കഥ (Page 32)

“രാജീവ്, നീ കഴുകന്മാരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടോ?” അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം. അവൾ അബെന, എത്യോപ്യകാരി. ദുബൈയിൽ രാജീവിന്റെ സഹപ്രവർത്തക. സാധാരണ ഓഫീസിൽ എത്തുമ്പോൾ അബെനയുടെ പുഞ്ചിരി തൂകുന്ന മുഖവും “Good Morning” പറയലുമാണ് രാജീവിനെ എതിരേൽക്കാറ്. ഇന്ന് പക്ഷെ അബെനയുടെ “Good Morning”ൽ പതിവ് പ്രസരിപ്പ് കണ്ടില്ല; കൂടാതെ “കഴുകന്മാരെ കണ്ടിട്ടുണ്ടോ” എന്ന വിചിത്രമായ ചോദ്യവും! മുംബൈയിൽ താമസിക്കുന്ന കാലത്ത് സുഹൃത്തുമൊന്നിച്ച് മലബാർ ഹിൽ എന്ന സ്ഥലത്ത് പോയതുംContinue Reading

മണ്ണാങ്കട്ടയും കരിയിലയും വീണ്ടും യാത്രയ്ക്കൊരുങ്ങി. ഇത്തവണ കാശിയും അജ്മീറും വേളാങ്കണ്ണിയുമൊന്നുമല്ല, നല്ല കിടിലൻ ഗോവട്രിപ്പ്.യാത്ര തുടങ്ങി, ഏറെ വൈകാതെ കാറ്റെത്തി.തനിയ്ക്ക് മേൽ ഭാരമായമർന്ന ചങ്ങാതിയെ കരിയില തടഞ്ഞു – ” എനിക്കൊന്ന് പറക്കണം കൂട്ടുകാരാ… മേഘങ്ങളെ തൊടണം, മഴവില്ലിൽ ഊഞ്ഞാലാടണം, അനന്തവിഹായസിൽ ഒരു പൊട്ടുപോലെ നിന്നിട്ട് വീണ്ടും ഞെട്ടറ്റ് ഭൂമിയിൽ പതിക്കണം”അതുകേട്ടുവന്ന കാറ്റവളെ കോരിയെടുത്ത് കൊണ്ടുപോയി. പിന്നാലെ മഴയെത്തി. ആദ്യതുള്ളി പൊട്ടിവീഴവേ, കരിയില വിളിച്ചുപറഞ്ഞു ” നിനക്ക് കുടയാകാൻ ഞാനിതാContinue Reading

അന്തഃപുരത്തിന്റെ പ്രകാശധാരയിൽ കുടുങ്ങിക്കിടക്കുന്ന നിഴലുകൾക്കിടയിലൂടെ ഭാനുമതിദേവി കൊട്ടാരത്തിന്റെ വിശാലമായ ഇടനാഴികൾ പിന്നിട്ട് മട്ടുപ്പാവിനരികിലെത്തി. നിലാവിൽ കുളിച്ചു നിൽക്കുന്ന വെണ്ണക്കൽ മണ്ഡപങ്ങളിലെ മുത്തുകളും പവിഴങ്ങളും പതിച്ച മനോഹരമായ കൽതൂണുകൾ ചാന്ദ്രശോഭയിൽ വെട്ടിത്തിളങ്ങുന്നു. ആര്യാവർത്തത്തിലെ കൽപ്പണിക്കാരുടെ കരവിരുതിൽ വിരിഞ്ഞ മനോഹര ശില്പങ്ങളാണ് ഓരോ തൂണിലും കാവൽ നിൽക്കുന്നത്. ഭാരതവർഷത്തിൽ കുരുവംശത്തിന്റെ ഖ്യാതി വിളിച്ചോതുന്ന നിർമ്മിതികൾ നിറഞ്ഞ ഹസ്തിനപുരം കൊട്ടാരം ചന്ദ്രികയിൽ അലിഞ്ഞു കിടക്കുന്നത് കാണുവാൻ ആയിരം കണ്ണുകൾ വേണമെന്ന് സൂതമാഗതന്മാർ പാടിപ്പുകഴ്ത്തുന്നതിൽ അതിശയോക്തിയില്ല.Continue Reading

ഗാന്ധാര മഹാറാണി സുധർമ്മ ഉദ്യാനഗേഹത്തിന്റെ കൽപ്പടവുകൾ കയറി ഇടനാഴിയിലെത്തി. ഉപ്പുപാറകളിൽ നിന്നും ഉയിർക്കൊള്ളുന്ന കാറ്റിനൊപ്പം പറന്നിറങ്ങുന്ന മണൽത്തരികൾ അവിടെമാകെ നിറഞ്ഞിരിക്കുന്നു, ഗാന്ധാര മഹാരാജാവ് സുബലന്റെ പ്രിയപ്പെട്ട വിശ്രമഗൃഹമാകെ അലങ്കോലമായി കിടക്കുകയാണ്. അലങ്കാരങ്ങളും ആഡംബരങ്ങളുമല്ല, പകയും പ്രതികാരവുമാണ് മനസ്സ് മുഴുവൻ, വംശഹത്യ നടത്തിയ കുരുടനോടുള്ള കണക്കുകൾ തീർക്കേണ്ടവൻ അർദ്ധപ്രാണനായി കിടക്കുകയായിരുന്നു. അവൻ ഉണർന്നതും, അമ്മയെ തിരഞ്ഞതും അറിഞ്ഞു ഓടി വന്നതാണ് രാജ്ഞി. ഇടനാഴികൾ മുഴുവൻ സമമല്ലാത്ത കാലടികൾ നെടുകെയും കുറുകെയും നടന്നതിന്റെContinue Reading

“പാർഷവിദേവി സഭാകവാടത്തിൽ കാത്തുനിൽക്കുന്നു”. ദ്വാരപാലകൻ സനകൻ മൂന്നാംവട്ടം വിളിച്ചുചൊല്ലി തിരിയുമ്പോഴേക്കും, ധൃതതാളത്തിലുള്ള കാൽച്ചിലമ്പിന്റെ മുഴക്കം കുരുസഭയുടെ മധ്യത്തിലെത്തിയിരുന്നു. മകളെ ഇത് ധരിക്കുക.. കൂനിക്കൂടിയിരുന്ന ഇരയുടെ കാതുകൾ പാർഷവിയുടെ ശബ്ദം തിരിച്ചറിഞ്ഞു. അഭയമായി അവതരിച്ച സ്ത്രീയുടെ കണ്ണുകളിൽ ദ്രൗപതി തെളിഞ്ഞു വന്നു. വെണ്ണക്കൽ പാകിയ നിലത്ത് ഹതാശയായി കിടക്കുന്ന പാഞ്ചാല രാജകുമാരി. ആർത്തിപൂണ്ട കാണികളിൽ ചിലർ ഒറ്റവസ്ത്രത്തിനുള്ളിലെ സമൃദ്ധി ആവോളം ആസ്വദിക്കുകയാണ്, ഇടയിൽ കയറിയവൾ രസംകൊല്ലിയാകുമെന്ന് പരിഭ്രമിച്ച് മുന്നോട്ട് കയറുവാൻ തിരക്കുകൂട്ടുന്നവരുമുണ്ട്.Continue Reading