March 2023 (Page 3)

ദൃശ്യചാരുതയാർന്നലാൻഡ്‌സ്‌കേപ്പുകൾക്കുപകരംസ്‌ക്രീനുകളിൽചടുലവേഗമാർന്ന പോർട്രേറ്റുകൾ.വർണ വിന്യാസങ്ങൾ…‘മാറിയ സോഫ്റ്റ്‌വെയർ പ്രഭാവം!’ കീബോർഡുകൾക്കുമുന്നിൽആനന്ദധാരപകരുന്നപുതുമുഖട്രെയിനികൾ…‘ആവേശഭരിത പ്രചാരകർ!’ മായികവലയങ്ങളിൽവിസ്മയസ്വപ്നങ്ങളുമായ്വർണനകളിലേക്കു നീളുന്നവിരൽത്തുമ്പുകൾ…‘കാണാച്ചരടിലെ പരീക്ഷണങ്ങൾ!’ മോണിറ്ററിൽവേദലിഖിത വർണ്ണസൂക്തങ്ങൾ…‘ബ്രഹ്മസ്വരൂപമണിഞ്ഞപ്രപഞ്ചരസതന്ത്രങ്ങൾ!’ പരിഷ്കരിച്ച ‘സേർച്ചെഞ്ചിനു’കൾദിനോസറുകൾക്കുമുൻപുള്ള വൻകരകളോഗോത്രസംസ്കൃതികളുടെ കൗതുകങ്ങളോകണ്ടെത്തിയതേയില്ല..! ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗങ്ങൾദേവനാഗരിയിലേക്ക്മൊഴിമാറ്റപ്പെട്ടിരിക്കുന്നു..! മുഗളന്മാരുടെവിദ്വേഷകഥകൾക്കിടയിൽ‘സേർച്ച് റേറ്റ്’ കുറഞ്ഞ,കൊളോണിയലിസത്തിന്റെസംശയാസ്പദ ‘ഡാറ്റാബേസു’കൾ..! മീററ്റിനുംഗ്വാളിയാറിനുമിടയിലെവിടെയോനാട്ടുരാജാക്കന്മാരുടെ,ത്രിമാനകല്പിത പടയോട്ടങ്ങൾക്കിടയിൽവിറങ്ങലിച്ച്, ഒരു‘ജാലിയൻവാലാബാഗ്’ചിത്രം..! ‘രാഷ്ട്രപിതാവെ’ന്ന് ടൈപ്പുചെയ്തപ്പോൾ,സ്വച്ഛഭാരത് മുദ്രകൾ —‘ചൂലിനുകീഴേയൊരു പഴഞ്ചൻകണ്ണട!’ വർഗ്ഗീയകലാപങ്ങളുടേയുംകൂട്ടക്കുരുതികളുടേയുംമിഴിവില്ലാത്ത ചിത്രങ്ങൾക്ക്‘മാപ്പിളലഹളയുടെതുടർച്ച’യെന്ന്, അടിക്കുറിപ്പ്! വികസനമെന്നാൽ ‘മൂലധന’മെന്നുംഅവശിഷ്ടമായത് ‘അധ്വാന’മെന്നുംദാരിദ്ര്യം ‘ദൈവവിധി’യെന്നുംസ്വാതന്ത്ര്യം ‘സ്തുതി’യെന്നും‘റിസൾട്ട്’ നൽകിക്കൊണ്ടേയിരിക്കുന്നു..! ചരിത്രമെന്ന് ‘സേർച്ച്’ ചെയ്തപ്പോൾകെട്ടുകഥകളുടെ‘ഗ്രാഫിക് വേർഷനുകൾ..!’മതത്തിൽനിന്നും കലാപത്തിലേക്ക്…കൃഷിയിൽനിന്നും ആത്മഹൂതിയിലേക്ക്…‘വിരൽചൂണ്ടുന്ന ഹൈപ്പർലിങ്കുകൾ!’ ‘ഗോ’ വിശേഷങ്ങളടങ്ങിയസചിത്ര ഡി-ലിറ്റു സംഹിതകൾക്കിടയിൽപേരില്ലാഫയലുകളുടെContinue Reading

പ്രണയികളെപ്പോലെഅവരും അനാഥരായിരുന്നു,പ്രണയത്തിന്‍റെ നാട്ടിൽനിന്നുംഒളിച്ചോടിവന്നഒരാണും ഒരു പെണ്ണും. “എനിക്കുവേണ്ടത്ഒരു പെണ്ണിനെയല്ല”അവൻ പറഞ്ഞു;“ഏതുപാതിരാവിലുംഇറങ്ങിവന്നെന്‍റെതോളിൽ കൈയിട്ടുതട്ടുകടയിൽ പോയൊരുചായകുടിക്കാൻ,നാടുചുറ്റാൻ,നിലയില്ലാപ്പുഴനീന്തിക്കടക്കാൻ,വേദനിക്കുന്ന കൈകൾഒന്നമർത്തിപ്പിടിക്കാൻ,നിനക്കു ഞാനുണ്ടെന്നുചാരിയിരിക്കാൻ,പാത്തും പതുങ്ങിയുംപാതയോരത്തു കാത്തുനിൽക്കാതെ കാണാനൊരുകൂട്ടുകാരനെ….” “എനിക്കു വേണ്ടതുംഒരാണിനെയല്ല”അവൾ പറഞ്ഞു,“എന്നെ പ്രണയിക്കാൻമാത്രമല്ലാതെ,എന്റേതാണ് നീയെന്നുപറയാതെ,നിനക്കു ഞാനുണ്ടെന്ന്സ്വപ്നങ്ങൾക്കൊപ്പംനടക്കാൻ,ഈ കാടും പുഴയും കാറ്റുംനമ്മുടേതെന്നു ചൊല്ലിവെറുതെ വെറുതെപൊട്ടിച്ചിരിച്ചുപാട്ടുകൾ പാടാൻ,കഥകൾ പറയാൻ,ഒരു കൂട്ടുകാരിയെ…” സൗഹൃദത്തിൽഅവർ സനാഥരായിരുന്നു,ഒരാണും ഒരു പെണ്ണും. കവര്‍ ഡിസൈന്‍: ജ്യോൽസ്ന വിൽസൺContinue Reading

മാതൃഭൂമി വാരിക( ലക്കം 48 )യിൽ വി ഷിനിലാൽ എഴുതിയ ചോല എന്ന കഥയുണ്ട്. കുറെ കാലങ്ങൾക്ക് ശേഷമാണ് കഥാകൃത്തിൽ നിന്നും വ്യത്യസ്തമായ ഒരു സൃഷ്ടി ലഭിക്കുന്നത്. നന്മയുടെ സങ്കേതം ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യരിലെ തിന്മയെ കുറിച്ച് പറയുന്നത്. കാടിനെയും ആദിവാസികളെയും കാട്ടുജീവികളെയും പരിപാലിക്കേണ്ടുന്ന ഫോറസ്റ്റ് റേഞ്ചർ ആണ് ആഖ്യാതാവിന്റെ പിതാവ്. നിഷേധ സ്വഭാവമുള്ള ( Negative) കഥാപാത്രങ്ങളെ സ്വാഭാവികമെന്ന പോൽ നന്മ നിറഞ്ഞവരാക്കുന്ന പ്രാഗത്ഭ്യം ഉണ്ട് കഥയിൽ. ചിലപ്പോൾ അത്Continue Reading

പനിക്കിടക്കയേതോമരുഭൂവെന്ന പോൽപുരാതനസമുദ്രത്തിന്നസ്ഥികൾകലമ്പിച്ചുരസിയുടലിൽ മണൽത്തരികൾപൊള്ളിക്കും ശ്വാസത്തിനൊപ്പംകലരുന്നു പ്രാചീനമാമുടലുരുക്കം ഉയിർ ചോർന്നും പിന്നെയും തളിർത്തുംകാറ്റിൻചിത്രങ്ങളലയുമ്പോൾഅകലെഇരുതടാകങ്ങളിളകുന്നപോലെആഴംനാവിൽവരൾച്ചയേറ്റുംരസം കാലങ്ങൾക്കു മുൻപേനടന്നു തുടങ്ങിയൊരാളെകാണുന്നതീവിധംഅപ്രതീക്ഷിതം അനന്തമാം മേഘഛായയിൽ നിന്നുംഅലഞ്ഞരികിലെത്തും തീക്ഷ്ണതപതിയെ ചുവന്നാർദ്രമാകുമ്പോൾഉള്ളിൽത്തുളുമ്പും ജലത്തിന്നോർമ്മയിൽകറുപ്പാർന്നു തെളിയും കല്ലുകളിലൊക്കെയുംപേരറിയാത്ത വേരുകൾ കഠിനമെന്നു തോന്നും ചുണ്ടുകളുടെയരികിൽ നിന്നും ചോർന്നൊഴുകിതടാകങ്ങൾക്കുള്ളിൽവിലയിക്കും വെളിച്ചം അടയാളങ്ങൾ പോലുംപിറക്കാത്തിടത്തുനിന്നുമേറെപറന്നിപ്പോൾഊറിപ്പിടിക്കുന്നവേദനയിലുംഒരേലഹരി. ഉരുകലിൻ ശേഷംവരും തണുപ്പ്അതിനുമപ്പുറംമരുഭൂമികൾക്കുള്ളിലുണ്ട്പനിച്ചൂടൊഴിയുമ്പോൾവസന്തം. പ്രണയിതാവിൻ്റെപലകാലങ്ങളിൽചെന്നെത്തിത്തൊടാനാകും വിധംഅതിൻ്റെ ഗന്ധം ചിരിച്ചു തുടങ്ങുന്ന നിമിഷങ്ങളിൽപിന്നെ ചോരയിരമ്പുന്നവർഷങ്ങളിൽഏറെക്കഴിയുമ്പോൾ മധുരമേറുംവീഞ്ഞുപോലെനുരയുന്നനേരങ്ങളിൽഒപ്പം നിന്നുരസിക്കാനാവുന്നത്രയുംആനന്ദം. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

സിവില്‍ സര്‍വീസ് പരിശീലക ക്ലാസില്‍ എസ്. ശ്രീജീത്ത്, ഐ പി എസ് നടത്തിയ പരമാര്‍ശം ഏറെ ചര്‍ച്ച ചെയ്യുപ്പെടുകയുണ്ടായല്ലോ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ കേരളത്തില്‍ മരുമക്കത്തായം പുലര്‍ത്തിയിരുന്ന നായര്‍ തറവാടുകള്‍ മാതൃകാപരമായ ഒരു ജീവിതരീതി വെച്ചു പുലര്‍ത്തിയവരാണ്. മാത്രമല്ല തറവാട്ട് ജീവിതക്രമം മഹത്തരമായ ഒന്നാണെന്നുള്ള ആത്മഹർഷവും കൂടി അദ്ദേഹം പങ്കു വെക്കുന്നുണ്ട്. ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മരുമക്കത്തായക്രമം പിന്തുടരുകയും, നമ്പൂതിരി സമുദായങ്ങളുമായ് ബന്ധപ്പെട്ട് ആശ്രിത ജീവിതം നയിക്കുകയും ചെയ്ത നായര്‍ തറവാടുകളുടെയുംContinue Reading