ഹിന്ദി സംഗീതലോകത്തെ വിസ്മയമായി ജ്വലിച്ച് നിന്ന ആശാ ഭോസ്ലെ യാത്രയായി.
1933 സെപ്റ്റംബർ 8 നാണ് അവർ ജനിച്ചത്.
ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത പുരസ്കാരമായ പത്മവിഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ്, മറാത്ത സർക്കാരിന്റെ 18 അവാർഡുകൾ, 7 ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എട്ട് പതി റ്റാണ്ട് കാലത്തെ സംഗീതജീവിതത്തിന്റെ
വഴിയിൽ ഏറ്റവും കൂടുതൽ ഗാനം പാടിയ ഗായിക എന്ന് ഗിന്നസ് ബുക് ഓഫ് വേൾഡ് റിക്കോർഡ്സ് – 2011 ൽ ആശയുടെ നാമം ചേർത്ത് വെയ്ക്കപ്പെട്ടു. 1943 ൽ മജ്ഹാബൽ എന്ന മറാത്ത സിനിമയിൽ ചലാ, ചലാ എന്ന ഗാനം പാടിയാണ് തുടക്കം കുറിച്ചത്.
ആശാജിയുടെ ആലാപനവൈഭവമാണ് അവരെ ഹിന്ദി സംഗീതലോകത്ത് ചിരപ്രതി ഷ്ഠയാക്കിയത്. മറ്റു ഗായികമാരിൽ നിന്നും വ്യത്യസ്തമായി ചിത്രങ്ങളിലെ കഥാപാത്ര ങ്ങളുടെ മാനറിസമറിഞ്ഞ് ശബ്ദവ്യത്യാസം നടത്തി ആലപിക്കുന്ന രീതിയാണ് അവർ അനുവർത്തിച്ചിരുന്നത്. ( പാണ് ഖായേ സയ്യാ ഹമാരേ, തിസ് രി ഖസം – 1966 ) ( ആഓ ഹുസൂർ … കിസ്മത് -1969 ) പർദേ മെ രഹ് നേ ദോ – ശികാർ – 1968 ) ഇൻ ആ ഖോം കി മസ്തി – 1981 ) എന്നീ ഗാനങ്ങൾ മാത്രം ഒന്ന് ശ്രദ്ധിച്ചാലറിയാം, എത്ര മനോഹരമായാണ് അവർ തൻ്റെ മാസ്മരിക ശഖ്ദത്തിലൂടെ ആ കഥാപാത്രമായത് എന്ന്. ഖവ്വാലി ഗാനശാഖയിൽ ആശാജിയെ പോലെ ശോഭിച്ച ഗായികമാർ ഹിന്ദി സംഗീതത്തിൽ ഉണ്ടായിട്ടില്ല. യേ ഇഷ്ഖ്, ഇഷ്ഖ് – ബർസാത് – 1966 ) യേ അഗർ ദുഷ്മൻ ( ഹം കിസി സേ കം നഹി – 1976) തുടങ്ങി നിരവധി ഖവ്വാലികൾ അവർ സമ്മാനിച്ചു. എഴുപതുകളിൽ ലോകമെമ്പാടുമുള്ള യുവതകളെ ത്രസിപ്പിച്ച ഹിപ്പി സാസ്കാരത്തിൻ്റെ അലയടി ഹിന്ദി സംഗീതത്തിലും നാം കേട്ടു. ധം മാരോ ധം – ഹരേ രാമ ഹരേ കൃഷ്ണ എന്ന ഗാനം സംഗീത ലോകത്തെ വിസ്മയമായി.
ആശയുടെ സ്വകാര്യജീവിതം മങ്കേഷ്കർ കുടുംബത്തെ പലപ്പോഴായി ദുഃഖിപ്പിച്ചിരുന്നു. ആശ തന്റെ 16 മത്തെ വയസ്സിലാണ് കുടുംബത്തെ ധിക്കരിച്ച് പെഴ്സണൽ സെക്രട്ടറിയും 33 വയസ്സുകാര നുമായ ഗണപതി റാവു ഭോസ്ലെയെ വിഹാഹം കഴിക്കുന്നത്. മൂത്ത സഹോദരി ലതാ മങ്കേഷ്കറുടെ തണലിലാണ് അവരുടെ കുടുംബം കഴിഞ്ഞിരുന്നത്.
ലതാജി അനുജത്തി ആശയേയും ഒപ്പം കൂട്ടിയായിരുന്നു ക്ളാസിലേയ്ക്ക് എത്തിയിരുന്നത്. ഒരു വേള അദ്ധ്യാപകൻ ശകാരിച്ചത്രെ, ഒരാളുടെ ഫീസ് കൊണ്ട് രണ്ടാളെ പഠിപ്പിക്കുന്ന വേല ഇനി നടക്കില്ല എന്ന്.ഇതോടെ ലത പഠിത്തം തന്നെ ഉപേക്ഷിച്ചു. അത്രമേൽ സ്നേഹിച്ച ലതയ്ക്ക് ആശയുടെ വിവാഹം ഒട്ടും രസിച്ചില്ലെന്ന് മാത്രമല്ല, വർഷങ്ങളോളം അവർ തമ്മിൽ മിണ്ടിയതുപോലുമില്ല. ആശയുടെ മൂന്നാമത്തെ കുട്ടിയെ ഗർഭമായിരിക്കെ ഭോസ്ലെയുമായി പിണങ്ങി മാതൃഗൃഹത്തിലേക്ക് മടങ്ങി വന്നു. 1960 ൽ ഇവർ വിവാഹമോചിതരായി. ആശാജിയുടെ ദുഃഖപൂർണ്ണമായ സ്വകാര്യജീവിതം പോലെ തന്നെ സംഗീതജീവിതവും പലപ്പോഴായി സങ്കടങ്ങൾ നിറഞ്ഞതായിരുന്നു.
ഇന്ത്യൻ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളെ ധന്യമാക്കിയ പ്രതിഭാ ശാലികളായ ലതാമങ്കേഷ്കർ ,മുഹമ്മദ് റഫി, മുകേഷ്, കിഷോർ കുമാർ, മന്നാഡേ , തലത് മഹമൂദ് , മഹേന്ദ്രകപൂർ ഗായക ശ്യംഖലയിലെ അവസാനകണ്ണിയായിരുന്നു ആശാജി. അവരുടെ സംഗീതയാത്രയെ രണ്ട് ഘട്ടങ്ങളായി തരംതിരിക്കാം. ഒ.പി നയ്യാർ , ആർ ഡി ബർമ്മൻ യുഗങ്ങളാണവ. ലതാജിയുടെ ആലാപനരീതിയിൽ നിന്നും ഏറെ വ്യത്യസ്തമാതലങ്ങളിലൂടെയാണ് ആശാജി സഞ്ചരിച്ചത്. അതിന് വഴിയൊരുക്കിയത് വിഖ്യാത സംഗീ തജ്ഞൻ ഒ.പി. നയ്യാറായിരുന്നു. ഒ.പി. ഇല്ലായിരുന്നില്ലെങ്കിൽ ആശയെന്ന ഗായികയുടെ പേര് പോലും ഹിന്ദി സംഗീത ത്തിൽ ഉണ്ടാകുമായിരുന്നില്ല എന്ന് സംഗീത നിരൂപകർ വിലയിരുത്തുന്നു. അതിന് കാരണമായി പറയുന്ന സംഭവം ഇതാണ്. 1952ൽ നിർമ്മിച്ച ‘ആസ്മാൻ എന്ന ചിത്രത്തിന് വേണ്ടി ഒ.പി- ലത കൂട്ടുകെട്ടിൽ ആദ്യമായി ഒരു ഗാനം പറഞ്ഞുറപ്പിച്ചിരുന്നു. ഈ ഗാനത്തിന്റെ റിഹേഴ്സൽ ദിവസങ്ങളോളം ലത കാരണം മാറ്റിവെക്കേണ്ടിവന്നത് ഒ.പി.യെ ഏറെ ചൊടിപ്പിച്ചു. ഇതിനെതുടർന്ന് ഇനിയൊരിക്കലും ലതയെക്കൊണ്ട് താൻ പാടിപ്പിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തുവത്രെ. ലതാജിക്ക് പകരമായി അദ്ദേഹം സംഗീതലോകത്ത് അന്ന് ഒന്നുമല്ലാതിരുന്ന ആശയെയാണ് കണ്ടെത്തിയത്. പിന്നീട് ഒ.പി- ആശാ ബന്ധം അവരുടെ സംഗീതത്തിലും, ജീവിതത്തിലും ഒരുപോലെ വളർന്നു പന്തലിച്ചു. ഒ.പി. യുടെ ഈണത്തിൽ മുഹമ്മദ് റഫിയും, ആശയും ചേർന്ന് പാടിയ നൂറു കണക്കിന് ഗാനങ്ങൾ ഹിറ്റുകളായി കാലത്തെ അതിജീവിച്ചു.ഉഡേ ജബ് ജബ് സുൽഫേ തേരി(നയാ ദൗർ -1957 ഒ.പി.) ബഹുത് ശുക് രിയാ ബഡീ മെഹർബാനി(ഏക് മുസാഫിർ ഏക് ഹസീന – 1962 ഒ.പി )മൈ പ്യാർക രാഹീഹൂം (ഏക് മുസാഫിർ ഏക് ഹസീന – 1962.ഒ.പി )ദിവാന ഹുവാ ബാദൽ ( കശ്മീർ കി കലി) തുടങ്ങി 800ൽപരം ഗാനങ്ങളാണ് പാടിയത്. അതിലധികവും മെലഡികൾ. കൂടാതെ ഖവ്വാലിയും, ചടുലനൃത്തഗാനങ്ങളും പെടുന്നു.
ആശാജി ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ ആലപിച്ചിട്ടുളളത് മുഹമ്മദ് റഫിക്കൊപ്പമാണ്. എന്നാൽ അറുപതുകൾക്കൊടുവിൽ ഒ.പി യുടെ കരിയർ പതിയെ കുറഞ്ഞ് തുടങ്ങി. 1966 ൽ ആർ. ഡി. സംഗീതം നൽകി റഫി, ആശ പാടിയ തിസ്രി മൻസിലിലെ ഗാനങ്ങൾ അത്യപൂർവ്വമായ ഹിറ്റുകൾ സമ്മാനിച്ചപ്പോൾ ആശാജി ആർ.ഡി. ബർമ്മൻ സംഗീതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയുണ്ടായി. അതോടെ ഒ.പി. ആശ ബന്ധം വഷളാവുകയും 1974 ലെത്തിയപ്പോഴേക്കും ഒ.പി. ആശബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.മുഹമ്മദ് റഫിയുടെ ഗ്രഹണകാലം കൂടിയായിരുന്നു 1970 മുത ൽ 1974 വരെയുള്ള വർഷങ്ങൾ .
ഒ.പി , റഫി, ആശ കൂട്ട്കെട്ടുകൾ പതിറ്റാണ്ട്കാലമായി നെയ്തെടുത്തു കൊണ്ടിരുന്ന മെലഡി ഘോഷയാത്രയും അതോടെ അവസാനിച്ചു. ഒ.പി. ക്രമേണ സംഗീത ലോകത്ത് നിന്നും പിറകോട്ട് വലിയുകയുണ്ടായി.
1974 ൽ പുറത്തിറങ്ങിയ ‘പ്രാൺ ജായേ പർ വചൻ ന ജാ യേ’ എന്ന ചിത്രത്തിന് വേണ്ടി എച്ച് എസ്. ബിഹാരി രചിച്ച് ഒ.പി.നയ്യാർ സംഗീതത്തിൽ ആശാ ഭോസ്ലെ പാടിയ ദുഃഖാർദ്രഗാനം ‘ചൈൻ സെ കഭി ഹം കോ അപ് നേ ജീനേ ന ദിയാ ‘ (ഞാനൊരിക്കലും എന്നെത്തന്നെ സമാധാനമായി ജീവിക്കാൻ അനുവദിച്ചില്ല ) ഏറെ ചർച്ചയായി. ഇതിലെ വരികൾ ആശയുടെ ജീവിതവുമായി ഏറെ ബന്ധമുള്ളത് പോലെ തോന്നിപ്പി ക്കുന്നതായിരുന്നു. ഈ ഗാനത്തിന് ആ വർ ഷത്തെ ഫിലിംഫെയർ അവാർഡ് ലഭിച്ചിരു ന്നു. എന്നാൽ ഒ.പി. യുടെ സംഗീതത്തിൽ പിറന്ന ഗാനമായതിനാൽ ആശാ ഭോസ്ലെ അവാർഡ് സ്വീകരിച്ചിരുന്നില്ല. പകരം ഒ.പി. തന്നെ അവാർഡ് സ്വീകരിച്ച് കാറിൽ വീട്ടി ലേക്ക് വരുംവഴി കുപ്പത്തൊട്ടിയിലേക്ക് വലി ച്ചെറിഞ്ഞത് സംഗീത ലോകം ഞെട്ടലോടെ യാണ് കേട്ടത്. ആശയോട് ഒ. പി. ക്കുണ്ടാ യിരുന്ന അമർഷത്തിന്റെ ആഴം എത്രയായി രുന്നെന്ന് ഇത് വ്യക്തമാക്കുന്നു. കാലങ്ങൾ കഴിഞ്ഞു. ഒ.പി യും , ആർ.ഡി. യും ലോകത്ത് നിന്ന് യാത്രയായി. ആശാജി തൻ്റെ സംഗീതയാത്ര തുടർന്നു. മകളും ഗായികയുമായിരുന്ന വർഷ ഭോസ്ലെയും ഇതിനിടയിൽ അകാലത്ത് പൊഴിഞ്ഞു.
“കാലം കടന്നുപോയിക്കൊണ്ടിരിക്കും
അപ്പോഴും ചില സ്വരങ്ങൾ
നിശ്ശബ്ദതയ്ക്കപ്പുറം പോലും ജീവിക്കും…”
‘അഭി നാ ജാഓ ഛോഡ്കർ യേ ദിൽ അഭി ഭരാ നഹി ‘…..










