കഥ (Page 20)

വർണക്കുടങ്ങൾ വയറു നിറയ്ക്കാൻ കാത്ത് നിന്നിരുന്ന ഒരുച്ച നേരത്താണ് മാരിയമ്മയെ ആദ്യമായി കാണുന്നത്. മൂന്ന് നാല് കുടങ്ങളുമായി പൊരിവെയിലിലും നിറഞ്ഞു ചിരിച്ചു നിന്നിരുന്ന എണ്ണക്കറുപ്പുള്ള ശ്രീ ! കാലിൽ ചിലമ്പ് പോലുള്ള കല്ല് പാദസരവും അരയന്നം കൊത്തിയ വെള്ളക്കല്ല് മൂക്കുത്തിയും കൈയിൽ ചുവന്ന കുപ്പിവളകളും ഇട്ട മാരിയമ്മ. തമിഴ് സിനിമകളിൽ മാരിയമ്മയായി വരാറുള്ള കെ ആർ വിജയയെ ഒരുവേള ഞാൻ മനസ്സിൽ ഓർത്തു. സിനിമക്കാർ ഇവരെ കണ്ടിരുന്നു എങ്കിൽ വിജയയുടെContinue Reading

ആകാശം കണ്ണീരു പോലെ തെളിമയുള്ള ഒന്നോ രണ്ടോ തുള്ളികൾ പൊഴിച്ചൊരു വൈകുന്നേരമാണ് കാക്കപ്പാറയുടെ ഉച്ചാം തലപ്പത്തിരുന്നുകൊണ്ട് രവി ആദ്യമായി ‘കള്ളവെടി’ പൊട്ടിക്കാൻ പോയ കഥ എന്നോട് പറയുന്നത്. ചിരിയുടെ ചിമ്മിനി വെട്ടമണഞ്ഞ രവിയുടെ മുഖത്ത് എൽ ഇ ഡി ബൾബുകൾ പോലെ അന്നേരം ഒരു കൊള്ളിയാൻ മിന്നി മാഞ്ഞു. സ്വന്തം ജീവിതാനുഭവത്തെ തുറന്ന പാഠപുസ്തകം പോലെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച് ആനന്ദിക്കുന്ന പുതിയ ടോപ്പിക്ക് രവി പറഞ്ഞു തുടങ്ങിയപ്പോഴേ വല്ലാത്തContinue Reading

എന്റെ മുൻ സുഹൃത്ത് കഴിഞ്ഞ ആഴ്ച മരിച്ചു. യൂറോസ്റ്റാറിൽ പാരീസിൽ നിന്നും വരുന്ന വഴി നഷ്ടപ്പെട്ട പാസ്പോർട്ട്‌ അന്വേഷിക്കാൻ ലണ്ടനിലെ കിങ്‌സ് ക്രോസ്സ് സ്റ്റേഷനിൽ എത്തിയതായിരുന്നു ഞാൻ.അനേകം ഇടനാഴികളിലൂടെ സഞ്ചരിച്ചു നിരനിരയായി വെളിച്ചവും ഇരുട്ടും മാറി മാറി നിഴലിക്കുന്ന ഓഫീസ് മുറികൾക്ക് പുറകിൽ കാർപാർക്കിന് ചേർന്നാണ് ലോസ്റ്റ്‌ ആൻഡ്‌ സ്റ്റോലൻ വിഭാഗത്തിന്റെ അധികമാരും എത്തിപ്പെടാത്ത, എന്നാൽ എത്തിപ്പെട്ടാൽ വിട്ടുപോവാത്ത ഓഫീസ് . അവിടെ എനിക്ക് മുന്നെ വന്ന അറുപതു വയസ്സുകാരിContinue Reading

ഉള്ളിലൊരു കഥാതന്തുവിന്റെ തുടിപ്പു സ്വയം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾകോളിങ്ബെല്ലിന്റെ ശബ്ദം.അല്പം ഈർഷ്യയോടെ വാതിൽ തുറന്നു.മുന്നിൽ ജയദേവൻ.ചന്ദ്രിക ടീച്ചറിന്റെ ഇളയ മകൻ. ആലിപ്പഴം വീണുകിട്ടിയ സന്തോഷം ഉള്ളിലൊതുക്കി.എന്നെ പരിചയമില്ലാത്ത ജയന് എൻ്റെ അതിസന്തോഷത്തിന്റെ കാരണം തിരിച്ചറിയാനാവില്ലല്ലോ.അദ്ദേഹം സ്വയം പരിചയപ്പെടുത്താൻ കരുതിക്കൊ ണ്ടുവന്ന വരികൾ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ തടഞ്ഞു .“വേണ്ട ജയൻ,എനിക്ക് ആളെ മനസ്സിലായി”.അമ്പരപ്പു മറയ്ക്കാതെയെങ്കിലും മറുപടി ഒഴുകി വന്നു.“അമ്മയുടെ ഫയലിൽ നിന്നുകിട്ടിയ വിലാസവും റോഡുമാപ്പും കൃത്യമായിരുന്നു. വീടു കണ്ടുപിടിക്കാനെളുപ്പമായി . പരിചയപ്പെടുത്താതെ എന്നെContinue Reading

“അല്ല, ജലീൽ രാജി വെക്കേണ്ടി വരുമോ ?” അയാൾ ചോദ്യം കേട്ടതും ഫോൺ ചെവിയിൽ നിന്നും അല്പം അകത്തിപ്പിടിച്ച് ഒന്നാലോചിച്ചു. മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിലാക്കിയിട്ടാണ് ദുബൈയിലുള്ള മകനോട് സംസാരിക്കുക പതിവ്. മക്കയിൽ പോയി ഹജ്ജ് ചെയ്തതിന് ശേഷമാണ് സഖാവ് എന്ന വിളിപ്പേര് മാറി കമ്മ്യൂണിസ്റ്റ് ഹാജ്യാര് ആയത്. ശരീരം പഴയത് പോലെ ഇപ്പോൾ സ്വന്തം നിയന്ത്രണത്തിലല്ല. ശരീരത്തിലെ ഓരോരോ ഇന്ദ്രിയങ്ങളും നിർജീവാവസ്ഥയിലാണ് . ചെവിക്ക് മാത്രമാണ് അല്പം ജീവൻContinue Reading