LITERATURE (Page 49)

ഗംഗയുടെ തീരത്ത് പുൽമേടുകളില്ല, സൈകതം പോലെ നീണ്ടു കിടക്കുന്ന മണൽപ്പരപ്പുകളാണ്. കാവലായി കുറെ കാട്ടുകടമ്പുകൾ അങ്ങിങ്ങായി ചില്ലകൾ വിരിച്ച് നിൽപ്പുണ്ട്. സന്ധ്യക്ക് ചില കാട്ടുപക്ഷികൾ ആ ചില്ലകളുടെ ഇലച്ചാർത്തിനുള്ളിൽ ചേക്കേറിയിരുന്നു. ശിഖരങ്ങൾക്കുവേണ്ടി അവറ്റകൾ കലപില കൂടുന്നത് കണ്ടപ്പോൾ കർണ്ണനു രാജസദസ്സ് ഓർമ്മ വന്നു. കണ്ണിലെ കൃഷ്ണമണി പോലെ ജാത്യാഭിമാനം കാത്തുസൂക്ഷിച്ചിരുന്ന കുലനായകർ സഭയിൽ നീചജൻമങ്ങളെ തലപൊക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജാതി പറഞ്ഞ് അവമതിച്ചിരുന്നു.“നീ രാധേയനാണ് ! നീ സൂതപുത്രനാണ്.” നിഴലുകൾContinue Reading

സ്ത്രീ പുരുഷ തുല്യതയുടെ കാര്യത്തിൽ വികസിത മുതലാളിത്തത്തിൽ നിന്ന് നൂറു കിലോ മീറ്റർ ദൂരെയാണ് താലിബാൻ എന്നു സങ്കല്പിക്കുക അങ്ങിനെ എങ്കിൽ ഇടതു പുരോഗമന കേരളം ഏതാണ്ട് പാതി വഴിയിലാണ്, ഒരമ്പത് കി മി ഇനിയുമുണ്ട് മുതലാളിത്തത്തിലേക്ക് ‌ . ജന്മിത്തത്തിൽ നിന്ന് പുറപ്പെടുകയും ചെയ്തു മുതലാളിത്ത വ്യക്തി – സ്ത്രീ – പുരുഷ സ്വാതന്ത്ര്യ സങ്കല്പങ്ങളിൽ പോലും ഇനിയും എത്തിയിട്ടുമില്ല എന്ന അവസ്ഥ ലോക കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ എക്കാലത്തുംContinue Reading

എന്താണ് പെണ്ണേ, നീകറുത്തിരിക്കണത്. എന്താണ് പെണ്ണേ, നീതടിച്ചിരിക്കണത്. എന്താണ് പെണ്ണേ, നീഉറക്കെ ചിരിക്കണത്. എന്താണ് പെണ്ണേ, നീതുട കാട്ടണത്. എന്താണ് പെണ്ണേ, നീമംഗലം കഴിക്കാത്തത്. എന്താണ് പെണ്ണേ, നീപെറാതിരിക്കണത്. എന്താണ് പെണ്ണേ, നീകാല്‍ കേറ്റി ഇരിക്കണത്. എന്താണ് പെണ്ണേ, നീജീന്‍സിട്ട് നടക്കണത്. എന്താണ് പെണ്ണേ, നീലിപ്സ്റ്റിക് പുരട്ടണത്. എന്താണ് പെണ്ണേ, നീരാത്രി കറങ്ങണത്. എന്താണ് പെണ്ണേ,നീ തുറിച്ചിങ്ങു നോക്കണത്. കവര്‍: സി.പി. ജോണ്‍സണ്‍Continue Reading

കോലോത്ത് താരാട്ട്പാട്ടിൻ പുതപ്പിൽആലിലത്തൊട്ടിലിൽവിരലുണ്ണുന്നൊരുണ്ണിയായ്കാലം കടന്ന് നേർ-വാക്കായ് ചുരന്ന്പുലർന്നോരു വെണ്മയായ്ഉറങ്ങാതിരിക്കുന്നുകുഞ്ഞിക്കണ്ണിന്‍റെ ദീപ്തികൾ, ഗാഥകൾ ചേലിൽ വെറും ചീര-യിലത്തെല്ലു മാറ്റുംകാലേ പകർന്ന നിറ-വന്നം, പ്രസാദം പീലിക്കിനാവായ്കൈരളീ വാങ്മയംആലോലമാട്ടിടുംകാവ്യകേളീ കളിമ്പം കാലവർഷം മഹാ-പാണ്ഡിത്യഗർവ്വിനാൽജാലമായ്, സാധുജീവിതം മാഴ്കവെപാലമായ്, മനസ്സിൻകരയണഞ്ഞീടുവാൻഓലയിൽ കാവ്യക്കുടരചിച്ചോരു രക്ഷയും പാലലക്കടൽനിത്യമാമുണ്മകൾനൽമൊഴിത്തനിമകൾചാലിച്ചെടുത്തോരുചന്ദനശുദ്ധികൾവനമാല ചാർത്തിടുംഭക്തി-വാത്സല്യ മഞ്ജരി ആലിലച്ചാർത്താൽചലിച്ചെഴും ശീലുകൾകാലം വലം വെക്കു –മീരടിത്തണലുകൾ.. *ഈ കവിതയ്ക്ക് പേരിടുമ്പോൾ എം.ഗോവിന്ദന്‍റെ ‘ഇടശ്ശേരി നിനവിൽ വരുമ്പോൾ’എന്ന കവിതയുണ്ട് നിനവിൽ.Continue Reading

പ്രധാന നിരത്തില്‍ നിന്നും വീട്ടിലേക്ക് പുറപ്പെടുന്ന വഴിതീരെ മെലിഞ്ഞതാണെങ്കിലുംമുറ്റത്തു നിന്നാല്‍വയലറ്റം വരെ കാണാമെന്ന കാരണത്തിനായിരുന്നുഊന്നല്‍. വീട്,പരസ്പരം മുഖം നോക്കുന്ന രണ്ടു മുറികളും പ്രാരബ്ധങ്ങളെസമൃദ്ധിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ളഒരടുക്കളയുമായി മുതിര്‍ന്നെന്നു തോന്നിയപ്പോള്‍ ഒട്ടുംവൈകാതെ, പുകയറിയാത്ത അതിന്‍റെ പുത്തനടുപ്പിൽപാലുകാച്ചാന്‍ വെച്ചു. കിഴക്കോട്ട് ചരിച്ചുവെച്ച ചെറിയ സ്റ്റീല്‍കലത്തിലെ പാല്‍തിളപ്പിലേക്ക് കണ്ണോര്‍ത്തു നില്ക്കുമ്പോള്‍ ആരോവിളിച്ചെന്ന തോന്നലില്‍ പുറത്തേക്ക് വന്നതാണ്. മുറ്റത്ത് അതിരുപറ്റി നിര്‍ത്താന്‍ പാകത്തില്‍,ആള്‍മറയടക്കം ഒരു കിണറിരിക്കുന്നു. ഇതെപ്പോ!എന്ന ആശ്ചര്യത്തെ കെടുത്താന്‍, അതുവരെയും വെള്ളം തന്നഅയല്‍ക്കാരന്റെ മൊഴിContinue Reading