കരുണാകരൻ (Page 2)

കവി, കഥാകൃത്ത്, നോവലിസ്റ്റ്. പട്ടാമ്പി സ്വദേശി. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു.

ഏതുതരം രാഷ്ട്രീയ സമഗ്രാധിപത്യത്തെയും സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു എന്നാണ്‌ ഒ വി വിജയന്റെ രാഷ്ടീയ വിമര്‍ശനത്തിന്റെ കാതല്‍. മലയാളി എഴുത്തുകാരനാതുകൊണ്ടാകും, കേരളീയ രാഷ്ട്രീയാന്തരീക്ഷത്തില്‍ മുഴുകിയതുകൊണ്ടാകും, കമ്മ്യുണിസ്റ്റ്‌ സമഗ്രാധിപത്യത്തെ വിജയന്‍ തന്റെ വിമര്‍ശനത്തിന്‍റെ ഒരു മുഖ്യ മേഖലതന്നെയാക്കി എടുത്തിരുന്നു. ഇത് അന്നും ഇന്നും നമ്മുടെ എഴുത്തുകാരുടെ (പുരോഗമന) (സി പി എം) സഹയാത്രക്ക് പിടിച്ചിട്ടില്ല. കാരണം, അത് അവരുടെയും വോട്ടുബാങ്കാണ്‌. മുഷിപ്പിക്കാന്‍ പറ്റില്ല. വിജയന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റിനെ തന്റെ ഹാസ്യചിത്രങ്ങളില്‍ വരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ,Continue Reading

  ഭാഗവതത്തിന്‍റെ ഏടുകള്‍ക്കിടയിലാണ് അമ്മ ‘ഉറുപ്പിക’ വെയ്ക്കുക, വീട്ടു ചിലവിനുള്ള കാശ് അവിടെനിന്നു പുറപ്പെടും. മുത്തശ്ശി വഴി അമ്മമ്മ വഴി അമ്മക്ക് കിട്ടിയതാണ് ഈ ശീലം. അതില്‍നിന്നും ഒരുഉറുപ്പിക പോലും ഇന്നുവരെ പോയിട്ടില്ല എന്ന് അമ്മ പറയും. ഞങ്ങളുടെ വീട്ടിലെ ‘ആശ്രിത സമ്പദ്‌ വ്യവസ്ഥ’യിലെ ബാങ്കാണ്‌, അമ്മ എന്നും വായിക്കുന്ന ആ പുസ്തകം. ‘ആശ്രിത സമ്പദ്‌ വ്യവസ്ഥ’ എന്ന് പറഞ്ഞത് വെറുതെയല്ല, ഗള്‍ഫിനെ ആശ്രയിച്ചു ജീവിതം മെച്ചപ്പെടുത്തിയ കേരളീയ ജീവിതത്തെപ്പറ്റിContinue Reading

  രാജ്യാതിർത്തിയില്‍ മുപ്പത്തിമൂന്നു കൊല്ലം പട്ടാളക്കാരനായിരുന്നു, പ്രഭ. വിരമിച്ചു. ഇരുപത്തിയൊന്ന് കൊല്ലായി. നോക്ക്, എന്നെയും നിന്നെയും പോലെ. നീ പോലീസായിരുന്നു. ഞാന്‍ കള്ളനായിരുന്നു. പ്രഭയുടെ കാര്യം തന്നെ പറയുന്നു. ഈ രാത്രിയും വീട്ടുമുറ്റത്തുണ്ട് അയാളുടെ കഥകള്‍ കേട്ട് ഉറക്കം തൂങ്ങുന്ന നായയുണ്ട് ഇരുപത്തിയൊന്ന് ദിവസമായി നായ പ്രഭയുടെ കൂടെയുണ്ട് അതിന്റെ തന്ത കൊണ്ടുവന്നാക്കിയതാണ്. അതും ഒരു നായയാണ്‌ ഇന്നും നോക്ക്, നായയെ ഉറങ്ങാന്‍ വിട്ട് പ്രഭ പോയി രാത്രിയില്‍, അതിര്‍ത്തിContinue Reading