ഖസാക്കും കുഴൽപ്പാലവും
‘ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാൽ മതി. ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ക്കുക.’ ഒന്നും വായിക്കാനാവാതെ, ചെയ്യാനാവാതെ, anti-seisure മരുന്നിന്റെ രക്ഷയില്ലാത്ത ആലസ്യത്തിൽ നിരുന്മേഷനിമിഷങ്ങളും, നാഴികകളും നീങ്ങിനീങ്ങിപ്പോകുമ്പോൾ അയാൾ വീണ്ടും ഖസാക്ക് പകുത്തു വായിക്കുന്നു. ഗുരുകാരണവന്മാരേ, അന്നത്തേതു പോലെ ഇന്നും മിന്നിച്ചേക്കണേ. ഒരു താള്, രണ്ടു താള്, തീൻ താൾ … അതാ, ജീവിതം ധിനിധിനിക്കുന്നു. അങ്ങനെ വീണ്ടും ആദിയിൽ നിന്ന് ആരംഭിക്കുന്നു: ‘കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലംContinue Reading





















