April 2026 (Page 2)

ചാവക്കാടിനുംപൊന്നാനിക്കുമിടയിൽഒരു യാത്രയുടെ വേവിൽജുമുഅ നമസ്കാര സമയത്ത്വിജനമായ റോഡിൽവഴിയറിയാതെയുഴലുന്നഒരു ശബ്ദത്തെ കണ്ടുമുട്ടി. ആക്ഷേപമോഅപേക്ഷയോവ്യാക്ഷേപകമോ‘തിട്ടമതാർക്കറിയാം ‘ മട്ടിൽഅസ്സൽപരിഭ്രമമുഖംകൂടെക്കൂട്ടി;ഉമർഖാസിയുംമക്തി തങ്ങളുംനടന്നഭാഷാസമരവഴികളിലൂടെ … അയ്യോ! ബസ്സു വന്നു പോയ്അയ്യോ! പോവല്ലേ പോവല്ലേ …ദേവിഅയ്യോ ! ഓർക്കുക വല്ലപ്പോഴുംഅയ്യോ ! മാതുലാ പൊറുത്താലും മുറിച്ചുകടക്കാൻനാൽവരികൾ,വഴിക്കവിതകൾ ബസ്സിറങ്ങിവീഴാൻ പോയടീച്ചറെ നോക്കിപണ്ടേതോകിളി പറഞ്ഞ മൊഴിയിൽപര പര പരമ പാഹിമാം പരതുന്നുനെറ്റിയിൽ കൈത്തലം നിഴലാക്കിഅയ്യോ !വെയിൽ.നാട്ടു പേരിലുണ്ടെങ്കിലുംനേരിലില്ലാത്ത ടീച്ചറെത്തേടിഒരു ഉളുപ്പുമില്ലാതെയെത്തുന്നുഅയ്യോ! എരി ചിന്നികണ്ണിലിരുട്ടിടങ്ങേറാക്കുമ്പോൾദുരൂഹമായ നസ്യം തെറിയിൽ പറഞ്ഞ്തിരൂർക്കുള്ള ബസ്സ് കേറുന്നുഅയ്യോ !Continue Reading

നെറയെ ഫ്രീ ഹിറ്റുകളുണ്ടായിരുന്നഒരു പകലായിരുന്നു,അത്. പറന്നുംകിടന്നും വന്നഏറു പന്തുകളോരോന്നുംഅഭ്യാസിയെപ്പോലെതടഞ്ഞിട്ടുകൊണ്ടേയിരുന്നുകാലം. ഓവറുകളുടെകണക്കു കുറ്റികളില്ലാത്തടെസ്റ്റാണോ,നെറച്ചുംതല്ലു കിട്ടുന്നട്വൻ്റി ട്വൻ്റിയാണോഈ കിറുക്കേറ്റുന്നകളിയെന്നറിയാതെതുറിച്ചു നോക്കുകയാണ്ജീവിതം. കവർ : ജ്യോതിസ് പരവൂർContinue Reading

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരനുഭവം പറയാം. അന്നൊക്കെ ഒളിവിൽ കഴിയുന്ന കൊഴക്കോടൻ നാരായണൻ നായര്‍ വീട്ടിലെ ചുമരില്‍ A.K.G യുടെ ഒരു ചിത്രം വരച്ച് തൂക്കിയിട്ടു. A.K.G യെ വീട്ടിൽ വെച്ച് ധാരാളം കണ്ടതുകൊണ്ട് മനസ്സില്‍ നിന്നെടുത്ത് വരച്ചതാണ്. ശരിക്ക് ആളെ തിരിച്ചറിയുന്ന ചിത്രമാണ്. പോലീസ് വീട്ടിൽ വന്നു. അമ്മയോട് ചോദിച്ചു ഇതാരാണ് വരച്ച് തൂക്കിയതെന്ന്. അമ്മ പറഞ്ഞു അത് സ്കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടി എവിടുന്നോContinue Reading

ഭാരതീയ ജനാധിപത്യം നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ത്രീശാക്തീകരണമെന്ന ഉന്നതമായ ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ‘നാരീശക്തി വന്ദൻ അധിനിയമം’ അഥവാ വനിതാ സംവരണ ബിൽ, പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ ഉറപ്പുനൽകുന്ന ചരിത്രപരമായ നിയമമാണ്. എന്നാൽ, ഈ നിയമനിർമ്മാണത്തിന് പിന്നിലെ തിടുക്കവും, അതുമായി ബന്ധപ്പെട്ട് ഉയരുന്ന മണ്ഡല പുനർനിർണ്ണയ ചർച്ചകളും ഗൗരവകരമായ ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. ചരിത്രപരമായ പശ്ചാത്തലം – രാജീവ് ഗാന്ധി മുതൽ യു.പി.എ വരെ വനിതാContinue Reading

സൈക്കിളിൽ വന്നു വീടിനു മുന്നിൽ നിർത്തിയ തമിഴ് ചേട്ടനോട് കോഴിയെ വാങ്ങിയേടത്ത് നിന്നാണ് ഈ പ്രശ്നങ്ങളുടെയൊക്കെ തുടക്കം. അന്ന് 2025 ഓഗസ്റ്റ് ഇരുപതാം തീയതി വീടിനു മുന്നിൽ നിന്നു പല്ലുതേക്കുകയായിരുന്ന സുരേന്ദ്രൻ പിള്ള, വയസ്സ് അന്പത്തിയാറാണ് കോഴിക്കുഞ്ഞുങ്ങളെയും, അവയെ വിൽക്കുന്ന ചേട്ടനെയും ആദ്യം കണ്ടത്. എങ്കിൽ ആയിക്കോട്ടെ ഒരു പത്തെണ്ണം എന്നായി സുരേന്ദ്രൻ പിള്ളയുടെ ആഗ്രഹം. തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന അനിയൻ ദിവാകരൻ പിള്ള, വയസ്സ് നാല്പത്തിയെട്ടിനെയും വിളിച്ച് ആContinue Reading