സഞ്ജയ് നാഥ്

ആലപ്പുഴ ജില്ലയിലെ ഇലിപ്പക്കുളത്ത് ജനനം. റവന്യൂവകുപ്പിൽ ജോലിചെയ്ത് വരുന്നു. ആനുകാലികങ്ങളിലും ആകാശവാണിയിലും കവിതകൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

ആയിരം കുതിരകൾ പായുന്ന ഒച്ചയിൽപകുതിയിൽ മുറിഞ്ഞ ഉറക്കം. ലോഡ്ജിലെ മുഷിഞ്ഞ കിടക്കയിൽഅരികിലായി സ്വരങ്ങളുടെ പ്രഭു. വായുവിൽ നൃത്തം വയ്ക്കുന്ന വിരലുകൾതീർക്കുന്ന രാഗസഞ്ചാരങ്ങളുടെ മദ്ധ്യാഹ്നം. പെരുമഴയായി പെയ്ത വിരലുകൾപൊടുന്നനേ ആടുന്ന മയിലാവുന്നു. പകുതി ഉറക്കത്തിലൊരു മഴവില്ല് കാണുന്നു. അടുത്തുമകലെയുമായി കുതിരകൾപാഞ്ഞോടുമ്പോൾ നീളൻ മുടികൾകാറ്റിലുലഞ്ഞൊരു വൃത്തം തീർക്കുന്നു. ഇരുട്ടിൽ തൊട്ടരുകിൽ സാക്കിർ ഹുസൈൻമഴയായി, നിലാവായി, മഞ്ഞായി മാറുന്നു. ചിരപരിചിതം മുറിയൊരു ഗന്ധർവ്വ ലോകമാകുന്നു.മഴവില്ലുകൾ ,ഇടിമിന്നലുകൾ, മഴത്തിളക്കങ്ങൾനിലാവുറയൂരുന്ന രാത്രികൾ. മുറിയൊരു യമുനയായി ഒഴുകുന്നു.കരയിൽ തബലകൾContinue Reading