കവിത (Page 33)

ഒരിക്കലും കിട്ടില്ലെന്നറിയാമെങ്കിലുംവെറുതെ കാത്തിരിക്കാൻ ഒരുസുഖമാണ്.നടക്കാത്തതൊക്കെ നടക്കുമെന്ന്വെറുതെ കിനാവ് കാണാൻഒരു കുളിരാണ്. കിട്ടാത്തതെല്ലാം കിട്ടിയതായികണ്ടങ്ങനെപുഴ പോലെയൊഴുകുന്നത് സംഗീതമാണ്.ആരെയുമറിയാതെആർക്കുമറിയാതെ ഒളിച്ചിരിക്കൽഒരു കൗതുകമാണ്. നിൻ മിഴിപൂക്കളുടെ സൗരഭ്യത്തിൽനീയറിയാതെ മതിമറക്കുമ്പോൾഅനുഭൂതിയാണ്. നീണ്ട നീണ്ട കാത്തിരിപ്പിൽസമയമറിയാതെ, വേച്ചു പോകാതെപിച്ച വയ്ക്കുമ്പോൾ കരുത്താണ്.സ്വന്തമായതെല്ലാംഉപേക്ഷിക്കപ്പെടുമ്പോൾനുറുങ്ങുന്ന ഹൃദയ വേദനയ്ക്ക്തന്ത്രികൾ മീട്ടുന്നഇമ്പമാണ്. ഇനിയെത്ര ദൂരമുണ്ടെന്നോർക്കുവാൻനിൽക്കാതെ ഓടുന്നത്ഒരു വാശിയാണ്.ഒടുവിൽ തളർന്ന് മയങ്ങുമ്പോൾനെഞ്ചിലെ താളം ഒരു നിർവൃതിയാണ്.. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

വഴി തെറ്റിപ്പോയ ഒരുവന്‍വീട്ടിലേക്ക് നടക്കുന്നതു പോലെയല്ലവഴി തെറ്റിയ ഒരുവള്‍വീടു തേടുന്നത്. അവന്‍ കണ്ണു കൊണ്ട് തേടുംവീടിനെ.അവള്‍ ഇന്ദ്രിയങ്ങളഞ്ചു കൊണ്ടും. അവന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു തേടുംവീടിനെ.അവള്‍ സ്വപ്നങ്ങള്‍ കൊണ്ടും. അവന്‍ വീട്ടുമ്മറം തേടുംവീടിനെ.അവള്‍ അടുക്കളപ്പുറവും. അവന്‍ അതിരിലെ മരം തേടുംവീടിനെ.അവള്‍ വേലിപ്പൂവും. അവന്‍ മണ്ണില്‍പ്പതിഞ്ഞ കാല്പാട് തേടുംവീടിനെ.അവള്‍ ആകാശത്തലിഞ്ഞു പോയ ചിറകുകളും. അവന്‍ കുട്ടികളുടെ കലമ്പല്‍ തേടുംവീടിനെ.അവള്‍ വിശന്നെരിഞ്ഞ കരച്ചിലും. അവന്‍ മുറ്റത്തു വിരിഞ്ഞ മുല്ല മണം തേടുംവീടിനെ.അവള്‍ ശയ്യയിലരഞ്ഞ ജീവിതവും.Continue Reading

എത്ര ഭയാനകം !എഴുനിറങ്ങളിലേറ്റവുമിരുളുവാൻകറുപ്പുമാത്രം നിറയുംശോകമിരുട്ടാക്കി മാറ്റുവാൻമനസ്സുമാത്രം. എത്ര വിചിത്രം!കിന്നരിവച്ച തലപ്പാവുകളെതലകളിലണിയാൻമനുഷ്യർ മാത്രം എത്ര ദുഃഖകരം !തിരസ്കൃതരുടെനിലവിളികൾക്കുംനിസ്സഹായരുടെഅപേക്ഷകൾക്കുംആരാണവകാശികൾ? എത്ര ഭയങ്കരം !ആത്മശാന്തിക്കായുള്ളകെടാവിളക്കുകളില്ലാത്തകുടീരങ്ങൾക്കുംവെടിവയ്പ്പിൽ ഭയന്നോടിരക്തസാക്ഷിക്കിണറായവർക്കുംആരാണവകാശികൾ? എത്ര അതിശയകരം!കാലത്തെ അതിജീവിച്ചുനിൽക്കുംരമ്യഹർമ്യങ്ങൾക്കുംപഴക്കമേറിയ ലോകാതിശയങ്ങളാകുംപിരമിഡുകൾ പേറുംശവക്കല്ലറകൾക്കുംആരാണവകാശികൾ ? എത്ര കഷ്ടം !കൊടുമുടികളിൽഹിമപാതത്തിലുംഅതിശൈത്യത്തിലുംകാവൽ നിൽക്കുംരക്ഷാഭടൻമാരുടെഅവശതകൾക്ക്‌ആരാണവകാശികൾ? എത്ര വിചിത്രംഅവകാശികളെത്തേടിയുള്ളഭ്രമണത്തിനിടയിൽ വസുധേകാണുന്നതവകാശസമരങ്ങൾ മാത്രം. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കുന്നിൻതാഴ്‌വരയിലൊരുകുടിലിൽഉരുകിയൊലിച്ചവെയിലേറ്റ്,ആർത്തലച്ചമഴയിൽ കുതിർന്ന്,ഒറ്റക്കൊരു വൃദ്ധൻ.പുഴുവരിച്ച്,ഊർദ്ധ്വൻ വലിച്ച്,ചുടു ശ്വാസത്തിൽവായ്പ്പുണ്ണിൻദുർഗന്ധം പേറി,പൊടിഞ്ഞ പായയിൽകടലാമപോലുൾവലിഞ്ഞ്,അയാൾ കിടന്നു.കുന്നോളംസ്വപ്നത്തേരിലേറിവികസനമെന്ന അമ്പെയ്ത്ഒരുനാളവർ വന്നുകൈകളിൽ ചിഹ്നങ്ങൾ,ദണ്ഡുകൾ,ദിശാസൂചികകൾ.കല്പനകൾ കൊണ്ടവർദിക്കളന്നു,അതിർത്തി തിരിച്ചുഅടയാളം കുത്തിഐക്യപ്പെട്ട ജനതമരിക്കാനുറച്ച്‌ പോരിനിറങ്ങി.ശുഷ്കാന്തിയോടെയവർഅടയാളങ്ങൾ മായ്ച്ചുകളഞ്ഞു.വികസനമെന്ന ആയുധംമാറാപ്പിലേക്ക് ഒതുക്കി വെച്ച്,പിന്നെപ്പൊഴോദണ്ഡനമുപേക്ഷിച്ച്നാടും, കാടും വിട്ടകന്നു.എല്ലും തോലുമായതാഴ്‌വാരം ഉപേക്ഷിക്കപ്പെട്ടു !കൂടെകുടിലും വൃദ്ധനും അപ്രത്യക്ഷരായി.രാപ്പാടി നീട്ടിവിളിച്ചുപ്രേയസിയെ തിരഞ്ഞ് പക്ഷികൾകാടിറങ്ങി. കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌Continue Reading

2 PM ന് ഒരാൾ കന്യാകുമാരിമുനമ്പിൽ നിന്ന് ഒരു സിഗററ്റ്കത്തിച്ച് വലിക്കാനാരംഭിക്കുന്നു..സമയത്തെ മാറ്റാതെപ്രദേശങ്ങളെ മാത്രം മാറ്റി മാറ്റിഅയാൾ അത് തുടരുന്നു ..അടുത്ത പഫ് .. അതിനടുത്ത പഫ്അങ്ങനെ അങ്ങനെ 2 PM നു തന്നെഇന്തോനേഷ്യൻ തെരുവിൽപാമ്പിനേപ്പോൽ പുളഞ്ഞുംകൊണ്ടൊരു പഫ്പപ്പാ ന്യൂ ഗിനിയയിലെ പബിൽകേറിഏതോ മദാലസ സംഗീതത്തിൽഅടുത്ത പഫ്കരീബിയൻ കടൽക്കരയിൽനഗ്നനായി മലർന്നു കിടന്ന്അടുത്തടുത്ത പഫ്കൊളംബിയയിലെ ഏതോആളില്ലാത്ത ഗോൾ പോസ്റ്റിൽചാരി ആഞ്ഞു വലിച്ചെടുത്തഅവസാനത്തെ പഫ് ..അറ്റ്ലാൻ്റിക് സമുദ്രത്തിനുംആഫ്രിക്കൻ വൻകരക്കും മീതെമേഘം പോലെ അയാൾContinue Reading