August 2023 (Page 3)

അന്നും ഇന്നും കോഴിക്കോട് മാപ്പിളമാർക്ക് മാപ്പിളപ്പാട്ടിന്റെ ഇശൽ ചുണ്ടിലില്ലാത്ത ഒരു ദിവസം പോലും കടന്നു പോവാറില്ല… വിളയിൽ ഫസീല എന്ന മാപ്പിളപ്പാട്ടിന്റെ രാജ്ഞി വിട പറയുമ്പോൾ പല തലമുറകളുടെ ഉള്ളിലെ പുളകങ്ങളാണ് മങ്ങിപ്പോകുന്നത്. മോയിൻ കുട്ടി വൈദ്യരുടേയും മറ്റും കാലഘട്ടത്തിന് ശേഷം മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വരിൽ വലിയൊരു പങ്ക് വി എം കുട്ടിക്കും അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ട്രൂപ്പിലെ പ്രധാന പാട്ടുകാരിയായിരുന്നു വിളയിൽ വത്സല എന്ന ഫസീല. അവർ അനശ്വരമാക്കിയ പാട്ടുകൾContinue Reading

ഗദ്ദർ ഒരു പോരാട്ട ഭൂമികയുടെ പേരാണെങ്കിൽ ആ പേരു സ്വീകരിച്ച ഗുമ്മഡി വിട്ടൽ റാവു കവിതയിലെ പോരാട്ടത്തിന്റെ പേരാണ്. എന്താണ് കവിത എന്നതിനു ഓരോ മനുഷ്യർക്കും ഓരോരോ ഉത്തരങ്ങളായിരിക്കും ഉണ്ടാവുക. എന്നാൽ ഗദ്ദർ എന്ന കവിയ്ക്ക് കവിതയെന്നാൽ സാധാരണ മനുഷ്യരുടെ ഉണർത്തു പാട്ടാണ്. നാടോടിപ്പാട്ടിന്റെ ഈണത്തിൽ അയാൾ നീതികേടിനെതിരെ ഗ്രാമങ്ങൾ തോറും പാടി നടന്നു. ആന്ധ്രയിലെയും തെലുങ്കാനയിലെയും ജനങ്ങൾ മാത്രമല്ല, മറ്റു ദക്ഷിണേന്ത്യയിലെ ഗ്രാമീണ ജനങ്ങൾ വരെ ആവേശപൂർവം അതേറ്റുപാടി.Continue Reading

മണിപ്പൂർ എന്ന ഇന്ത്യൻ വടക്കുകിഴക്കൻ സംസ്ഥാനം എല്ലാ വാർത്താമാധ്യമ മേഖലകളിലും ദിനംപ്രതി നിറഞ്ഞുനിൽക്കുകയാണ്. കലാപാന്തരീക്ഷത്തിൽ വെന്തുരുകുന്ന സംസ്ഥാനത്തിലെ ഞെട്ടിക്കുന്ന വാർത്തകളും വിവരങ്ങളും പതിയെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറംലോകത്തോടുള്ള ജനങ്ങളുടെ ബന്ധം വിഛേദിച്ചതുനിമിത്തം മണ്ണടിഞ്ഞുപോവുമായിരുന്ന ഈ സത്യങ്ങളുടെ കെട്ട് ഓരോന്നായി അഴിഞ്ഞുവരുന്നതിനൊപ്പം സമൂഹത്തിന്‍റെ നാനാതുറയിൽനിന്നും ശബ്ദങ്ങളും ഉയർന്നുവന്നുതുടങ്ങി; അനുകൂലമായും പ്രതികൂലമായും. സംസ്ഥാനത്തെ മലയോരജില്ലകൾ കത്തിയെരിയുന്ന ഈ അവസ്ഥയിൽ അവയ്ക്കിടയിൽ കത്തിയെരിയപ്പെടുന്നത് ഒരുകൂട്ടം നിരപരാധികളായ മനുഷ്യരുടെ ഭാവി കൂടെയാണ്. രണ്ട് വംശീയവിഭാഗങ്ങളുടെ വിദ്വേഷവെറികൾക്ക് അവർContinue Reading

എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛനും അമ്മയും ഈ സ്ത്രീയുടെ പേരിൽ വഴക്ക് കൂടിയത് കണ്ട് ഒറ്റക്ക് മാറി ഇരുന്നപ്പോഴാണ് ഞാൻ ആദ്യമായി കവിത എഴുതിയത്. ആ വിശ്വ സാഹിത്യകാരിയുടെ കൃതികൾ വായിക്കാറുണ്ടെങ്കിലും അമ്മ മരിച്ചു കഴിഞ്ഞ് വർഷത്തിലൊരിക്കൽ അവർ അച്ഛനെ കാണാൻ വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കുട്ടിക്കാലത്ത് എന്‍റെ കവിളിൽ തരാറുള്ള ഇലഞ്ഞി പ്പൂമണമുള്ള ഉമ്മകളും വലുതായപ്പോൾ കിട്ടാറുള്ള ഈർപ്പമുള്ള തലോടലും എന്‍റെ എഴുത്തിനു പ്രചോദനമാകുന്ന കരടുകൾ എന്നതിൽ കവിഞ്ഞ് ഒരുContinue Reading

നേരം ഇരുട്ടിത്തുടങ്ങി. തണുപ്പകറ്റാൻ മരുപ്പച്ചയിലെമ്പാടും തീക്കുണ്ഡങ്ങൾ ഉയർന്നു. കൂടാരങ്ങൾക്ക് മുമ്പിൽ ചൂടും വെളിച്ചവും പടർന്നു. ശൈഖിൻ്റെ കൂടാരത്തിന്റെ മുമ്പിലും ഒരുഅഗ്നികുണ്ഡം എരിഞ്ഞിരുന്നു.കാവൽക്കാർ കാതോർത്തു. കൂടാരത്തിൽ നിന്ന് ഒറ്റക്കമ്പിനാദം കാറ്റിനെപ്പോലെ മൂളൂന്നുണ്ട്. പേർഷ്യൻ ജമുക്കാളത്തിൽ ചാരിക്കിടന്ന നാട്ടുപ്രമാണിമാരുടെ വിരലുകൾ ആ രാഗത്തിന് താളം പിടിച്ചു. സ്വർണ്ണത്തളികയിൽ വിശിഷ്ട ഭോജ്യങ്ങളുമായി ഇടക്കിടെ പരിചാരകർ വന്നുപോയിരുന്നു. ശരറാന്തൽവെളിച്ചത്തിൽ ഈത്തപ്പഴങ്ങൾ രത്നങ്ങളായി. പരിചാരകർ പാനിയം പകർന്നുകൊണ്ടിരുന്നു. കൂടാരത്തിലെ വായുവിൽ മരക്കറയുടെ എരിയുന്ന മണം പോലെ കുന്തിരിക്കംContinue Reading