കവിത (Page 14)

പൂത്തെരുവ് എന്ന പഴകിയ നാമഫലകത്തിന്മേൽ വഴിതെറ്റിവന്നൊരു ചിത്രശലഭം തളർന്നിരിക്കുന്നു ! പണ്ട് ഇവിടെ നിറയെ പൂക്കടകൾ ഉണ്ടാകുമായിരിക്കണം ഒരുദ്യാനം പോലെ ഇവിടം പല നിറപ്പൂക്കളാൽ നിറഞ്ഞിരിക്കാം ! നിരത്തിന്നിരുവശവും പൂക്കൾ നിറച്ച കൂട്ടയുമായി പൂക്കാരികൾ നിരന്നിരിക്കാം! ഇതിലെപോകും കാറ്റിൽ സുഗന്ധം കലർന്നിരിക്കാം ! ഇത് വഴി വന്ന കവികൾ വസന്തം മുകർന്നിരിക്കാം ! ഇവിടെ വരുന്നവരുടെ വാക്കുകളിൽ പൂക്കൾ വിടർന്നിരിക്കാം ! ഇവിടെയെത്രയോ പ്രണയം വിരിഞ്ഞിരിക്കാം ഇതുവഴി നടന്നു പോയContinue Reading

തട്ടുകടയില്‍ നിന്ന്ഉഴുന്നുവട വാങ്ങിതിന്നുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നവാഹനങ്ങളുടെചക്രങ്ങളൊക്കെയുംഉഴുന്നുവടകളാണെന്നുകണ്ടെത്തുമ്പോള്‍ കൈയില്‍ക്കരുതിയിരുന്നതിന്നാനിരിക്കുന്നഉഴുന്നുവടകൈയില്‍ക്കിടന്നുരുളുന്നതായിഅതിന്നടിയില്‍പ്പെട്ടാരോ കിടക്കുന്നതായികൈവിട്ടുരുളുന്നു. അതുരുണ്ടു പോകും നിരത്തില്‍ബസ്സിന്‍റെ പിന്‍ചക്രങ്ങള്‍ക്കിടയില്‍പെട്ടുപോയൊരു ജീവനെആരൊക്കെയോ ആംബുലന്‍സിലേക്ക്മാറ്റുന്നതു കാണുന്നു. കൈ തുറന്നു നോക്കുമ്പോള്‍പറ്റിപ്പിടിച്ച രക്തം പോലെഎണ്ണമയം കഴുകിക്കളഞ്ഞിട്ടും. ഉഴുന്നുവട കഴിക്കാം.പക്ഷെ,അതിന്‍ നടുവിലുള്ളശൂന്യമായ ചക്രവടിവില്‍യാദൃച്ഛികമായ അപകട ഭീതിഒളിഞ്ഞിരിക്കുന്നു. കവർ: ജ്യോതിസ് പരവൂർContinue Reading

നോവലുകളും കഥകളും മാത്രം വീട്ടിലെ പുസ്തക അലമാര നിറച്ചപ്പോഴും കവിതകൾ വായിച്ച് തുടങ്ങിയത് വീട്ടിൽ വച്ച് തന്നെയാണ്. ദോശമാവുകൊണ്ട് അച്ഛൻ വട്ടത്തിൽ വരച്ച കവിത തന്ന രുചിയുടെ കെട്ട് ഇന്നും വിട്ടിട്ടില്ല. മഴുകൊണ്ട് അമ്മ വെട്ടിച്ചിതറിച്ച വിറക് കഷ്ണങ്ങൾ തീ കൂട്ടി ചൂടേകിയ കവിതകൾ ഇന്നും ഉള്ളിൽ കിടന്ന് തിളക്കുന്നുണ്ട്. യുദ്ധ വിമാനം പറത്താൻ കൊതിച്ച അനിയത്തി, വൈകുന്നേരങ്ങളിൽ പാടത്ത് വിമാനങ്ങളെ എണ്ണിക്കിടന്നതിനോളം നിറമുള്ള കവിതകളെ ഇന്നോളം എവിടെയും വായിച്ചതേയില്ല.Continue Reading

നിന്റെ കവിതകൾ ഒരിക്കലുംകലാപാഹ്വാനങ്ങളായിട്ടില്ല.ആഹ്വാനങ്ങളുടെ കലാപംമാത്രമായിരുന്നു അവയൊക്കെ.നിന്റെ കവിതകൾ ഇന്നേവരെകലാപകാരണങ്ങളായിട്ടേയില്ല.കാരണങ്ങളുടെ കലാപം മാത്രമാണ്അവയിൽ ഉരുണ്ടുകൂടാറുണ്ടായിരുന്നത്.നിന്റെ കവിതയിൽ പ്രാസം ഉണ്ടാവില്ല.സുനിശ്ചിതമായ തോതോ താളമോഅവയിൽ കണ്ടെന്നുവരികയില്ല.നിന്റെ കവിതകളെ നാലുപാദങ്ങളിൽഭംഗിയോടെ നിരത്തിനിർത്താനാവില്ല.നാന്ദിവാക്യങ്ങളോ ശുഭാന്ത്യങ്ങളോഅതിന്റെ ആഖ്യാനശൈലിയാകുന്നതേയില്ല.ഇതിനെല്ലാം ഒരു ന്യായീകരണവുംആരും നിന്നിൽ നിന്നും പ്രതീക്ഷിക്കരുത്.കാരണം കാൽപ്പനികതയുടെ മുകളിൽകെട്ടിപ്പൊക്കിയ വിശാലസൗധമല്ലത്.നീ നിന്റെ കവിതയെ കണ്ടെടുത്തത്ഭഗ്നമോഹാവശിഷ്ടങ്ങൾക്കിടയിൽകുരുങ്ങിക്കിടക്കുന്ന വരികളായാണ്.ഒട്ടൊട്ടുടഞ്ഞും ചതഞ്ഞും മുറിഞ്ഞുംചോരവാർന്നും കിടക്കുന്നതായിട്ടാണ്.പേരില്ലാത്ത ശവക്കുഴിയിൽ നിന്നുംഎന്നെങ്കിലും തിരിച്ചെത്തുമെന്നു കരുതിപുത്രനെ കാത്തിരിക്കുന്ന പിതാവിന്റെചുടുനിശ്വാസങ്ങൾക്കിടയിൽ നിന്നാണ്പലപ്പോഴും കവിത പൊട്ടി വിരിയുന്നത്.നെറ്റിയിൽ മരണമുദ്ര പേറുന്ന മാടുകളുടെരോദനങ്ങൾ ബധിരകർണ്ണങ്ങളിൽത്തട്ടിപ്രതിദ്ധ്വനിക്കുന്നതിനാലായിരിക്കണംഅവContinue Reading

ഇരുട്ടെനിക്ക് എല്ലാ അസ്വസ്ഥതകളിൽ നിന്നുമുള്ള അഭയമാണ്. അസ്വസ്ഥമായ മനസ്സും കണ്ണും തുറന്നു വച്ച് രാത്രിയിൽ കട്ടപിടിച്ച ഇരുട്ടിലേക്ക് വെറുതെ നോക്കിയിരിക്കും. മനസ്സ് അസ്വസ്ഥമാവുന്നതു രാത്രി മാത്രമാണോ? അല്ല.. പക്ഷേ, പകൽ അടക്കിവെച്ച സങ്കടങ്ങളും വേദനകളും നിസ്സഹായതയും എല്ലാ നിയന്ത്രണങ്ങളും വിട്ട് ഒഴുകിയിറങ്ങുന്നത് രാത്രിയിലാണ്. പരിചിതമായ മുഖങ്ങളിലെ അപരിചിതമായ ഭാവങ്ങൾ കണ്ടു പരിഭ്രമിക്കുമ്പോൾ ശബ്ദവും വെളിച്ചവും നിറഞ്ഞ ലോകത്തു നിന്ന് ഇരുണ്ട ഒരു കോണിലൊതുങ്ങാൻ കൊതിക്കും. വെളിച്ചത്തിൽ നിന്നകലാൻ ഇരുട്ടിലലിയാൻ… ആContinue Reading