October 2025 (Page 4)

​ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്തിരയിൽ മുങ്ങിനിന്ന ഇന്ത്യ- പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ മത്സര ദിനം. ഇതൊരു സാധാരണ ക്രിക്കറ്റ് കളി മാത്രമല്ല; ആവേശവും, വികാരവും, രാജ്യസ്നേഹവും അലതല്ലുന്ന ഒരു മഹോത്സവമാണ്. യു എ ഇ യിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും, ഇത്തരം മത്സരങ്ങൾ സ്വന്തം നാട്ടിലെ ഒരു പെരുന്നാൾ പോലെയാണ് അനുഭവപ്പെടുക. ​ഞാനും കുടുംബവും ഒന്നിച്ച് ആദ്യമായി ഒരു ലൈവ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മനസ്സിൽ വലിയ സന്തോഷമായിരുന്നു.Continue Reading

ഏ ഇ ഒ വിസിറ്റും തത്രപ്പാടും സർക്കാർ സ്‌കൂളിൽ ജോലി കിട്ടും മുൻപ് കേളുമാഷ് കുറച്ചുകാലം വീടിനടുത്തുള്ള എയ്ഡഡ് യു.പി സ്‌കൂളിൽ അധ്യാപകനായിരുന്നു. അന്നത്തെ പതിനായിരം ഉറുപ്യ കൊടുത്താണ് മാഷ് അവിടെ ചേർന്നതെങ്കിലും അതത്ര ഉറച്ച സീറ്റായിരുന്നില്ല. എപ്പോഴും തെറിക്കാവുന്ന ജോലി. ഡിവിഷൻ ഫാൾ. അക്കാര്യം മാഷ് ഹെഡ്മാസ്റ്റർ മൊയ്‌തുവിനോട് ചർച്ച ചെയ്തപ്പോൾ മൂപ്പർ ഒരൊറ്റ പ്രഖ്യാപനം. “കേളുമാശേ ഇങ്ങള് അക്കാര്യത്തിൽ തീരെ ബെശമിക്കണ്ട. ഇങ്ങളെ സീറ്റ് ഇമ്മക്ക് ഉറപ്പിക്കാന്ന്.”Continue Reading

“ജീവിതത്തിന്റെ താളം തെറ്റാൻ ഒരു നിമിഷമോ, ഒരു സംഭവമോ അതോ ഒരു വ്യക്തിയോ മതി. ഒരു വാക്കായോ, ഒരു നോക്കായോ മാറ്റങ്ങൾ പെട്ടെന്നു വരാം…. ഓ, മിസ്റ്റർ മാത്യൂസ് നിങ്ങളായിരുന്നോ?”കോപാകുലനായി കാണപ്പെട്ട അന്റോണിയോ, വർഷങ്ങളിലൂടെ ആർജിച്ച തപ:ശക്തിയുള്ള, മുൻകോപിയായ ദുർവാസാവിനെപ്പോലെ വാതിൽ തുറന്നു. അയാൾ തന്നെ ശപിച്ചതായി മാത്യൂസിനു തോന്നി. ഒരു വെള്ളിടികൊണ്ടപോലെ തരിച്ചുപോയ അയാളെ നോക്കി അന്റോണിയോ തന്റെ നീണ്ട വെള്ളത്താടി ഒന്ന് തടവി. പിന്നീട് അയാളെ മെല്ലെContinue Reading

വി എം മൃദുലിന്‍റെ ആദ്യ കഥാസമാഹരമായ ‘ കുളെ ’ യിലെ കഥകൾ പ്രമേയത്തിലും ആഖ്യാനത്തിലും വേറിട്ട് നിൽക്കുന്നു. ‘ മരിച്ച വീട്ടിലെ മൂന്നുപേർ ’ എന്ന കഥയിൽ നമ്മുടെ സദാചാരബോധത്തെ പൊളിച്ചടുക്കുന്നു. “ഗന്ധപ്പുല്ലുകളുടെ പച്ചമണം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. വെളിച്ചത്തിലേക്ക് കസേരയും ടാർപോളിനുമൊക്കെയായി.വണ്ടി പിന്നെയും ഇറങ്ങിവന്നു. മൂന്നു കാമുകന്മാരും ഉത്സാഹത്തോടെ അതെല്ലാമിറക്കി, പന്തല് കെട്ടാൻ ഡിന്നർ സെറ്റുകാരനെ സഹായിച്ചു. അകത്തെ ജനാല തുറന്ന് ഭർത്താവ് അവരെ നോക്കിനിന്നു. കസേരകൾ അവിടവിടെയായിContinue Reading