മോക്ഷം
നിശ്ശബ്ദതയിലേക്കു വീണ്പൊട്ടിത്തെറിച്ച വാക്കിൻ്റെ ചീളുകൾആലിപ്പഴം പോലെ കാണാതായി. മണ്ണിലമർന്ന കാല്പാടുകൾവെയിലിനെ പിൻതുടരുന്നുവെളിച്ചം കടലിൽ കെടുന്ന നേരംമണലിൽ വറ്റുന്നു ജലോപരിഒരു തോന്നലായി നടന്നു പോകുന്ന നിഴൽ തിരകളിൽത്തുള്ളിമേഘം തൊടുന്നു ഉപ്പുപുരണ്ടു വന്ന ഉണക്കക്കാറ്റ് ചോദിച്ചു:കാലങ്ങളായിപുറപ്പെട്ട ഇടത്തിലേക്കു തന്നെതിടുക്കപ്പെടുന്ന ശരീരത്തിൽ നിന്ന്ബന്ധിതമായ മിടിപ്പേനീസ്വതന്ത്രമാകാത്തതെന്ത്? വിണ്ടുകീറി മണ്ണിലേക്ക് ദൃഷ്ടി ചൂണ്ടിശരീരം നെടുവീർപ്പുടച്ചു ചിരിയാക്കി.ഇരുട്ടിൽ അലകളുണ്ടാക്കിആ ചിരിനടത്തത്തെ ശകലങ്ങളായി പിൻതുടർന്നു. കവർ : സുധീർ എം എContinue Reading



















