കവിത (Page 37)

രാമൻ വിഗ്രഹമായിപുനരവതരിച്ചപ്പോൾ‘കുബേര’വേഷമുടുത്ത്, രാവണൻധാരണാപത്രവുമായികാത്തുനിൽപുണ്ടായിരുന്നു രാജ്യം അളന്നുമുറിക്കപ്പെട്ടപ്പോൾആറടിമണ്ണില്ലാത്ത സീതമറയാനൊരിടമില്ലാതുഴറി ചാരംകൊണ്ടുപോലുംമരണപത്രമെഴുതാനാവാതെഖനികളുടെ തീച്ചൂളകളിൽകണ്ണടഞ്ഞമർന്ന വനങ്ങൾ നാവുകൾ അറുത്തുമാറ്റപ്പെട്ടപ്പോൾസഭാവഴികളിലെത്താതെപ്രാർത്ഥനനിലച്ചലയുന്നശംബൂകതപസ്സുകൾ യുഗങ്ങളുടെ ആഴങ്ങളിലമരാത്തപാർസയും ഗോദ്ദയുമലഞ്ഞ്*അടങ്ങാത്ത വിലാപമായി,വൈദേഹി വിലങ്ങണിയാത്ത ചിന്തകളുമായ്അവശേഷ വാല്മീകങ്ങളിൽമോക്ഷമാർഗം തേടുന്നമഹാകാവ്യമാകുന്നു, സീതായനം. ======== *സീതാമുർമു ഉൾപ്പെടെയുള്ള ആദിവാസി സമൂഹം നടത്തുന്ന ഭൂസംരക്ഷണസമരം നടക്കുന്ന സ്ഥലങ്ങൾ. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

ഞങ്ങൾ ഉറുമ്പുകളാണ്.ഞങ്ങൾക്കെവിടെയുംഒളിഞ്ഞും തെളിഞ്ഞുമിരിക്കാം.ഗതിമുട്ടിയാൽ ഒരു കടിമാത്രമാണ്ഞങ്ങളുടെ ഹീറോയിസം. ഞങ്ങൾതേനുറുമ്പുകൾ, നെയ്യുറുമ്പുകൾകട്ടുറുമ്പുകൾ കുനിയനുറുമ്പുകൾതീൻ മേശയിലും രസസഞ്ചാരികൾ.ഞങ്ങൾ കൂട്ടം തെറ്റിയാലുംപിരിഞ്ഞു പോകാത്ത തെരുവ്കുട്ടികളാണ്. വിശപ്പിന്റ നിഗൂഢമായഒളിവ് യുദ്ധങ്ങളിൽഞങ്ങളുടെ കറുത്ത അമ്മമാർഗർഭപാത്രത്തിലെഏഴാമത്തെ യാത്രയിൽ വെച്ച്വായിലേക്ക് മണ്ണുരുട്ടി തന്നിരുന്നു .ഞങ്ങൾമലയിടുക്കുകളിൽ ഒളിച്ചുകളിക്കുകയുംവേരുകൾക്കിടയിൽ പമ്മിയിരിക്കുകയുംവിശന്ന വയറുമായി ചക്രവാളത്തീയിലേക്ക്എടുത്തുചാടുകയും ചെയ്യുന്നവാനരക്കുട്ടികളെപ്പോലായിരുന്നു. ഞങ്ങൾകറുത്ത ഉറുമ്പുകൾകറുത്ത അമ്മമാരുടെകറുത്ത മെല്ലിച്ച കുട്ടികൾ.ഞങ്ങൾക്ക് ചരനിറത്തിലിരുണ്ടവലിയ ആകാരമുള്ള ചേരിയുണ്ടായിരുന്നു.ഒരു ദിനംകഴുത്തിൽ സ്വർണമാലയിട്ടവലിയ തലയുള്ള തടിച്ച സർപ്പംഞങ്ങൾക്കൊപ്പം സെൽഫി എടുക്കുകയുംമുട്ടായി തരുകയുംപിറ്റേന്ന് ഞങ്ങളെ ഒഴിപ്പിച്ച്ചേരി വിലയ്ക്ക് വാങ്ങുകയുംContinue Reading

കനത്തമഴ നനുത്ത വെയിലിനുബാറ്റൺ കൈമാറുകയായ്.അലസതയുടെ കമ്പളം പുതച്ച്പെയ്തൊഴിഞ്ഞ മഴയെപ്പുകഴ്ത്തി ഞാനെന്റെ ഉമ്മറപ്പടിയിൽ.. പലവഴി അലഞ്ഞു നടന്നിരുന്ന വന്ധ്യമേഘങ്ങൾ കൂട്ടം കൂടിയും തമ്മിലടിച്ചുംമിന്നൽപ്പിണർച്ചുരിക വീശിയുംയുദ്ധകാഹളം മുഴക്കവേകാർമേഘപ്പുടവയിൽ മഴവിൽച്ചിത്രംചേർന്നിരുന്ന ആകാശക്കമ്പളത്തിനു കരിവേഷപ്പകർച്ച..ദേവതാരുവിന്റ കൊമ്പിലെ കൂട്ടിൽ മുട്ടയിൽ നിന്നു പുറത്തേക്കെത്താൻവെമ്പൽ കൂട്ടുന്ന ഓമനകൾക്കരികെഭയന്ന അമ്മക്കുരുവിയെ ആരും കണ്ടില്ല അവളുടെ ആർദ്രമായ വിളി മഴയിൽ മുങ്ങി കാറ്റിലലിയവേ ..വേവലാതി പൂണ്ടു കാറ്റ് ആടിക്കളിച്ചു…മണ്ടൻകാറ്റ്…രോമക്കുപ്പായക്കാരൻ ദേവതാരുവിന്റെ കൊമ്പിലെ കുഞ്ഞാറ്റയുടെ കൂടുവീഴാറായത് കാറ്റിന്റെ വേവലാതി കൊണ്ടു മാത്രം.ആർദ്രമായ രോദനംContinue Reading

1 തൂവെള്ള നിറത്തിൽ സപ്തവർണ്ണങ്ങൾ തൻ നിറക്കൂട്ട് വിടരുന്നു..നാനാ വികാരങ്ങൾ ഭംഗിയായ്ഒളിപ്പിച്ച്‌ മൗനം സമസ്യയായ്തുടരുന്നു..ചിരിച്ചും കരഞ്ഞും സ്നേഹിച്ചും,പ്രണയിച്ചും മൗനത്തിലൂടെ നീങ്ങാംകലഹവും വെറുപ്പും സാന്ത്വനവുംനിസ്സംഗമാം മൗനത്തിൽ ഒതുക്കാംകാതങ്ങൾ താണ്ടി പരിരംഭണത്താൽമൂടാം… വേദന നൽകാത്തദിവ്യഔഷധമായ് മൗനത്തെസേവിക്കാംമനസ്സെന്ന സങ്കല്പ മണ്ഡലം പോലെമൗനത്തിനെന്തെന്തു മാന്ത്രികസ്പർശം..പറഞ്ഞാലും പറഞ്ഞാലും തീരാത്തകഥകൾ മധുരമാം മൗനത്തിൽഒതുക്കാം ഒരു മാത്ര കൊണ്ടും വായിച്ചിടാംഒരു മിഴി നീർക്കണം കൊണ്ടുംതൊട്ടറിയാം തെന്നലും പൂക്കളുംമൗനാനുരാഗത്താൽ പുൽകിചിരിക്കുംഇനിയൊരിക്കലുംകാണില്ലയെന്നറിവോടെമൗനം കൊണ്ടവർ മിഴികൾ നിറയാതെയാത്ര ചോദിക്കും.. ദ്വേഷവും ദേഷ്യവും തിളയ്ക്കുന്നവേളയിൽ മൗനംContinue Reading

എനിക്കൊരു പട്ടംഉണ്ടാക്കിത്തരാമോ?നല്ല പളപളാ തെളങ്ങണനെറോള്ള കടലാസു പട്ടം. കാതിലു കുണുക്കു വേണംമിണ്ടുമ്പ കുണുങ്ങണത്.പച്ച മഞ്ഞ നീല ചോപ്പ്ഓറഞ്ചു നിറങ്ങളിൽനീളോള്ള വാലു വേണംപറക്കുമ്പ പൊളയണത്. മൂക്കുത്തിക്കുഴിയിൽചരടു കെട്ടിക്കൊടുക്കണംമോളിലേക്ക് മൂളിപ്പറക്കണത്.കഴുകച്ചാരു കോർക്കാൻ വന്നാലു്വരാലു പോലെ വെട്ടിച്ചു പോണതു്. എന്നിട്ടേ …..പട്ടത്തിന്റെ വാലീതൂങ്ങിഎനിക്കും പറക്കണംപിന്നേ…. ങാ – ‘വഴീലു കണ്ടവരോടൊക്കെഒടേതമ്പുരാന്റെ വീട്ടിലേക്കുള്ളവഴി ചോദിച്ചറിയണം കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading