കവിത (Page 35)

നിലാവിന്റെ രണ്ടാം നിലയിൽ,തുറന്ന ജാലകത്തിലൂടെഓടിവന്നതണുത്ത കാറ്റേറ്റു കുളിർന്ന്,ചന്ദന ഗന്ധത്തിലമർന്ന്,കവിതയെ സ്നേഹിച്ചു പ്രാപിച്ച്കവിതയിലേക്ക് മുങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു,ഒരുവൾ. കവിതയവളെ, ചിരപുരാതനകാമിനിയെയെന്ന പോലെ,തെരുതെരെ ചുംബിച്ചു കൊണ്ട്,ഉടൽ വടിവുകളിലേക്ക്സ്വർഗത്തെ ആവാഹിച്ച്,അവളുടെ ശ്വാസവിതാനത്തിന്റെ ആഴത്തിലേക്ക്പതിയെഒഴുകിയിറങ്ങിത്തുടങ്ങി.. പല്ലി ചിലക്കും പോലെയൊരുടെലിപ്പതിക് സന്ദേശം,പെട്ടെന്നവളിലേക്കാരോവലിച്ചെറിഞ്ഞു… “രാവിലെ ഉണർന്നിരുന്ന് സ്വപ്നംകാണുകയാണോടീ ബ്ലഡി ബിച്ച്?”..എന്നോ മറ്റോ ആയിരുന്നുഅതെന്ന് തോന്നിക്കും വിധം,അവളൊരു റൈഡിലൂടെന്നപോൽഇരിക്കക്കുത്തെ ഭൂമിയിലേക്ക്വഴുതിവീണു.. ഭൂമിയിൽ നിന്ന് അവളുടെലായത്തിലേക്ക് ഒരു ഇരുപുറനിരത്തായിരുന്നുനീണ്ടു കിടന്നിരുന്നത്.അതിനിരുവശത്തുംകച്ചവടക്കൂട്ടങ്ങൾ,അന്നത്തേക്കുളളഇരതേടിക്കൊണ്ടിരുന്നു.അവരവളെ ശൈശവസഹജ കൗതുകത്തോടെയെന്നവണ്ണംവെറുതെയൊന്ന് തെന്നി നോക്കി. രാവിലത്തെ അടുക്കള,വരാന്തയിലേക്കുള്ളചായക്കോപ്പകൾ,തീൻമേശയിലെപലഹാരപ്പാത്രങ്ങൾ,ഒമ്പത് മണിക്കലത്തെ സ്കൂൾ ബസ്,ചേട്ടനുള്ള ലഞ്ച്Continue Reading

പടിഞ്ഞാറൻ കണ്ടത്തിന്റെ അറ്റത്താണ്ഉച്ചിയിൽ വെയിൽ പൊട്ടുമ്പോൾപാമ്പ് പുളയ്ക്കണ കൈതക്കാട്.എന്റെ കല്യാണത്തിന് മുന്നേയതൊന്ന്വെട്ടിതെളിക്കണമെന്ന് ഞാൻ പറയണ അന്നുവരെ എന്റെ അമ്മച്ചിക്ക്ഉറക്കത്തിൽ നടക്കണ ശീലമേ ഇല്ലായിരുന്നു. അടുത്ത പകൽ തൂവി തെറിച്ചപ്പോൾമുറിയിലോ മുറ്റത്തോ അമ്മച്ചിയില്ല.പണ്ടപ്പൻ മൂക്കറ്റം കളളുംമോന്തിഅമ്മച്ചീടെ തലയിടിപ്പിച്ച് ചോരയൊലിപ്പിച്ചിട്ടും തീരാത്ത തരിപ്പ് തീർക്കാൻഎന്നെം ഏട്ടനെം തിരയുമ്പോൾ,ഞങ്ങളെ പിടിച്ച് അടുക്കള വാതിലൂടെ ഓടിയൊടുക്കം ജീവിക്കണോ മരിക്കണോന്ന് അന്തിച്ച് നിക്കണ കിണറ്റിൻകര വരേഞാൻ തിരഞ്ഞുപോയി.കണ്ടില്ല. തിരിച്ചു വീട്ടിലെത്തിയപ്പോളുണ്ട് കൈതക്കാടിന്റെയുളളിൽനിന്ന് അമ്മച്ചി എണീറ്റു വരുന്നു.എങ്ങനെ അവിടെContinue Reading

പാമ്പുകടിയേറ്റു തിണർത്തവൻ്റെ കട്ടിൽ അവനൊഴിഞ്ഞു പോയ വ്യഥയിൽ കരിനീലിച്ചില്ല… തീയണയാതെ, പുകയും കരിയും വെന്തമാംസവുമായി വന്നൊരുത്തൻഅതിൻ്റെ ശൂന്യത പരിഹരിച്ചിരുന്നു… നിലവിളികൾ കുമിളകൾ പോലെ വീർത്തു പൊട്ടുന്ന നെഞ്ചുമായി,പുഴ കുടിച്ചു ദാഹമാറ്റിയൊരുവൻഊഴം കാത്തു കിടന്നു… പൊരുതാതെ തോറ്റവനെന്ന നിരാസത്തോടെ തറയിലുപേക്ഷിക്കപ്പെട്ടവൻ്റെ നെറുകയിൽ,അനാദിയായ വിരലുകളാൽ ആരോ ഒരു കുരിശു രൂപം വരച്ചു… മുള്ളാണി തറഞ്ഞ കൈത്തലം കൊണ്ടവൻ മുഖം പൊത്തുമ്പോൾ,മഴയും, കാറ്റും, കടലുമാകാശവുംഅവനുമവരോരോരുത്തരുമായി,ഒരു പുലരി കൂടി വിരിയുകയായി….! കവർ : സി പിContinue Reading

മുറിയിൽനമ്മൊളൊരുകടൽ വരച്ചുഞാൻ കാറ്റുംനീ ഓളവുമായിപുണർന്നും ,പൊതിഞ്ഞുംതലോടിയുംപാരസ്പര്യത്തിൻ്റെസ്വച്ഛതയായി മീനുകൾഓരോ ദിവസങ്ങളേയുംകൊത്തിയെടുത്ത്പിടഞ്ഞോടി .പായ്ക്കപ്പലുകളിൽകൂലിപ്പണിക്ക് പോയിഞാൻ കടലുകടന്നു . നിൻ്റെ താളത്തിലേക്ക്ഒരു ബ്ലൂവെയിൽവിരുന്നു വന്നു ,മരണത്തിൻ്റെ നിഗൂഢതയ്ക്കൊപ്പം നൃത്തം ചെയ്തു ഉന്മാദത്തിൻ്റെഅനിയന്ത്രിതമായകളിയിൽജീവിതം കൈവിട്ടു . ഒന്ന് ,രണ്ട് ,മുന്നെന്ന്കളിയോരോന്നും തീരുമ്പോൾഇരുപതാണ്ടിൽഉറഞ്ഞുകൂടിയമഞ്ഞുപാളികൾ തകർന്നു . മടക്കക്കപ്പലിൻ്റെപായയിലേറി ഞാനെത്തുമ്പോൾനമ്മുടെ കടൽകറുത്തിരുണ്ടു ,മരിച്ചു പോയ നമ്മുടെശവം ഒഴുകി നടക്കുന്നു ,നീയോ ,ഞാനോയില്ലാത്തആകാശം ,കടൽ !!Continue Reading

ആഴമേറിയൊരു വാക്കാണ് നീഓട്ടോഗ്രാഫിൽ മറഞ്ഞിരിക്കുന്നഅർത്ഥവും മധുരവുമുള്ള തണുപ്പ് പൂക്കളിൽ ഗുൽമോഹർ ആണു നീസ്നേഹത്താൽ തുടുക്കുന്നതാപത്താൽ ജ്വലിക്കുന്നചുവപ്പിന്റെ വകഭേദം യാമങ്ങളിൽ പാതിരാത്രിയുംവെളിച്ചത്തിൽ വെണ്ണിലാവുംനീയല്ലാതെ മറ്റാര്..? ചേർന്നിരിക്കാമെന്ന വാഗ്ദാനവുംഅകന്നു പോകുന്ന കാലൊച്ചകളുംനാണയത്തിന്റെ ഇരുവശങ്ങളിൽകാലം കൊത്തി വെച്ച അടയാളം തമ്മിൽ പറയാതെ പോയവാക്കുകൾ ഇടനാഴിയിൽഎവിടെയോ വിങ്ങുന്ന നിഴലായ്‌നിന്നെ കാത്തു നിൽപ്പുണ്ട് കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading