March 2024 (Page 3)

വീടില്ലാത്തൊരുവൾവീടിനോട് പട വെട്ടുന്നതാണ്ഇപ്പോഴെന്റെ സ്വപ്നം. അതികാലത്ത്,എന്നും എഴുന്നേൽക്കുന്നവൾ.മുറ്റത്തരികിലെ നാട്ടുമാവുകൾപൂക്കളമിട്ട ചരൽമുറ്റംതൂത്തു വൃത്തിയാക്കിയില്ലെങ്കിൽ,വിരുന്നു വരുന്നവർ എന്തു കരുതും.വരാൻ ആരുമില്ലെന്ന്ഇല്ലാത്ത വീടിനെന്നപോലെഅവൾക്കും അറിയാമെങ്കിലും. അടുപ്പിൽ തീപൂട്ടാൻ ഒരുങ്ങുമ്പോൾതീപ്പെട്ടി ഇല്ലാതാകുന്ന ഒരു വീട്.“ഇത്തിരി കനൽ തരുമോ തങ്കച്ച്യേയ്”എന്നുറക്കെ ചോദിക്കാൻ കൊതിക്കുന്നവൾ.കൂറ്റൻ മതിലിന് പുറത്തെവലിയ വീടിന്റെ മേൽക്കൂരയിൽ തട്ടിആ കനൽ ചോദ്യംഇപ്പുറത്തേക്ക് തന്നെ എത്തുമെന്ന്തീ കൊതിക്കുന്നഅടുപ്പിനെന്നപോലെഅവൾക്കും അറിയാമെങ്കിലും. മക്കളെ ഉണർത്താൻമുറികൾ കയറി മടുത്തെന്ന്കെട്ട്യോനോട് പരാതി പറയാൻകിടപ്പുമുറിയിൽ ചെല്ലുമ്പോൾമുറിയൊരുമണിയറയാകാറുള്ളതോർത്ത്ഉന്മാദിച്ചിരിക്കുന്നവൾ,അരുതാത്തതെന്തോ കണ്ടെന്നപോൽകണ്ണു പൊത്താനാരുമില്ലെന്ന്മുറിച്ചുവരുകൾക്കെന്നപോലെഅവൾക്കും അറിയാമെങ്കിലും. ഇല്ലായ്മയിൽ വല്ലായ്മപ്പെടാനെങ്കിലുംവീടിനോട് യുദ്ധംContinue Reading

1 – അറസ്റ്റ് ആദ്യ പ്രണയംപറയാൻ കൂടി പറ്റിയിട്ടില്ല,ഗട്ടറുകളിൽതുടരെ സൊല്യൂഷൻ കണ്ടെത്തിയത്കാരണമാവുകയായിരുന്നു. ‘പിഴവുകളിന്നൊരു പ്രണയം’,പശ്ചാത്തലത്തിൽആരോ വരാനുണ്ടെന്നോർമ്മിപ്പിക്കുന്ന കാർമേഘംഅത്,ചിരിയും ചുംബനവും സ്പർശനവും പൂർണ്ണമാക്കാതെപാത്രത്തിലെപ്പോഴും ഇച്ചിരി വറ്റ് ബാക്കിവെച്ചു. എതോ സമരദിവസം കൈമാറിയൊരുവാക്കിന്റെ പേരിൽ,ഞങ്ങളിന്നുമൊരു തിരിക്ക് എണ്ണ ഒഴിച്ചോണ്ടിരിക്കുന്നു.നിരാശയുടെ മഞ്ഞ പ്രകാശം. 2 – വിചാരണ നീ ചിരിക്കാത്തതെന്താ?നീ മധുരം നിർത്തിയതെന്താ?നീ കണ്ണുകുത്തിക്കളഞ്ഞതെന്താ?നീ കേൾക്കുക മാത്രമാണല്ലോ, ഒന്നും ഓർക്കാത്തതെന്താ? പുലർച്ചെ ഒരു ചോദ്യംഇരുട്ടും മുൻപൊരുത്തരംചോദ്യങ്ങളുടെ ഒരാള്ഉത്തരങ്ങളുടെ ഒരാള് 3 – ശിക്ഷ ഇതെന്റെContinue Reading

നേരിയ തണുപ്പുള്ള പ്രഭാതം. സൂര്യകിരണങ്ങൾ മരച്ചില്ലയിൽ വീണുതിളങ്ങി. മുറ്റത്തു പടർന്നുപന്തലിച്ചു നിൽക്കുന്ന ആര്യവേപ്പിന്റെ തണലിലാണ് ആ വീടിൻ്റെ ഗൃഹനാഥനായ റിട്ടയേഡ് ഹെഡ്മാസ്റ്റർ പകൽസമയം ഏറെയും ചെലവിടാറ്. മാഷിന്റെ നാൽപതുവർഷം പഴക്കമുള്ള ഇരുനിലവീടിന്റെ പേരും തണലെന്നാണ്. വീടിന്റെ പിറകിൽ കട്ട്ഔട്ട് എന്ന്തോന്നുംവിധം ഉയരത്തിൽ ജടായുപ്പാറ കാണാം. അത്രയും പഴക്കമുള്ള ആര്യവേപ്പ് ആ നാട്ടിൽ വിരളമാണ്. അതിൽ ചുറ്റിപ്പിണഞ്ഞു പൂത്തുകിടക്കുന്ന നാടൻ മുല്ലവള്ളി. ആ മരച്ചില്ല മതിലും കടന്ന് ഇടറോഡിലേക്കു നീണ്ട് ഗർവോടെContinue Reading

ജാനേടത്തിയും ഓമനേച്ചിയുംഅയൽപക്കക്കാരാണ്. ഉമ്മറത്തിരുന്ന് നോക്കിയാൽഒരേ ഹൃദയം പോലെ വീടുകൾരണ്ട് പേരും എന്റെയാരുമല്ല. എല്ലാരും അങ്ങനെ വിളിക്കയാൽനാവിൻ തുമ്പിലാപേരുകൾ തത്തിക്കളിച്ചു.അയൽപക്കങ്ങൾ ഇങ്ങനെ തന്നെ വേണമെന്ന്പലരുടേയും നാവുകൾ കൂട്ടിമുട്ടി. അത്തം പിറന്നാൽ പൂവട്ടിയും,വിഷു സംക്രാന്തിനാൾ വിഷുക്കട്ടയുമായ്ഇരുവരും എത്തും. ആഘോഷങ്ങൾഅതിർത്തിയില്ലാതെയൊഴുകി. ഇവരൊന്ന് വക്കാണം കൂടി കണ്ടാൽമത്യായിരുന്നുവെന്ന്പരദൂഷണക്കാർ പല ദേശത്തുംപ്രക്ഷേപണകേന്ദ്രങ്ങൾ തുറന്ന് കാത്തിരുന്നു.തെറിയും , തല്ലും കണ്ടിട്ടെത്ര നാളായി? നാട്യക്കാരിയായ കമലയുടെ ജാക്കറ്റിനുള്ളിൽകിടന്ന് മുലകൾ വീർപ്പ് മുട്ടി പുറത്തേക്ക്തുറിച്ചു. പലചരക്ക് കടയിലെ ബെഞ്ചിലുംഗോപാലേട്ടന്റെ ചായക്കടയിലും ഇരിക്കുന്നകണ്ണുകൾContinue Reading

വിടയെന്നൊരുവാക്കെഴുതുവാൻവയ്യാതാവുന്നെനിക്ക്. നാം കൈ പിടിച്ചെത്രനാട്ടുവഴികൾ താണ്ടി.നറു കിനാവു നുണഞ്ഞു നടന്നു. കോവിലിലെക്കുളവുംആറാട്ടു ജലവുംകരുത്തുകാട്ടാനായ് ചാടിമാലോകർ കാണാനൊരുമിച്ച്മത്സരിച്ചു നാം ചാടി കണ്ണെത്താപ്പാടത്തെകതിർ നെൽപ്പൂപ്പാല്കണ്ണടച്ചു നമ്മൾ കുടിച്ചു. ഗാനമേള തൻഗഗനോത്സവംഗമയിൽ കുളങ്ങരയിൽ കണ്ടു. സേമിയയെന്നസോമരസ നിരുപമപാനിസാദരം കുടിച്ചുല്ലസിച്ചു.. ബാലി സുഗ്രീവർബലം പിടിച്ചലറിയബാലെ കണ്ടു നാംബലം പരീക്ഷിച്ചു ചിരിച്ചു. ഉത്തരം മറന്നഉത്തര പരീക്ഷയിൽഉത്തരമൊന്നു പോലെഴുതി കാവടി തുള്ളികണ്ണടച്ചു നാംകള്ളഭക്തരായ് മിന്നി രസമുറ്റും സിനിമയ്ക്കായ്രാവിലെ പണം പിടുങ്ങി…. അച്ഛൻ്റെ കണ്ണുരുട്ടൽഅമ്മ തൻ സ്നേഹശാസനഅതൊന്നുമോർക്കാതെ കടന്നു… ജ്യുസ്Continue Reading