August 2023 (Page 2)

സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവ്വീസ് ഓർഗനൈസേഷന്റെ സ്ഥാപകനായ ഡോ. ബിന്ദേശ്വർ പഥക്, തന്റെ 80 മത്തെ വയസ്സിൽ അന്തരിച്ചത് വലിയ വാർത്തയായില്ല. അഞ്ച് പതിറ്റാണ്ടുകളായി രാജ്യവ്യാപകമായി ഒരു ശുചിത്വ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചതിന് ഇന്ത്യയിലും ലോകമെമ്പാടും വ്യാപകമായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശൗചാലയങ്ങൾ വാങ്ങാൻ കഴിയാത്ത ദശലക്ഷക്കണക്കിന് ദരിദ്രരുടെയും, മാനുവൽ തോട്ടിപ്പണിക്കാരായി ജോലി ചെയ്യുന്നവരുടെയും, താഴ്ന്ന ജാതി കാരണം സമൂഹത്തിൽ കടുത്ത വിവേചനം നേരിടുന്നവരുടെയും ജീവിതത്തിൽ അദ്ദേഹത്തിന്റെ സംഭാവനContinue Reading

അമ്മേ, പേടിയാകുന്നെനിക്ക്ഏറേനേരമായീമണൽപ്പരപ്പിൽപൂഴ്ന്നുകിടക്കുന്നല്ലോഅനങ്ങാൻ വയ്യാതെ,ശ്വസിക്കാനും,ഇവിടെ ഞാൻ ഒറ്റയ്ക്കാണ്! ഇരുട്ടത്തവർ പൊയ്പ്പോയെങ്ങോമണൽവാരിയെൻമൂക്കും വായുമടച്ച്,എന്തോ ഭാരമെൻ നെഞ്ചിലും കയറ്റിവച്ച്.ഇങ്ങു വരുമ്പോൾതെളിച്ചമുണ്ടായിരുന്നാകാശത്തു,വായിൽ മധുരവും.ഇപ്പോൾ ദുർഗന്ധമാണ് ചുറ്റും! മിന്നുന്നുണ്ടകലെയവിടെയോ വെളിച്ചപ്പൊട്ടുകൾഉടയുന്നു കുപ്പിച്ചില്ലുകൾവഴുവഴുത്ത നാവുകൊണ്ടട്ടഹസിക്കുന്നു,ആരൊക്കെയാണവർ?ഭയമാകുന്നമ്മേഇരുട്ടത്താദ്യമല്ലേ ഞാൻ! പിടയും കുഞ്ഞുമീനുകളെചിറകരിഞ്ഞുപച്ചയ്ക്കു തിന്ന്,ബാക്കിയായ മുള്ളുകൊണ്ടെൻകണ്ണുകൾ കൊത്തിപ്പറിച്ചവറ്റകൾ,പിന്നെ മണൽപ്പൊത്തിൽ മുഖംപൂഴ്ത്തി, കാലുകൾ കൂട്ടിക്കെട്ടി വലിച്ചൂ നിർദ്ദയം. ചുറ്റുംനിന്ന്കലപിലകൂട്ടുന്നു പട്ടികൾ,കടിച്ചുവലിക്കുന്നെൻ ചുണ്ടുകൾമണക്കുന്നു ദേഹമാകെ,ശേഷം നക്കിനക്കികുടഞ്ഞുകുടഞ്ഞ്,ഒരു കീറത്തുണിപ്പോലെ. വായ്തുറക്കാൻ വയ്യല്ലോയെനിക്ക്കുടുങ്ങിക്കിടപ്പുണ്ട്,മണൽത്തരികൾ,വായു കടക്കുന്നിടത്തെല്ലാം.കേൾക്കുന്നുണ്ടോയെൻ്റഒച്ചയില്ലാനിലവിളി, ചൊല്ലമ്മേഞാൻ ചെയ്ത തെറ്റെന്ത്‌? അച്ഛൻവരുമ്പോഴമ്മപറയണേ,ഞാനിനി പലഹാരപ്പൊതി തട്ടിപ്പറിക്കില്ല,വാവയെ കൊഞ്ചിച്ച് ഇക്കിളി കൂട്ടില്ല,അമ്മയുരുട്ടിയ മാമുണ്ടുContinue Reading

വിയർപ്പിന്റെ നീണ്ട കൈകൾഞെരുക്കിയ ഒരുച്ചയിൽവേനലിന്റെ തനിരൂപംകണ്ടു പകച്ചു ഞാൻ കാറ്റിന്റെ ചെറിയ മാളങ്ങൾപോലും പണ്ടേയടച്ച്‌ചിതൽ വന്നു മൂടിനിമിഷങ്ങളെണ്ണിത്തുടങ്ങിയ ജീവനുംഒരിടവേള കിട്ടികാഴ്ചകളിൽ ഇരുട്ട്കോട്ടയൊരുക്കികാതിൽ വന്നതെല്ലാംചുടുകാറ്റിൻ അപസ്വരങ്ങൾ നെറികെട്ട സ്വപ്‌നങ്ങൾ ഒടുങ്ങുന്ന നേരത്ത്വിരൽതുമ്പത്ത് മഴയുടെ സ്പർശംമഴനൂലുകൾ നെയ്ത കുളിരുടുപ്പ്കുന്നിറങ്ങിയ സാന്ത്വനത്തുള്ളികൾപ്രളയരാഗം വരെ പാടട്ടെപ്രാണന്റെ കടലിൽ ചേർന്നിടട്ടെ എനിക്കിത് ആശ്വാസ വചനംആയുസ്സിനോട് ചേർത്തുകിട്ടിയആതുര ലേപനം. വര: പ്രസാദ് കാനത്തുങ്കൽ കവർ : ജ്യോതിസ് പരവൂർContinue Reading

ജോഫിലേക്കുള്ള മരുപ്പാതയിൽ ഹാറാത് മല യാത്രക്കാരുടെ പേടിസ്വപ്നമായി. മലയോരത്തെ മണൽച്ചുഴിയെ പാതാളത്തിലേക്കുള്ള വഴിയെന്നാണ് അറബികൾ പറഞ്ഞിരുന്നത്. കാരണം അവിടെ നിപതിച്ചവരെ പിന്നീട് ആരും തന്നെ ജീവനോടെ കണ്ടിരുന്നില്ല. അവർ മരണത്തിന്‍റെ ഏതോ അറകളിലാണ് ചെന്നുചേർന്നത്. പക്ഷേ, അവർ ജീവനോടെ ഉണ്ടെന്ന് ബിദവികൾ മാത്രം ഉറച്ചു വിശ്വസിച്ചിരുന്നു! രാത്രിയിലെ നിശബ്ദതയിൽ പ്രാണൻ മരവിപ്പിക്കുന്ന നിലവിളികൾ അവർ കേട്ടു. എന്നാൽ യാത്രക്കാർ പിന്നെയും ആ ചുഴിയിലേക്ക് താഴ്വരയിലേക്ക് പൊയ്ക്കൊണ്ടിരുന്നു കശാപ്പുശാലയിലേക്ക് പോകുന്ന ആടുകളെContinue Reading

“അല്ലാ, ഇതാരൊക്കെയാ വന്നിരിക്കുന്നത്. എത്ര നാളായി ചേച്ചിയേയും ചേട്ടനെയും കണ്ടിട്ട്. എന്തോ വിശേഷം കാര്യമായിട്ടുണ്ടല്ലോ?.” ദുർഗ്ഗ വിടർന്ന പുഞ്ചിരിയോടെ ഹരിയെയും ലക്ഷ്മിയെയും സ്വാഗതം ചെയ്തു. മറുപുഞ്ചിരി സമ്മാനിച്ചതല്ലാതെ ഹരി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ വിമ്മിട്ടം മറച്ചുപിടിക്കാൻ പാടുപെടുന്ന ഹരിയെ നോക്കി ദുർഗ്ഗ പറഞ്ഞു, “പാടത്തൊക്കെ കറങ്ങിനടന്ന് കുറെ സമയം കളയാനായി അച്ഛൻ, മോനേയും കൂട്ടിക്കൊണ്ടു പോയതാണ്. എന്നെ കണ്ടാലുടൻ അവൻ കൈ രണ്ടും മുകളിലേക്ക് ഉയർത്തി കരച്ചിലാണ്, ഈ അവസ്ഥയിൽContinue Reading