വെള്ളിയോടൻ

കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി. സൃഷ്ടികൾ : പരാജിതരുടെ വിശുദ്ധ ഗ്രന്ഥം, പെണ്ണച്ചി, (നോവലുകൾ) ബർസഖ്, കടൽ മരങ്ങൾ, ആയ, സിൻഡ്രല്ല, ഖിസീസിലെ ശ്‌മശാനം, വിയുക്ത (കഥാ സമാഹാരങ്ങൾ), ഉപ്പയാണെന്‍റെ പ്രാർത്ഥന (ഓർമ്മകൾ), പ്രവാസത്തിന്‍റെ സർഗ്ഗാത്മകതയിലൂടെ (ലേഖനങ്ങൾ) ഒറ്റയിതൾ വസന്തം (വിവർത്തനം). നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഡിറ്റർ, തിരക്കഥ, ടെലിഫിലിം, ഹ്രസ്വചിത്രം, നാടകം എന്നീ മേഖലകളിൽ സാന്നിദ്ധ്യം.

പുറത്തേക്കൊഴുകാൻ തയ്യാറായി നിൽക്കുന്ന കണ്ണീർ, മേശപ്പുറത്ത് നിന്നും ചുരുട്ടിയെടുത്ത ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുത്ത്, വിതുമ്പാനോങ്ങിയ ചുണ്ടുകൾ ബലമായി അമർത്തി വെച്ച് സ്മൃതി ഒരിക്കൽ കൂടി പറഞ്ഞു. “ദയവ് ചെയ്ത് കേസ് പിൻവലിച്ചു തരണം.” അവളുടെ കണ്ണുകളെ അധിക നേരം നോക്കാനാവാതെ , കറുത്ത ഫ്രെയിമുള്ള കണ്ണട വലത് കൈകൊണ്ട് ഒതുക്കി വെച്ച്, ധനേഷ് കമ്പ്യൂട്ടറിലെ അക്കങ്ങളെ പലപല കളങ്ങളിലേക്ക് മാറ്റിയിട്ടു. കണ്ണ് കൊണ്ട് ഒന്ന് പാളി നോക്കിയപ്പോഴാണ് അവളുടെContinue Reading

“അല്ല, ജലീൽ രാജി വെക്കേണ്ടി വരുമോ ?” അയാൾ ചോദ്യം കേട്ടതും ഫോൺ ചെവിയിൽ നിന്നും അല്പം അകത്തിപ്പിടിച്ച് ഒന്നാലോചിച്ചു. മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിലാക്കിയിട്ടാണ് ദുബൈയിലുള്ള മകനോട് സംസാരിക്കുക പതിവ്. മക്കയിൽ പോയി ഹജ്ജ് ചെയ്തതിന് ശേഷമാണ് സഖാവ് എന്ന വിളിപ്പേര് മാറി കമ്മ്യൂണിസ്റ്റ് ഹാജ്യാര് ആയത്. ശരീരം പഴയത് പോലെ ഇപ്പോൾ സ്വന്തം നിയന്ത്രണത്തിലല്ല. ശരീരത്തിലെ ഓരോരോ ഇന്ദ്രിയങ്ങളും നിർജീവാവസ്ഥയിലാണ് . ചെവിക്ക് മാത്രമാണ് അല്പം ജീവൻContinue Reading