ്ട്റൊട്ടിമണത്തിനേ ചൂടുള്ളൂറൊട്ടിമണമുള്ളഒരു തെരുവു പോയിട്ട്റൊട്ടി മണമുള്ള ഒരു കട പോലുമില്ലഇവിടെറൊട്ടിയെക്കുറിച്ചു സംസാരിക്കാൻ പറ്റുന്നഒരു മനുഷ്യനെകണ്ടെത്തുകയെങ്കിലും വേണംഈ യാത്രയിൽമുറിച്ചു കഷണങ്ങളാക്കിയതണുത്ത ബ്രഡ് അടങ്ങുന്നപ്ലാസ്റ്റിക് പൊതി – ഈ പട്ടാമ്പി,ഒരാഴ്ചക്കുള്ളിൽ ചവച്ചു തീർക്കേണ്ടത്നിൻ്റെ നഗരത്തിന്എൻ്റെ വക എന്തു വേണംഎന്നു ദൈവം ചോദിച്ചാൽഞാൻ പറയും,റൊട്ടി മണമുള്ള ഒരു തെരുവ്.Continue Reading

ഇക്കാലമത്രയും ഭൂമിയിൽ ജീവിച്ചവരെക്കുറിച്ച് മനുഷ്യരോട് ചോദിച്ചിട്ടെന്ത് കാര്യം? നാട് മുഴുവൻ നീണ്ട് കിടക്കുന്ന വഴികളോട് ചോദിക്കൂ. വഴികൾ ഓർത്ത് വച്ചിട്ടുണ്ടാകും നെഞ്ചില് കാലമർത്തി നിന്നവരെ മടിയിൽ കുഴഞ്ഞ് വീണ് മരിച്ചവരെ ഓരം ചേർന്ന് നിന്ന് പ്രണയം പങ്കുവച്ചവരെ പാതിരാത്രിയിലും വഴിമുറിയാതെ നടന്ന് തീർത്തവരെ ജീവിതം മുഴുവനും വേപ്രാളപ്പെട്ട് ഓടിനടന്നവരെ വിശന്നുതളർന്ന് പൈപ്പുവെള്ളം കുടിച്ച് പള്ള വീർപ്പിച്ചവരെ തെരുവോരങ്ങളിൽ കിടന്ന് ജീവിതം കൂട്ടിമുട്ടിച്ചവരെ അങ്ങനെ എത്രയെത്ര പേരെയത് ഹൃദയത്തിൽ ടാറ് മെഴുകിContinue Reading

വാക്കുകൾ ബന്ധനത്തിലാക്കിയഒരു മുയലും,അതിനു കാവലായിഒരു വേട്ടക്കാരനും.അതോർക്കുമ്പോൾ ദേഹത്താകെമുരിങ്ങക്കറ ഒഴുകുന്നപോലെചുവന്നും ഒട്ടിയും നിൽക്കുന്ന ഞാൻ “ഞാൻ വെള്ളമൊഴിച്ചു തരാം, നീ വളരൂ”. അങ്ങനെയല്ലേ ആദ്യം പറഞ്ഞത്?ക്രമേണ ഇലകൾ കരിഞ്ഞു തുടങ്ങിഇളകിയാടി, ചരിഞ്ഞുകുടഞ്ഞു,ഉണങ്ങിയ ഉപ്പ് ഇത്തിൾ പോലെ ബഹുകോശങ്ങളിലും.പുകഞ്ഞു കത്തി, നെഞ്ച് വിങ്ങിഓരോവേരും മണ്ണിനെചേർത്തുപിടിച്ചു പുളഞ്ഞു കരഞ്ഞുഇലകളെല്ലാം ഓട്ടവീണു,എട്ടുകാലി വലകെട്ടിപ്രാണികൾ ചിറകൊട്ടി,ശ്വാസംമുട്ടി ചത്തുകരിഞ്ഞുതുടങ്ങിയ ചില്ലകൾഇനിയൊന്നുമില്ലബാക്കി-യെന്നോതി നിലത്തു വീണു. ചട്ടിയിൽനിന്നും മണ്ണോടു കൂടിദൂരെ വീണ പേരില്ലാപ്പൂവ്,പിന്നെ അതേ ചട്ടിയിൽ പുതുമണ്ണിൽവേറൊരു പൂവ്..പൂവിനെ ചുംബിക്കാൻ ചെല്ലവേവിഷക്കൊത്തുContinue Reading