August 2023 (Page 4)

ഓർമ്മകൾ പെയ്യുന്ന രാവിൻ തൊടിയിൽനിൻ സ്വരം തേടുന്ന രാപ്പക്ഷി ഞാൻകൈതപൂക്കുന്ന രാത്രിസുഗന്ധമെൻകരളു കൊത്തിപ്പിളർത്തുന്നു കഴുകനായ്. പേടിയാണിന്നുമീ രാവിനെ, മമപ്രാണനെ കൊത്തിപ്പറന്നു പോയെവിടെയോമൗനവാല്മീകത്തിലേകാന്ത തപമിരുന്നു-രുകുകയാണെന്‍റെ ദുഃഖമോക്ഷത്തിനായ്. കാലം വിടർത്തിയ, കൗമാര പുഷ്പത്തിൻകനവിതൾ നുള്ളിക്കളിച്ച കാലത്തെന്നോകല്പനാജാലകം മെല്ലെ തുറന്നെന്‍റെകരളിൽ പറന്നെത്തി പ്രേമചകോരം. പൂനിലാവൊഴുകുന്ന പുഴയോരനനവിലുംഇരുൾവീണ മൺപാതയരികിലും പിന്നെ,കാവിലും, കടവിലും അമ്പലക്കോണിലുംതൂവൽ കൊഴിച്ചിട്ട ചിത്രപതംഗങ്ങൾ. ഒരുപാട് സ്വപ്നങ്ങളുളളിൽ നിറച്ചിട്ട്പിരിയാതിരിക്കുവാൻ മോഹിച്ച നാളുകൾഅറിയാതെ പിൻതുടർന്നുയിരിനായ് ദാഹിച്ചുക്രൂരമതാന്ധക്കോമരക്കോലങ്ങൾ.,ജാതിവേതാളങ്ങളമ്പെയ്തുവീഴ്ത്തിയപ്രണയകപോതം കുറുകുന്ന നെഞ്ചിൽഒരു നിത്യസ്മാരകം തീർത്തതിൽ തിരിവച്ചുപ്രാർത്ഥിക്കയാണു ഞാൻ നിന്നിലേക്കെത്താൻ.Continue Reading

[ഹസ്തിനപുരിയിൽ ഭരണഘടാ പ്രതിസന്ധി ധൃതരാഷ്ട്രർ സ്ഥാനം ഒഴിയാൻ വയ്ക്കുന്ന ഉപാധികൾ!] “കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി, പരിശോധിച്ച് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവജഡങ്ങളും?”ഗാന്ധാരീ വിലാപവും കണ്ടുനിന്നവരുടെ കണ്ണുനിറയ്ച്ചു.”, അരമന വക്താവിനോട് കൊട്ടാരം ലേഖിക ചോദിച്ചു, ”എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പ്? യുദ്ധക്കെടുതിയിൽ വലയുന്ന കുരുക്ഷേത്രവിധവകൾക്കും സൈനിക പുത്രന്മാർ കൊല്ലപ്പെട്ടതോടെ അനാഥരായ വയോജനങ്ങൾക്കും പുതുപാണ്ഡവ ഭരണകൂടം പ്രശ്നപരിഹാരം കണ്ടെത്താനുള്ളപ്പോൾ, അധികാരചിഹ്നമായ ചെങ്കോൽ മുതിർന്ന പാണ്ഡവനു ആശംസകളോടെ കൈമാറാതെ എന്തിനാണ്Continue Reading

ഉദയത്തിനു മുമ്പേ ക്വാതിലെ ദാസർ പുറപ്പെട്ടു. അരുണോദയം ദൃശ്യമായപ്പോൾ അവർ ഒട്ടകത്തിനു മുകളിൽ നിന്ന് ഇറങ്ങി സൂര്യദേവനെ സാഷ്ടാംഗം പ്രണമിച്ചു. ആകാശം ഒട്ടകത്തിന്റെ അകിടു പോലെ ചുരന്നിരുന്നു. പാൽവെളിച്ചം മരുഭൂമിയിൽ പതിച്ചു. മരുപ്പരപ്പ് പ്രഭാതമഞ്ഞിൽ ധവളാഭമായി. അറബികളുടെ യാമപ്രാർത്ഥനകൾ വാനിലേക്ക് ഉയർന്നു.ശലമോന്റെ കണ്ണുകൾ തിളങ്ങി.വെളിച്ചം എത്രയോ ഇമ്പമുള്ളതാണ്. സൂര്യനെ കാണുന്നതു കണ്ണിനു അതീവ പ്രീതികരവും. ഹൃദയത്തിൽ പ്രതീക്ഷയുടെ ഒരു പൊൻ കിരണം പതിഞ്ഞാൽ മതിയാകും മനസ്സിലെ ഘോരന്ധകാരം മാറാൻ. ഉദയംContinue Reading

ദരാംഗ് ജില്ലയിലെ ഖാരുപേട്യ ഗേൾസ് ഹൈസ്കൂളിലായിരുന്നു ഞങ്ങൾ കുറച്ചു പേർക്ക് ടീച്ചിങ് പ്രാക്ടീസിന് അവസരം ലഭിച്ചത്. സ്കൂളിലെത്താൻ മംഗൽദായിയിൽ നിന്ന് പതിനഞ്ച് കി.മീറ്ററിൽ ഏറെ യാത്രയുണ്ട്. ജില്ലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഖാരുപേട്യ. അസംകാരേക്കാൾ കൂടുതൽ ബംഗാളികളും മാർവാടികളും ബീഹാറികളും നേപ്പാളികളുമെല്ലാം അധിവസിക്കുന്ന പ്രദേശമാണിത്. വിദ്യാർഥികളെ പരിചയപ്പെടുമ്പോൾ അവരിൽ ചിലർ പേരിനൊപ്പം ജെയിന്‍ എന്നു ചേർത്തു പറയുന്നതെന്താണെന്നന്വേഷിച്ചപ്പോഴാണ് ഇവിടെ ജൈനമത വിശ്വാസികളുമുണ്ടെന്നറിയുന്നത്. ഞങ്ങളുടെ ക്ലാസ്സ് നിരീക്ഷിക്കാൻ ഇടയ്ക്ക് സ്കൂളിലെContinue Reading