LITERATURE (Page 193)

  [dropcap]പ[/dropcap]തുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ബസ്സിൽ കയറാൻ ഓടുമ്പോഴാണ് പിറകിൽ നിന്നൊരു വിളി.. “ഏയ് ഗോയിന്ദൻ മാഷേ.. നിങ്ങ ആട നിക്ക്പ്പാ.. ഒരു സൊകാര്യം പറയാനുണ്ട്..” ഗോവിന്ദൻ മാഷ് തിരിഞ്ഞു നോക്കിയപ്പോൾ ബഡായി ബാലേട്ടൻ സ്പീഡിൽ വരുന്നു. ബാലേട്ടനെ നോക്കുമ്പോഴേക്കും ബസ്സ് വെങ്ങര മുക്ക് കയറ്റം കയറിയിരുന്നു. “എന്താ ബാലാ അത്ര വല്യ സ്വകാര്യം..” ബസ്സ് മിസ്സായ നീരസത്തിൽ കിതച്ചു കൊണ്ടു വന്ന ബാലേട്ടനെ നോക്കി മാഷ് പതുക്കെ ചോദിച്ചു. “നമ്മുടെContinue Reading

  [dropcap]ന[/dropcap]ട്ടുച്ച മരത്തിലിലകൾ മൗനം മങ്ങിയ വെയിലൊച്ച തനിച്ചു പൊള്ളി പനിച്ചിഴയും പകൽ മറ്റൊരു വഴി തിരഞ്ഞൊറ്റക്ക് നടക്കുന്നുണ്ടൊരുവൻ അയാൾക്കൊപ്പം മറ്റൊരാളായി  നിഴൽ. മണ്ണിനു ദാഹിക്കുന്നുണ്ട് മഴയെ കൊതിച്ചൊറ്റ കണ്ണുനീർ വിലാപമായ് ചുറ്റിലും കിളിയൊച്ച അകലത്താരോ ഒരു പാട്ടു പാടുന്നു കാറ്റിലലയായ് അത് വന്ന് പതിയെ തൊടുന്നുണ്ട് മറ്റൊരാളിതുവഴി നടന്നിട്ടുണ്ടാകണം ഇറ്റു വീഴുന്നുണ്ടിപ്പോൾ വേർപ്പ് തുള്ളിയായ് മഴ.Continue Reading

      [dropcap]ഇ[/dropcap]ന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. അത് പൂർണമായും വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു, ഭൂരിപക്ഷ ഹിന്ദുവിന്റെ തോളിലേറിക്കൊണ്ട്.  ദേശീയ  രാഷ്ട്രീയം കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു നിഴൽ പോരാട്ടത്തിലായിരുന്നു വലതു ഹിന്ദു രാഷ്ട്രീയവും മതേതര ന്യുനപക്ഷ മഴവിൽ സഖ്യങ്ങളും തമ്മിലുള്ള ഒരു നിഴൽ യുദ്ധത്തിൽ. മതേതര സഖ്യം നേരത്തെ തന്നെ നന്നായി മുടന്തുന്നുണ്ടായിരുന്നു, കാരണം സകലമാന ന്യുനപക്ഷ മതങ്ങളും മുഖം മൂടിയണിഞ്ഞും അല്ലാതെയും മതേതരContinue Reading

  [dropcap]ര[/dropcap]ണ്ടു കിലോ 50 മൂന്നു കെട്ട് 10 ഐസിടാത്ത പച്ച പ്രലോഭനങ്ങളുടെ വൈകുന്നേരങ്ങൾ കണ ഒടിഞ്ഞ കയിൽക്കൊട്ട തീപ്പൊരി പാറാത്ത ഗ്യാസ് ലൈറ്റർ അപ്പപൊടി തീർന്ന ടിന്നുകൾ ചുളിഞ്ഞിരുന്ന നൂറുകൾ ആവേശത്തോടെ നിവരുന്നു. കപ്പലണ്ടിക്കാരനും മുട്ട പഫ്‌സും നൂറിനെ മാറ്റാൻ ഒരുങ്ങുന്നു. നാളെത്തേയ്ക്കു ഇന്നേ മരിച്ചു വീഴുന്ന നൂറുകൾ ഞാനോ നീയോ എന്ന കൺഫ്യൂഷനിൽ ഉഴുന്നും റവയും പരസ്പരം പാളുന്നു. എല്ലാ ആവശ്യങ്ങളും നൂറിനെ ഉഴിയുന്നു എല്ലാ വൈകുന്നേരങ്ങളിലുംContinue Reading

[dropcap]മ[/dropcap]ദ്യവും മലയാളിയും തമ്മിലുള്ള ബന്ധത്തിന്റെ രസകരമായ ചെറു കുറിപ്പുകളുടെ സമാഹാരമാണ് മണിലാല്‍ എഴുതി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബാര്‍/ ബേറിയന്‍സ്.’ ഒരേസമയം ഇത് നമ്മുടെ പൊതു സമൂഹത്തിന്റെ ആസക്തികളെയും സ്വപ്നങ്ങളെയും ജീവിതാവബോധത്തെയും കാണിച്ചു തരികയും ലഹരി നല്‍കുന്ന സ്വാതന്ത്ര്യം എത്രയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലേറെയും തൃശ്ശൂരിന്റെ കഥകളാണെന്നു പറയാം. എന്തിനെയും ഏതിനെയും നിറഞ്ഞ നര്‍മ്മത്തോടെ കാണുന്ന ഒരു തൃശ്ശൂര്‍ക്കാഴ്ച ഈ കഥകളിലുണ്ട്. മുഴുവനായോ ഭാഗികമായോ നടന്ന കഥകളും കേട്ടുകേള്‍വികളും ഇതിലുണ്ട്.Continue Reading