കഥ (Page 10)

പട്ടാളക്യാമ്പിലെ ജാഗ്രതാസൈറൺ പോലെ അലാറം അലമുറയിട്ടു. അതെ, ഇന്ന് എറണാകുളത്ത് എത്തി ഒരു കല്യാണം കൂടണം.അതിലുപരി, നീണ്ട നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം അസീസിനെ കാണണം. കാര്യങ്ങൾ ഇത്തരത്തിലേക്ക് എത്തിച്ചത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പാണ്; പഴയ സ്കൂളിലെ സഹപാഠികളുടെ. അതിൽ നിന്നാണ് അസീസിൻ്റെ മകളുടെ കല്ല്യാണത്തിനുള്ള ക്ഷണം ലഭിച്ചത്. അപ്പു കുളിക്കാനായി ഗീസറിൻ്റെ സ്വിച്ച് തപ്പി. തിമിരം ബാധിച്ച കണ്ണാൽ കണ്ണട തപ്പുമ്പോൾ അപ്പുവിന് പണ്ട് കാർഗിൽ യുദ്ധകാലത്ത് തലക്കൽ വച്ച് ഉറങ്ങിയContinue Reading

ഒലിച്ചിറങ്ങിയ വിയർപ്പ് മഴനനവ് പോലെ വസ്ത്രത്തെ മുക്കി. പർദ്ദത്തുണി ശരീരത്തിൽ ഒട്ടിയ കടുപ്പത്തിൽ കാലുകൾ വലിച്ചുവെച്ച് ധൃതിയിൽ നടന്നു. മൂർദ്ധാവിൽ തീകോരിവെച്ചതു പോലെ തോന്നുന്നു. കിതച്ചുകിതച്ച് അടുത്ത തണലിലേക്ക് ഓടിയെത്തണം. വടകരക്കാരി യശോദാൻ്റിയുടെ വീട്ടിലെ കഴുകലും അടുക്കിവെപ്പും കഴിയാറായപ്പോഴാണ് എപ്ക്കോൺ ബിൽഡിങ്ങിലെ താമസക്കാരി ഉത്തരേന്ത്യക്കാരി സൗമിതാ മിശ്രയുടെ കോൾ വന്നത്. “ജമീലാ വേർ ആർ യു?” ‘ഹാ മാം’ എന്ന് മുഴുമിപ്പിക്കുന്നതിന് മുമ്പ് മറുതലക്കൽ നിന്നും ഈർഷ്യയോടെയുള്ള ശബ്ദം: “ജൽദിContinue Reading

“ൻ്റെ ലീവ് ശരിയായി, ഉമ്മാക്കെന്താ കൊണ്ടുവരേണ്ടത്?”പ്രായാധിക്യത്തിന്റെ അസ്ക്യതകളെ പേറിക്കഴിയുന്ന മാതൃത്വത്തിൻ്റെ, ചെവിയോട് ചേർത്തുവെച്ച ഫോണിൽ തൻ്റെ മകൻ, വിദൂരതയിൽനിന്ന് ഏറെ കേൾക്കാൻ കൊതിച്ച സന്തോഷവാർത്തയറിയിച്ചപ്പോൾ ആ മാതൃഹൃദയത്തിന് ആഹ്ലാദിക്കാതിരിക്കാനായില്ല. “ഇക്കൊന്നും വേണ്ട! കണ്ണടയുന്നതിന് മുന്നെ ൻ്റെ മോനെയൊന്നു കണ്ടാൽ മതി” എന്ന സ്നേഹഭാഷണത്തിലൊതുക്കുകയും “ഹോജ രാജാവായ തമ്പുരാനേ, ൻ്റെ മോനെ ഒരെടങ്ങേറും കൂടാണ്ട് ഇങ്ങെത്തിക്കണേ” എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതിനിടയിൽ കയറൂരി വന്ന ആരുടെയോ പശു പറമ്പിലെ തെങ്ങിൻതൈ കടിച്ചു തിന്നുന്നത്Continue Reading

ഏത് നിമിഷവും പറന്നുയരാൻ ചിറകുവിരിച്ച് നിൽക്കുന്ന വിമാനത്തിൻ ചില്ലുകാഴ്ച്ചകളിൽ മുഴുകിയ പ്രകാശന്‍റെ മനം നിറയെ ഹൈഫ എന്ന പെൺകുട്ടിയായിരുന്നു; അവളോടുള്ള സ്നേഹവും കൃതജ്ഞതയുമായിരുന്നു. ഹൈഫയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അയാളുടെ ഇന്നത്തെ യാത്ര തന്നെ സംഭവിക്കില്ലായിരുന്നു. ഒരു പക്ഷേ, തനിക്കിന്ന് യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ലെങ്കിൽ..!? അകലെ, റൺവേയിൽ ശരവേഗം പറന്നിറങ്ങിയ വിമാനത്തോടൊപ്പം ആ ചോദ്യം അയാളുടെ ഹൃദയത്തിൽ തറച്ചു. അതിനൊരേയൊരു ഉത്തരമേ തനിക്കുള്ളൂവെന്ന് തിരിച്ചറിയവേ മിഴികൾ നിറഞ്ഞു. ആ തിരിച്ചറിവ് പ്രകാശനെContinue Reading

ഗംഗയുടെ തീരത്ത് പുൽമേടുകളില്ല, സൈകതം പോലെ നീണ്ടു കിടക്കുന്ന മണൽപ്പരപ്പുകളാണ്. കാവലായി കുറെ കാട്ടുകടമ്പുകൾ അങ്ങിങ്ങായി ചില്ലകൾ വിരിച്ച് നിൽപ്പുണ്ട്. സന്ധ്യക്ക് ചില കാട്ടുപക്ഷികൾ ആ ചില്ലകളുടെ ഇലച്ചാർത്തിനുള്ളിൽ ചേക്കേറിയിരുന്നു. ശിഖരങ്ങൾക്കുവേണ്ടി അവറ്റകൾ കലപില കൂടുന്നത് കണ്ടപ്പോൾ കർണ്ണനു രാജസദസ്സ് ഓർമ്മ വന്നു. കണ്ണിലെ കൃഷ്ണമണി പോലെ ജാത്യാഭിമാനം കാത്തുസൂക്ഷിച്ചിരുന്ന കുലനായകർ സഭയിൽ നീചജൻമങ്ങളെ തലപൊക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജാതി പറഞ്ഞ് അവമതിച്ചിരുന്നു.“നീ രാധേയനാണ് ! നീ സൂതപുത്രനാണ്.” നിഴലുകൾContinue Reading