ഓർമ്മ (Page 4)

ഹിന്ദി സിനിമാ സംഗീതത്തിന്റെ ഒരേടു കൂടി അവസാനിച്ചു. 1968 ൽ ഹക്കീകത് എന്ന ചിത്രത്തിന് വേണ്ടി മദൻ മോഹൻ സംഗീത ത്തിൽ അതികായരായ മുഹമ്മദ് റഫി, മന്നാഡേ, തലത് മഹമൂദ് എന്നീ ഗായകർക്കൊപ്പം ‘ഹോകെ മജ്ബൂർ ഉസെ’ എന്ന ഗാനം പാടിയാണ് ഭൂപേന്ദ്ര ഹിന്ദി സംഗീതത്തിൽ കാലെടുത്ത് വെക്കുന്നത്. തന്റേതായ ഗാനാലാപനവൈഭവം കൊണ്ട് നൂറ് കണക്കിന് സിനിമാഗാനങ്ങൾക്കും, ഗസൽ ആൽബങ്ങൾക്കും ജീവൻ നൽകിയാണ് ഭുപേന്ദ്ര സിംഗ് യാത്രയായത്. 1940 ഫെബ്രവരിContinue Reading

ജീവിതത്തിൻറെ പുലർകാലമായ കുട്ടിക്കാലം. ഓർക്കുമ്പോൾ ചിരിക്കാനും ചിന്തിക്കാനും ഏറെയാണ്. കാലം മാറുമ്പോൾ ചിലതൊക്കെ മാഞ്ഞു പോകാം . എങ്കിലും ചിലതൊക്കെ എന്നും ഓർമയിൽ നിലനിൽക്കും. 1967കളിൽ നടന്ന സംഭവമാണ് . വയലിനാൽ ചുറ്റപ്പെട്ട ഒരു ദ്വീപ് പോലുള്ള സ്ഥലത്താണ് ഞാൻ താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ വീട്ടുപേർ വേറെയാണെങ്കിലും തറപ്പറമ്പുകാർ എന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഇന്നത്തെ പോലെ അടുത്തടുത്തൊന്നും വീടുകൾ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിൽ നിന്ന്അടുത്ത വീട്ടിൽ എത്താൻ പാടത്തിന് അരികിലൂടെContinue Reading

ആ നെടുനീളൻ കടത്തിണ്ണയിലാണ് അരിയോട്ടുകോണത്തിന്റെ ചരിത്രമെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലമെത്ര പുരോഗമിച്ചിട്ടും അശേഷം മാറാൻ തയ്യാറാകാതെ നീണ്ടു നിവർന്ന് കിടക്കുന്ന ആ സിമന്റ് തറകളിൽ തിണ്ണമിടുക്കിന്റെ ആരാധകരായി ചടഞ്ഞിരിക്കുന്നവരുടെ കാഴ്ച്ചയ്ക്ക് മാത്രമേ മാറ്റമില്ലാതുള്ളൂ. ചാരായ നിരോധനം വരുന്നതിന് മുൻപ് പ്രദേശത്തെ പ്രധാന ആകർഷണമായിരുന്ന ഷാപ്പിന്റെ ഉപഭോക്താക്കളായിരുന്നു ആദ്യകാലത്ത് ആ കടത്തിണ്ണയെ കൂടുതൽ ആശ്രയിച്ചിരുന്നത്. പഴയകാലത്തെ തികച്ചും മാന്യന്മാരായ മദ്യപർ ചില്ലറ ഒളിവ് മറവുകളോടെ മാത്രം ഷാപ്പിലെത്തി മടങ്ങിയിരുന്നെങ്കിലും, കൂട്ടത്തിൽContinue Reading

പ്രണയം വഴി നടക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ എന്താകും ഉത്തരം?പ്രണയം വഴിയേ നടക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാലോ.. നാട്ടുവഴികളിലും, ക്ലാസ് മുറികളിലും, വാഹനങ്ങളിലും, സിനിമകളിലും കണ്ടു മറന്ന ഒരുപാട് പ്രണയരംഗങ്ങൾ മനസ്സിലേക്ക് ഓടിക്കയറി വന്നുല്ലേ.. ഒരു മനുഷ്യൻ പ്രണയമായി പരിവർത്തനം ചെയ്യപ്പെട്ടത്, പ്രണയത്തിൽ ജീവിക്കുന്നത്, പ്രണയം അണിഞ്ഞ കാലുകളിൽ നടക്കുന്നത് കണ്ടിട്ടുണ്ടോ? കാലങ്ങളായി അരിയോട്ടുകോണത്തിന്റെ പകലുകൾ ഉണരുന്നതും, രാവുകൾ ഉറങ്ങുന്നതും ആ പ്രണയപുരുഷന്റെ കാലൊച്ചകളിലാണ്, അയാൾ നടന്നുതീർക്കുന്ന വഴികളിലാണ്. കൈയിൽ തേങ്ങയും, പുല്ലും,Continue Reading

കാലം മാറുമ്പോൾ കോലവും മാറണമെന്നാണ് പ്രമാണം, എന്നാൽ എന്തൊക്കെ മാറിയാലും മാറാത്തതായി ഒന്നുണ്ട്, അത് നാടിന്റെ നിനവുകളുറങ്ങുന്ന ഭൂതകാലമാണ്. കാലത്തിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന വഴിയിറമ്പുകളിൽ പലരും കാത്തിരിപ്പുണ്ട്. മുനിഞ്ഞു കത്തിയും, തെളിഞ്ഞു കത്തിയും വിസ്‌മൃതിയിലാണ്ടുപോയവർ. ചുണ്ടുകളുടെ കോണിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ തുപ്പൽ രണ്ടാം മുണ്ടിന്റെ കോന്തലയിൽ തുടച്ചുകൊണ്ടാണ് ചെമ്പു അമ്മ കുന്നംവിള മൂക്കിലേക്ക് കടന്നുവന്നിരുന്നത്. എണ്ണക്കറുപ്പുള്ള ദേഹവും, ഇടതൂർന്ന ചുരുണ്ട മുടിയും, തിളങ്ങുന്ന കണ്ണുകളുമുള്ള അവരുടെ രൂപം നാടിന്റെContinue Reading