കഥ (Page 27)

എണ്ണവറ്റിയ വിജാഗിരികൾ ശബ്‌ദിച്ചു,ദ്രവിച്ച തടിയലമാര വാതിൽ തുറന്നു,പൊടിപിടിച്ച പുസ്‌തകങ്ങൾക്കിടയിൽഓർമ്മയുടെ പഴകിയ ഗന്ധം പടർന്നു.അരിക് മങ്ങിയ, പുറംചട്ട പൊടിഞ്ഞ,ഡയറിയിൽ അക്ഷരങ്ങൾ മങ്ങിയിരുന്നു. കടന്നുപോയ നാൾവഴിയുടെഅർത്ഥത്തിന് അപരിചിതനാകവേ;മച്ചിലപ്പോഴും പ്രാവുകൾ കുറുകുന്നു.ഗതകാലസമൃതികളുടെ പൊട്ടിച്ചിരികളും,നൊമ്പരങ്ങളും,നോവുകൾ പൊള്ളുന്ന,നെരിപ്പോടിൻ കനലുകൾ എരിയുന്ന,ഭൂതകാലത്തിൻ കെട്ടുപാടുകൾക്ക് ചുറ്റുംഒരു മുള്ളുവേലികെട്ടണം.അതിനൊപ്പം തൊട്ടടുത്തായിമുള്ളുകളുള്ള പനിനീർച്ചെടി നടണം. വർത്തമാനത്തിന്റെ പാച്ചിലിനിടയിൽആ ചുവന്ന പൂവിൽ തൊടാനായാൽ,മുള്ളുതറഞ്ഞു ചോര പൊടിയണമാമോർമ്മകളിൽ.ഇനിവരും ഋതുസംക്രമണങ്ങളിൽനോവാത്തൊരുവനാകാൻ;ഈ മുറിവ് ഉണങ്ങാതിരിക്കണം.ഒരോർമ്മപ്പെടുത്തലായി ! കവർ ഡിസൈൻ : വിൽസൺ ശാരദാ ആനന്ദ്Continue Reading

മെയ് 19; 2020, തിയ്യതിയും മാസവും എല്ലാം ഉറപ്പുവരുത്തി, എൻ്റെ മേൽനോട്ടപരിധിയിൽപ്പെട്ട ഷോപ്പുകളിൽ നിന്ന് വെരിഫൈ ചെയ്ത് തിരിച്ചുകിട്ടിയ പ്രതിമാസ സ്റ്റോക്ക്ഷീറ്റിൻ്റെ റിപ്പോർട്ട് ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്നുണരാത്ത ഭാര്യ കുഞ്ഞിനെ ചേർത്ത് പിടിച്ച് അവ്യക്തമായഭാഷയിൽ എന്തോ പറഞ്ഞു കൊണ്ടിരുന്നു. “വർക്ക് അറ്റ് ഹോം” എന്ന മുഷിപ്പേറിയ ജോലിതുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായിരിക്കുന്നു. ‘കോവിഡ് വന്നത് നന്നായി, ങ്ങളെ കുടുംബത്ത് കാണാൻ കിട്ടിയല്ലോ’എന്ന സന്തോഷത്തിലാണ് സഹധർമ്മിണി. അവധി ദിവസങ്ങളിൽ പോലും വിശ്രമിക്കാതെContinue Reading

നേരേ നോക്കിയാൽ കണ്ണാടി മതിലിനപ്പുറത്തെ കാഴ്ച തവിട്ടുനിറം കലർന്ന് മങ്ങിക്കാണുന്നതിനു കാരണമാകുന്നത് കണ്ണാടിയിൽ പതിപ്പിച്ച നേർത്ത ഫിലിം. ഉച്ച തിരിഞ്ഞെങ്കിലും ഇപ്പോഴും തീക്ഷ്ണമായിത്തന്നെ തുടരുന്ന വെയിലിനെ അത് ആശുപത്രിയ്ക്കുള്ളിലേക്ക് കടത്തിവിടാതെ മുൻവശത്തെ ലോബിയെ പൊതിഞ്ഞു കാത്തുസൂക്ഷിക്കുന്നു, തണുപ്പ് ചോർന്നുപോകാതെ. ആളുകൾ അടുത്തെത്തുമ്പോൾ ഇരുവശങ്ങളിലേക്ക് താനേ തുറക്കുന്ന കണ്ണാടിവാതിൽ നേരേ മറിച്ചും. ഓരോ വട്ടം വാതിൽ തുറക്കുമ്പോഴും ചൂടുള്ള വെയിൽ നിറഞ്ഞ വായുവിൻ്റെ സാന്ദ്രമായ ഒരു വീശൽ മേലാകെ പടർന്നു പിടിക്കുന്നത്Continue Reading

മുള്ളുവേലി കെട്ടാനുള്ള പണിക്കു ചെന്നപ്പോഴാണ് രാജൻ സുമതിയെ കണ്ടത്. പണിക്കിടയിൽ സുമതിയെ സദാചാരത്തിന്റെ വേലിചാടിക്കാൻ രാജൻ ഒന്നിലധികം തവണ നോക്കിയെങ്കിലും നടന്നില്ല. അവളുടെ സ്വഭാവദൃഢതയിൽ മതിപ്പു തോന്നിയതോടെ അവളെയങ്ങു കെട്ടാൻ ഉറപ്പിച്ചു. സുമതിയുടെ മുത്തശ്ശിയാണ് വേലി കെട്ടുന്നതിന് ആളെ അന്വേഷിച്ചത്. നാട്ടിൽ ആളില്ലാത്തതു കൊണ്ടാണ് പുനലൂരു നിന്നു രാജൻ എത്തേണ്ടി വന്നത്. സുമതിയെ പെണ്ണു ചോദിക്കുന്നതിനു മുൻപ് രാജൻ വീടും പറമ്പും നന്നായി നോക്കി. വീടു കൊള്ളില്ല. അതു പൊളിച്ചുContinue Reading

”ഇതുവരെ കേറീല്യേ…എത്രയാ ടോക്കൺ നമ്പർ ?” അപ്രതീക്ഷിതമായ ചോദ്യം ഞെട്ടിച്ച അവസ്ഥ മാറിക്കിട്ടാൻ അല്പനിമിഷങ്ങൾ എടുത്തു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ചോദ്യത്തിന്റെ ഉറവിടം തിരഞ്ഞ കണ്ണുകൾ അവസാനിച്ചത് ആ നീലക്കണ്ണുകളിലായിരുന്നു. ചെമ്പന്മുടിക്കാരിയുടെ ചുരുണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിനോട് പ്രണയം പങ്കുവയ്ക്കുന്നുണ്ട്. തേനിറ്റു വീഴുമെന്ന് തോന്നിക്കുന്ന ചായം തേയ്ക്കാത്ത ചുവന്ന അധരപുടങ്ങളിൽ തോൽപ്പിച്ചേ എന്ന് വിളിച്ചു പറയുന്ന പതിവ് പുഞ്ചിരി .. ”ആഹാ, നീയിങ്ങു പോന്നോ ? ബ്രേക്ഫാസ്റ്റ് റെഡി ആക്കിയിരുന്നോ?Continue Reading