സഹദേവൻ സന്തോഷിക്കാൻ തുടങ്ങിയത്
“സീതിയുടെ പെട്ടിക്കടയിൽനിന്നു കാലിച്ചായ കുടിച്ചു നാലാം ഗേറ്റിലെ റയിൽപ്പാത മുറിച്ചുകടക്കുന്നതിനിടയിൽ ഗോപാലേട്ടൻ ബീഡിക്കു തീ കൊളുത്തി. അല്ലെങ്കിലും റെയിൽ പാളത്തിനരികിലെ ബീഡി ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ!” സഹദേവൻ വായന നിർത്തി വാരിക മുറിയുടെ മൂലയിലേക്ക് ഒരേറു കൊടുത്തു. ഈ കഥ മാത്രമല്ല, ല്ലവൻ എഴുതിയ ഒരു കഥയും മേലാൽ വായിക്കില്ല എന്നൊരു പ്രതിജ്ഞയും എടുത്തു. “ഗോപാലേട്ടന്റെ ഒരു പുലർകാല പതിവായിരുന്നല്ലോ” പോലും! ഗോപാലേട്ടന്റെ പതിവുകൾ വായനക്കാരൊക്കെ അറിഞ്ഞിരിക്കണം എന്ന്Continue Reading





















