കവിത (Page 36)

മാന്ത്രികക്കല്ലുകൾ കൊണ്ടു മാത്രംപണിതീർത്തെടുത്ത കൊട്ടാരത്തിന്റെനടുത്തളത്തിലൊരു സിംഹാസനമുണ്ട്. സാലഭഞ്ജികമാർ കഥ പറയുന്നഒമ്പതു പടിക്കെട്ടുകളുള്ളത്.മയൂരം പോലും മങ്ങിപ്പോകുന്നവർണ്ണക്കല്ലുകൾ പതിച്ചത്. അതിലേക്കൊരു പ്രവേശന ടിക്കറ്റ്നിനക്കായ് ഞാൻ കാത്തു വെച്ചിട്ടുണ്ട്. ഓരോ ചവിട്ടുപടിയിലും ഒരു കഥയുംഒരേ ഒരു ചോദ്യവുമുണ്ടായിരിക്കുംവേതാളത്തെപ്പോലെ നീയെന്നെതോളിലെടുത്തിട്ടു വേണം പടികയറുവാൻ. മനസ്സിന്റെ, പാതി മാത്രം ചാരിയതുംചേർത്തടച്ചതും മലർക്കെ തുറന്നതുമായകൊച്ചു കൊച്ചു കിളിവാതിലുകളിലൂടെയുംപിരിയൻ ഗോവണികളിലൂടെയുമായിരിക്കുംകഥയുടെ തൊട്ടും തൊടാതെയുമുള്ള സഞ്ചാരംനിനക്കു പരിചയമില്ലാത്ത ഇടങ്ങളാണത്. എന്റെ കഴുത്തിലെ ചരടിൽ തൂക്കിയതുകൽ സഞ്ചി നിറയെ നിനക്കുള്ളഉത്തരങ്ങളുടെ മരതകക്കല്ലുകളാണ്.മാന്ത്രികക്കൊട്ടാരത്തിന്റെ ദ്വാരപാലികയുംസൂക്ഷിപ്പുകാരിയുംContinue Reading

കൂടെയുള്ളവരൊക്കെ ഉറങ്ങിക്കഴിഞ്ഞാൽ പാതിരാത്രിയിൽ എനിക്ക് കൈകളിൽ തണുപ്പ് തോന്നിത്തുടങ്ങുംപുൽനാമ്പുകൾപോലെതൂവൽ പൊടിച്ചു പൊന്തുംരണ്ട് കൈകളും തൂവൽ കൊണ്ട് നിറയുമ്പോഴേക്കും ഞാനൊരു പക്ഷിയായി മാറുംജനവാതിൽ പഴുതിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്ക് പാറിപ്പറക്കും പറന്നു, പറന്നു ഞാനെത്രയോ തവണ നിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്നിരുന്നിട്ടുണ്ട് ഉണക്കാനിട്ട നിന്റെ വസ്ത്രങ്ങളിൽ കൊക്കുരസിയിട്ടുണ്ട് എല്ലാ പറക്കങ്ങൾക്ക് മുൻപുംഎന്റെ സ്വപ്നങ്ങളിൽനിന്റെ മുറിയുടെ തുറന്നിട്ട ജനൽ വാതിലുകളുണ്ടായിരുന്നു ഒരിക്കലും നിന്റെമുറിയുടെ വാതിലുകൾ തുറന്നു കാണാനെനിക്ക് ഭാഗ്യമുണ്ടായില്ല ഉണങ്ങാനിട്ട വസ്ത്രങ്ങളും,ഫ്‌ളവർ ബേസിലെ വാടാത്തContinue Reading

മുക്തഛന്ദസ്സിന്മുറിപ്പാട്.ഇതാ…ഇറ്റുന്നു രക്തം…ഉപ്പു,മീവീഞ്ഞും.മുക്തിയെപ്രതികുരുതിക്കുഴിഞ്ഞ്അഗ്നിയിലിട്ടു നീറ്റുന്നു. കാലംഊതിക്കെടുത്തിയില്ല.കോലം അഴിച്ചില്ല,തേങ്ങിനീറിക്കരഞ്ഞതുമില്ല.ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാട്രക്തം,ഉപ്പ്,വീഞ്ഞ്! പാടേ…പുറന്തോടടർന്ന്പോയതെന്നാലുംനീളെപ്പടർന്ന പച്ചപ്പ്.കാടകം പുല്കിജ്വലിക്കുംഈ മുളന്തണ്ടിളംകൂമ്പി-ലൂറിത്തുടിപ്പൂ…പഴംപാട്ട്!കോരിയെടുക്കാംകുടിക്കാം,കുതിപ്പാവോള-മിക്കവിതയ്ക്ക്!ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാടിൽരക്തം…ഉപ്പ്, വീഞ്ഞ്!————————— കവർ : ജ്യോത്സ്ന വിത്സൺContinue Reading

തിരതല്ലി അലറുന്ന പെരുങ്കടലിനേക്കാളും,അഴൽ തിളപ്പിക്കുന്നുണ്ട്തീമല മിണ്ടാതെയുള്ളിൽ വർത്താനം നിർത്തുന്നഓരോ ചുണ്ടിരട്ടകളുംവല വിരിക്കുന്നുണ്ട്ഒരു മിണ്ടാട്ടം കിട്ടാൻ കൂടറ്റു വീഴുന്നചെറു കുട്ടിക്കിളികൂട്ടിപ്പിടിക്കുന്നു –ണ്ടൊരു കുട്ടിയാകാശം കയത്തിലാഴുന്നകരിങ്കല്ലുപോലുംകരുതുന്നുണ്ടാവുംഒരു പായൽത്താങ്ങ് വിരലൊന്നു നീട്ടിയാൽകൂടെ വന്നേക്കുംആയുസ്സിന്നാത്മപ്രപഞ്ചം ! കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കാലത്തിൻഅവിശ്രാന്ത യാത്രയ്ക്കിടയിൽപ്രാണൻ പിടഞ്ഞഅനാഥരാത്രികളുടെശവക്കോട്ടയിൽപിറക്കാതെ പോയവരുടെസ്വപ്നങ്ങളുടെശവമഞ്ചങ്ങൾ നിരന്നിരിക്കുന്നുണ്ട്. എണ്ണമറ്റജനിക്കാത്ത പുരുഷായുസ്സുകൾ വെണ്ണീറാക്കിയശവപ്പറമ്പുകളിൽനിശ്ശബ്ദവിലാപങ്ങളുടെപ്രതിദ്ധ്വനികൾ കേൾക്കുന്നുണ്ട്. കിനാവുകൾ കരിവാളിക്കെ പുതുശബ്ദങ്ങളിൽപുതുവേഷങ്ങളിൽപുതുഭാവങ്ങളിൽകനൽക്കട്ടകൾപുനർജ്ജനിക്കുന്നുണ്ട്. വിശ്വാസത്തിന്റെമഴനൂലിൽ കോർത്തെടുത്തപ്രണയത്തുടിപ്പുകൾപ്രളയപ്രവാഹമായ്പല ഈണപ്പകർച്ചയിൽപഴമ്പാട്ടുപോലെഒഴുകുന്നുണ്ട്. ചിലരുടെ വാക്കിൻകൊടുങ്കാറ്റുകൾഭാവം പകരുന്നമുറിവുകൾ പുകച്ച്കരളിലെ വെളിപാടു തറയിൽ തട്ടിത്തെറിക്കുന്നുണ്ട്. നിറച്ചിരുന്നഅരിച്ചാക്ക് പിഞ്ഞിനിലത്തു വീണഅരിമണികളിൽനിലയുറപ്പിച്ചവർവിശന്നവയറുകളോട്കണ്ണുരുട്ടുന്നുണ്ട്. വേദനയുടെചില്ലുകൾ ആഴ്ത്തിയതനിയാവർത്തനങ്ങളടയിരിക്കുന്ന പാതകളെസ്വയം മറന്നവർഅറിയാതെഎത്തിപ്പിടിക്കുന്നുണ്ട്. ഇടവഴികളിൽനാട്യതയുടെപൊയ്മുഖങ്ങൾസ്നേഹച്ചൂടാൽ ചമയമിട്ട്നിഴൽക്കൂത്ത്‌ആടിത്തിമിർക്കുന്നുണ്ട്. ഒരിടത്ത് കടൽത്തിരമാലകൾപ്രണയികൾക്കായിമരണതീരത്തെനൂൽപ്പാലത്തിൽനഷ്ടപ്രണയത്തിന് കുരിശു വരയ്ക്കുന്നുണ്ട്. ആശകളുടെപൂങ്കാവനത്തിൽ പൂത്തുലഞ്ഞചില പ്രണയങ്ങൾഅതിജീവനത്തിന്റെഗാനമാലപിച്ച്അലോസരപ്പെടുന്നുണ്ട്. മനസ്സിൻതമോഗർത്തഭൂമികയിൽആവോളം വിളയാടിമായാമരീചികയിലെഅപഥസഞ്ചാരികൾവിതുമ്പുന്നുണ്ട്. അവസരങ്ങൾ ആവർത്തിക്കുമ്പോഴുംആവർത്തനങ്ങളുടെനിഴൽപ്പാടുകളെസമാഹരിച്ചും ജീർണ്ണിച്ചുംപരിപോഷിക്കുന്ന ജന്മങ്ങൾചിരിച്ചുകൊണ്ട് കരയുകയുംകരഞ്ഞുകൊണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ട് കവർ : വിത്സൺContinue Reading