ചലച്ചിത്ര നിരീക്ഷണം

ആട്ടം’ എന്ന ചലച്ചിത്രത്തിന്‍റെ ഒരു ചുവര്‍പരസ്യം എന്നെ ഓര്‍മ്മിപ്പിച്ചത് ലിയൊനാര്‍ഡോ ദവിന്‍‌ചിയുടെ ‘അന്ത്യത്താഴ’ (The Last Supper) മാണ്‌. ഒന്നുകൂടി അതിലേയ്ക്കിറങ്ങിയാല്‍ പ്രധാന കഥാപാത്രമായ അഞ്‌ജലി (Zarin Shihab) യേശുവാകുന്നതും ചുറ്റും കൂടിയ പന്ത്രണ്ടു പേര്‍ സുഹൃത്തുക്കളോ ശിഷ്യരോ ആകുന്നതും കാണാം. പ്രസിദ്ധമായ ‘അന്ത്യത്താഴം’ ഇറ്റലിയിലെ മിലാനിലെ സാന്‍റ മറിയ ഡീല്ലെ ഗ്രാറ്റ്‌സിയെ പള്ളി സമുച്ചയത്തിലാണെങ്കിലും അതിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്‌ചകളായും സംഭാഷണപ്രതികരണങ്ങളായും പല ചിത്രകാരന്മാരും പകര്‍ത്തിയ ചിത്രങ്ങള്‍Continue Reading

സ്ത്രീകൾ സാഹിത്യകാരികളാകണമെങ്കിൽ അവർക്ക് ആദ്യം വേണ്ടത് പണവും സ്വന്തമായി ഒരു മുറിയും ആണെന്ന് വർജീനീയ വൂൾഫ് എഴുതിയത് 1929 ലാണ്. സ്ത്രീകളിൽ എന്നെങ്കിലും ഒരു ഷേക്‌സ്പിയർ ഉണ്ടായിട്ടുണ്ടോ എന്നും മറ്റും പലരും കളിയാക്കി ചോദിച്ചിരുന്നത് അവർക്ക്, സമൂഹത്തിലെ പെൺജീവിതങ്ങളെ കുറിച്ച് യാതൊരു ഗ്രാഹ്യവും ഇല്ലാത്തതുകൊണ്ടാണ്. നീതിയും സമത്വവും സ്വാതന്ത്യവും സ്ത്രീക്കു കൂടി അവകാശപ്പെട്ടതാണ് എന്നും അവരെ ബഹുമാനിക്കേണ്ടതുണ്ടെന്നും സമൂഹവും കുടുംബങ്ങളും അംഗീകരിക്കണം, അവര്‍ക്ക് അവരുടെ ഇടങ്ങൾ‍ നൽകണം. എന്നിട്ടു വിമര്‍ശിക്കാം.Continue Reading

” ജയ് ഭീമിനു ” ശേഷം ഓ ടി ടി ​യി ൽ കുറെയേറെ ദളിത് സിനിമകൾ കണ്ടു ഇന്ത്യൻ സിനിമയുടെ തന്നെ പുതിയ വഴിമാറ്റത്തെ പറ്റി സന്തോഷിച്ചിരിക്കുമ്പോൾ ആണ് മലയാളത്തിലെ “ചുരുളിയുടെ ” വരവ്. അത് കൊണ്ട് തന്നെ അത് ആദിവാസികളുടെ അവസ്ഥയെ പറ്റിയുള്ള സിനിമ ആകുമോ എന്ന് പ്രത്യാശിച്ചു. പക്ഷെ “ചുരുളിയിലെ” തെറി കേട്ടപ്പോൾ തന്നെ ആ പ്രതീക്ഷ അസ്തമിച്ചു​.​ ആദിവാസികൾ അവരുടെ തെറികളിൽ അഭിരമിക്കുന്നവർ അല്ലല്ലോ.Continue Reading

‘ചുരുളി ‘ സിനിമയുടെ തുടക്കം അതൊരു ‘വെസ്‌റ്റേണ്‍’ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണോ എന്ന സംശയം ഉയര്‍ത്തുകയുണ്ടായി. അമേരിക്കയുടെ പശ്ചിമ ഭാഗത്തെ, ഒരു കാലത്ത്, നിയമം അധികം കടന്നു ചെന്നിട്ടില്ലാത്ത പ്രദേശത്തെ കന്നുകാലിച്ചെറുക്കന്മാരും( cow boys), കുറ്റവാളികളും നിയമം നടത്താന്‍ ഉദ്യുക്തരായ ഷെരീഫുമാരും, കൊള്ളക്കാരും, തോക്കുകാരും ഉള്‍പ്പെടെയുള്ള ഒരു സംഘം വരണ്ട മരുപ്രദേശത്ത് നടത്തുന്ന ജീവിത സമരങ്ങളില്‍ സദാ അക്രമത്തിന്റെ സാന്നിധ്യമുണ്ട്. അവിടെ വെടിയൊച്ച സദാ മുഴങ്ങിക്കേള്‍ക്കുന്നു. കുതിരയുടെ ചിനക്കല്‍ കേള്‍ക്കുന്നു.Continue Reading