LITERATURE (Page 53)

നല്ലപോലെ അടുത്തറിയാവുന്നഅപരിചിതരെ കണ്ടിട്ടുണ്ടോകരയ്ക്കും കടലിനുമപ്പുറത്തെങ്കിലുംഹൃദയമിടിപ്പിന്റെ താളം അവർക്കറിയും നടന്ന് തേഞ്ഞ വഴിയിലമർന്നകറുകനാമ്പുകൾപുതുമഴയിൽ വീണ്ടും കിളിർത്തത് വേരുകളിലാദ്യനനവിലേ അവരറിയും നിന്നുപെയ്യുന്ന മഴയെ മറയ്ക്കുന്നവർണ്ണക്കുടയ്ക്ക് കീഴേമറ്റൊരാകാശം കൺചിമ്മി നിൽപ്പതും അവർക്കറിയും. നടന്നു മറഞ്ഞ വഴിയങ്ങോളംമിഴിപിന്തുടർന്ന വഴിയൊക്കെയുംഇന്നലെയെന്നോളം മിഴിവോടെ- യവരോർത്തെടുക്കും കാത്തുനിന്ന കല്പടവുകളുംമിഴികൂപ്പിനിന്ന കൽവിളക്കിന്നിരുപുറവുംനിറഞ്ഞുകത്തിയ ദീപനാളങ്ങളുംഇന്നും കണ്മുന്നിലുണ്ടാകും നല്ലപോലെ അടുത്തറിയാവുന്ന രണ്ടപരിചിതർ അങ്ങനെയാണ്അവരെക്കുറിച്ചൊന്നുമറിയില്ലഒരുപാട് നാളായിട്ടൊന്നുമറിയില്ലഎന്നുരുവിടുമ്പോഴുംപരസ്പര നിശ്വാസത്തിന്റെതാളം പോലുമവർക്കറിയും അറിയപ്പെടാത്തൊരു ദ്വീപിലിരുന്ന്നമുക്കൊരിക്കലുംഒട്ടും പരിചയമില്ലാത്തപഴയൊരു കാലത്തെ ഓർത്തെടുക്കും തുഷാരമിറ്റിയ പുൽനാമ്പുകളിൽമഴവില്ല് വരഞ്ഞ സായംസന്ധ്യയിൽവെറുതെയലസമായി നടന്ന വഴികളെ അരികിലരികിലായ്Continue Reading

ആ കാത്തിരിപ്പുകേന്ദ്രത്തിനെ ഒരു നീർക്കുമിളയോടുപമിക്കാമായിരുന്നു. നാലോ അഞ്ചോ പേർക്ക് മാത്രം ബസ്സുനോക്കിയിരിക്കാനാവുന്ന കുടുസ്സിടമായിരുന്നു അത്. എന്നാലും അതുപോലെയുള്ള ഒരു ചെറുപട്ടണത്തിൽ അതൊരു എണ്ണപ്പെട്ട വസ്തു തന്നെയായിരുന്നു. ആ പട്ടണത്തിൽ നിന്ന് യാത്രതിരിച്ച് മുപ്പതു കിലോമീറ്റർ അകലെയുള്ള അക്ഷരനഗരത്തിലേക്കു പോകുന്ന ബസ്സുകളും വടക്കോട്ടുള്ള ചില ദീർഘദൂരബസ്സുകളും അവിടെ നിർത്താറുണ്ട്. അക്കൊല്ലത്തെ ജില്ലാതല സ്കൂൾ കലോത്സവം ആ പട്ടണത്തിലാണ് നടന്നത്. അതു കഴിഞ്ഞതിൻ്റെ തിരക്കുകൾ മെല്ലെ ഒഴിഞ്ഞുതുടങ്ങുകയാണ്. മത്സരാർത്ഥികളും, രക്ഷിതാക്കളോ അദ്ധ്യാപകരോ ആയContinue Reading

ഇന്ദ്രപ്രസ്ഥത്തിലെ അവസാന രാത്രിയാണിന്ന്. നാളെ തുടങ്ങുന്ന മഹാവാനപ്രസ്ഥത്തില്‍ ആദ്യംവീഴാന്‍ വിധിക്കപ്പെട്ടവളാണ് കൃഷ്ണ. പൂര്‍വജന്മഫലമായി കിട്ടിയ അഞ്ചു പതികള്‍ എന്നെ മനസ്സിലാക്കിയതേയില്ല.അവര്‍ക്കു കൃഷ്ണ താമരപ്പൂവിന്റ സുഗന്ധവും ചാരുതയുമുള്ള ഉടല്‍ മാത്രമായിരുന്നു. ആസക്തിയോടല്ലാതെ സ്‌നേഹത്തോടെ അവര്‍ തന്നെ നോക്കിയില്ല. ഈ അവസാന രാത്രി കഴിയുന്നത് എന്നും ആശ്രയമായിരുന്ന ഭഗവാന്റെ മുന്നില്‍ ഹൃദയം തുറന്നുകൊണ്ടാകട്ടെ. സകല പാപങ്ങളും കഴുകിക്കളഞ്ഞ് പരിശുദ്ധമായ മനസ്സോടെ അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഒരു രഹസ്യത്തിന്റെ ഭാരവും ഇനി എനിക്ക് ചുമക്കാന്‍ വയ്യ.Continue Reading

ബ്രസീലിയൻ എഴുത്തുകാരനായ ഇറ്റമാർ വിയേര ജൂനിയറുടെ ക്രൂക്കെഡ് പ്ലോ എന്ന നോവൽ 2024-ലെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബ്രസീലിൽ, അടിമത്തം നിയമപരമായി നിർത്തലാക്കിയതിനുശേഷമുള്ള കറുത്തവർഗ്ഗക്കാരായ കർഷകരുടെ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. 1979-ൽ ബഹിയയിലെ സാൽവഡോറിൽ ജനിച്ച ഇറ്റമാർ വിയേര ജൂനിയർ ആഫ്രിക്കൻവംശജരെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അടിമത്തത്തിൽനിന്നു രക്ഷപെട്ട മനുഷ്യരുടെയും അവരുടെ പിൻഗാമികളുടെയും ആഫ്രോ-ബ്രസീലിയൻ കൂട്ടായ്മയായ ക്വിലോംബോയുടെ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും വൈഷമ്യങ്ങളെയുംപറ്റി ആയിരുന്നു അദ്ദേഹത്തിന്റെContinue Reading

(ജൂൺ 5 ലോക പരിസ്ഥിതി ദിനം) “The earth has music for those who listen.”(William Shakespeare) ജൂൺ 5. ലോകപരിസ്ഥിതിദിനം വന്നെത്തി. എന്തിനാണ് ഇത്തരം ദിനങ്ങൾ എന്ന ചോദ്യങ്ങൾക്ക് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതിContinue Reading