കഥ (Page 21)

സൈക്ക്ള്‍ ചവുട്ടിത്തുടങ്ങിയപ്പോള്‍ പതിവു വഴി വിട്ട് ഒരു യാത്ര മുഹേര്‍ കാംബിയുടെ മനസ്സിലുണ്ടായിരുന്നില്ല. വിവേക് നഗറില്‍ നിന്ന് തിരക്കില്ലാത്ത ധോബി കോളനിയിലേയ്ക്ക് കടക്കുന്നതിന് പകരം ഇടത്തോട്ടു തിരിഞ്ഞു കഴിഞ്ഞാണ് അന്നത്തെ വ്യായാമം സര്‍ക്കാര്‍ ജീവനക്കാരുടെ കോളനി വഴിയാവാം എന്ന് അവന് തോന്നിയത്.“റമ്പാന്‍ കലിയെ കണ്ട് വീട്ടിലേയ്ക്ക് ക്ഷണിക്കുകയുമാവാം . എന്നുമുതലേ ആലോചിക്കുന്നതാണ് . സമയം ഒത്തുവന്നില്ല .” മന:സാക്ഷി സൂക്ഷിപ്പുകാരനായ ബന്ധു, സ്ഥലംമാറ്റം കിട്ടി, വരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞുതുടങ്ങിയിട്ട്Continue Reading

അവധി ദിവസമാണ്. ചില ലേഖനങ്ങൾ വായിച്ചു തീർക്കാനുണ്ട്. കുറിപ്പുകൾ തയ്യാറാക്കിയവ ഒന്നു കൂടെ ശരിപ്പെടുത്താനുമുണ്ട്. നിർബന്ധമായി ചെയ്യേണ്ടവയൊന്നുമല്ല. മറ്റ് പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ തീർക്കണോ അതോ ചുമ്മാ കോലായിലങ്ങനെ ഇരിക്കണോ എന്നായി ആലോചന.മുറ്റത്തെ ചെണ്ടുമല്ലിയിലും നന്ത്യാർവട്ടത്തിലും വന്നു ചുറ്റിത്തിരിയുന്ന പൂമ്പാറ്റകളെയും നോക്കി ഇരുന്നപ്പോൾ ദിവാസ്വപ്നത്തിൽ അങ്ങനെ ലയിച്ചിരിക്കണമോ എന്നോർത്തു.തീരുമാനമെടുക്കാനാകാതെ രണ്ടുവീടപ്പുറം വരെ കേൾക്കുന്ന ശബ്ദത്തിൽ ‘ഹൂയ്’ എന്നുറക്കെ കോട്ടുവായയുമിട്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.കഴിഞ്ഞ രണ്ടാഴ്ചയായി നല്ല തിരക്കാണ്. ഔദ്യോഗികമായ മീറ്റിംങ്ങുകൾ,Continue Reading

കാനഡയിലെ നയാഗ്ര സ്റ്റേറ്റ് മഞ്ഞുകാലം കൊണ്ടാടുകയാണ്. കാലാവസ്ഥക്കനുസരിച്ചുള്ള ഔദ്യോഗിക സമയമാറ്റം ഗവണ്മെന്റ് പ്രഖ്യാാപിച്ചത് ഇന്നലെ. സമയത്തിൽ വീണുകിട്ടിയ ലാഭം ഇന്നുമാത്രം ഉറക്കത്തിനായി വിനിയോഗിക്കാമല്ലോ. രാമു കാനഡക്കാരി ഭാര്യയോടും കുഞ്ഞിനോടും ഒപ്പം കമ്പിളിക്കുള്ളിലെ നീണ്ട സുഖനിദ്ര അവിഘ്നം തുടർന്നു. അപ്പോഴാണ് കിളിക്കൊഞ്ചൽ പോലെ മധുരതരായ ഒരു വാട്ട്സാപ്പ് സന്ദേശത്തിന്റെ ശബ്ദം. രാമുവിനോടൊപ്പം ജേണലിസ്റ്റായി ഒരു രാജ്യാന്തര മഗസീനിൽ ജോലി ചെയ്യുന്ന സാറയുമായി വർഷങ്ങൾനീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നടന്നത് അഞ്ചുവർഷം മുൻപ്. ഇപ്പോൾContinue Reading

(Inspired by Tagore – ‘Religion of Man’) പച്ചപ്പുകളിലൂടെ ഊർന്നിറങ്ങിയ സൂര്യരശ്മികൾ കറുപ്പും മഞ്ഞയും വരകളെ തിളക്കി. ഇളകുന്ന ദൃഢപേശികൾക്ക് മുകളിൽ അവ താഴുകയും ഉയരുകയും ചെയ്തു. ശാന്തസമുദ്രത്തിൽ തിരകളെന്ന പോലെ. നരി നടക്കുകയായിരുന്നു. വിശപ്പധികമില്ലാത്ത ദിവസം. തലേന്നാളത്തെ സുഭിക്ഷമായ മാൻസദ്യയുടെ രുചി നാവിൽ തങ്ങി നിൽക്കുന്നു . നീണ്ട നാവ് പുറത്തിട്ട് നരി തന്‍റെ ചുണ്ടുകൾ നക്കി. കുറ്റിക്കാട്ടിലെ വളർന്ന പുല്ലുകൾക്കിടയിലൂടെ നടന്ന് നടന്ന് താൻ നദീതീരത്തെത്തിയെന്ന്Continue Reading

കേൾക്കുന്നുണ്ടോ…? വരണ്ടുപോയ ഈ മണലാരണ്യത്തിലിരുന്ന് വറ്റിപ്പോയ പുഴയുടെ പാട്ട് നിങ്ങൾ കേൾക്കുന്നുണ്ടോ…? മറന്നുവെച്ച ഗൃഹാതുര സ്മരണകളിൽ ഇപ്പോഴും ഒരു വേനൽത്തുമ്പി ചിറകൊതുക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ…? ഇത് 93.7 റേഡിയോ ഗപ്പി… എക്കോ ഫിൽറ്ററിനു പിന്നിലുറപ്പിച്ച ഹൈ പിച്ച് മൈക്രോഫോണിൽ ഇലോഷ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഒരു റേഡിയോ ജോക്കി അങ്ങനെയാണ്. മൗനം കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി വെറുതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. മരുഭൂമിയിൽ ഉത്തരങ്ങളേക്കാൾ ചോദ്യങ്ങളാണ് കൂടുതലെന്ന് ഇലോഷയ്ക്കറിയാം. വരണ്ട നാക്കുകൊണ്ട് മരുമുള്ളുകളെContinue Reading