കവിത (Page 73)

  കാത്തിരുപ്പ്‌ കേന്ദ്രത്തിന്റെ തിടുക്കത്തിലേക്ക്‌ പൊടുന്നനെ ഒരു വണ്ടി വന്ന് നിൽക്കുന്നു പുരാതനമായൊരോർമ്മക്കുതിപ്പിൽ അകമാകെ ചരിത്രം തിങ്ങിനിറഞ്ഞിരിക്കുന്നു ഏറെപ്പേർ വീണ്ടും അതില്‍ കയറിപ്പോകുന്നു കാണാദൂരത്തെ സഹയാത്രികരിലേക്കിരമ്പുന്ന വണ്ടി ഗ്രാമങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു ആത്മഹത്യാകുറിപ്പില്‍ ഒപ്പായ്‌ ഒരു വിത്ത്‌ നട്ട്‌ അവസാന തുള്ളി നനയാൻ ജയാരവങ്ങളുടെ അകാലസ്മൃതിയിൽ കിസാൻ സീറ്റിനടിയിലേക്ക്‌ കുനിയുന്നു മെലിഞ്ഞൊരു പുഴ ഞരക്കങ്ങളിൽ ചുരുണ്ട്‌ കിടക്കുന്നു അമ്മ രാജ്യം പുതിയ കരാറുകൾ പെറ്റുകൂട്ടുന്നു ആരു മരിച്ചാലും അവയ്ക്ക് ജീവിക്കണം അതിർത്തിയിൽContinue Reading

  ജലമായിരിക്കുകയെന്നാൽ സുതാര്യമായിരിക്കുക എന്നു മാത്രമല്ല, അടിയനക്കങ്ങൾ പുറത്തറിയാതെ കലങ്ങിക്കിടക്കുകയെന്നു കൂടെയാണ്, ഉൾച്ചൂടിന്റെ ചൂട്ടുവെളിച്ചം തണുപ്പിന്റെ ഇക്കിളിപ്പുതപ്പിട്ടു മൂടിക്കളയുകയെന്നു കൂടെയാണ്. നീണ്ടു ചെളിപുരണ്ട ജല ഞരമ്പുകളൊളിച്ചുവെച്ച് വിരിച്ചിട്ടയിലകളിൽ പൂക്കളെ നിരത്തിക്കിടത്തുകയെന്നു കൂടെയാണ്. പായൽപ്പച്ചകളിലും പോളക്കൂട്ടങ്ങളിലും ഒഴുക്കിനെ കളഞ്ഞുപോയിട്ട് അമ്പരന്നു കിടക്കുകയെന്നു കൂടെയാണ്. എങ്കിലും സാരമില്ല – നെഞ്ചിലേക്ക് വീണു കൂടെക്കലങ്ങിപ്പോയ നിലാവേ, അടിയൂറി മേൽതെളിയുമ്പോൾ ഞാനാവില്ല – നീ തന്നെ തിളങ്ങിക്കിടക്കും, ആ തിളക്കത്തിൽ ഞാൻ പുഴയോളം പോന്ന ഒരൊറ്റത്തുള്ളിയായിരിക്കും.Continue Reading

  1. ഉണ്ടാകുമോ .? കടലിൽ പുഴയിൽ ഒന്നായൊഴുകി മേഘങ്ങളായ് തുഴഞ്ഞു ഒടുവിൽ പിരിയാൻ നേരം ഒരു മഴത്തുള്ളി മറ്റേതിനോട് ചോദിച്ചു . രണ്ടായി താഴേക്കു പതിക്കുമ്പോൾ ഉണ്ടാവുമോ മറ്റു രണ്ടുപേർ നമ്മളെ കാത്തു ? പ്രണയത്തിൽ നനഞ്ഞു .? 2. തെങ്ങ് ഇളനീർ വണ്ടികൾ അതിർത്തി കടക്കുമ്പോൾ പനകൾ പറഞ്ഞു ചെറുപ്പത്തിൽ നാടുവിട്ട ചേട്ടനെ പറ്റി .Continue Reading

  നിലവിളിയോളം പേരിട്ട അടയാളപ്പെടുത്തൽ വേറെ ഇല്ല. ഭൂമിയെ ദാ ഇങ്ങനെ കോരിയെടുത്ത് കൊണ്ടുപോകും ഒരു വിത്തോ ഇത്തിരി മുട്ടകളോ കൈക്കുമ്പിളിൽ നിലവിളിയിലേക്ക് വഴിമാറുന്നത് നോക്കി നിൽക്കും. ഭ്രമണപഥത്തിൽ ഭൂമിയുടെ കണ്ണിമ അടഞ്ഞപടി നിൽക്കും. ഇവിടെ ഇത്തിരി മണ്ണ് അനങ്ങുന്നത് പ്രപഞ്ചം മുഴുവൻ സാക്ഷിയാകും. അതെ പ്രാർത്ഥനകളോടെ മുട്ടകളും വിത്തുകളും വച്ചുമാറ്റപ്പെടുക തന്നെയാണ്…Continue Reading

രൂപപരമായി കവിത വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കാലമാണിത് .കവിതയുടെ രൂപത്തെപ്പറ്റിയുള്ള പാരമ്പര്യ ധാരണകളെ പുതുകവിതകള്‍ അട്ടിമറിച്ചു. അതുകൊണ്ടുതന്നെ പുതുകവികള്‍ക്ക് സാമ്പ്രദായിക കവിതാ ശൈലി പിന്തുടരുന്നവരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു. കവിതയുടെ ദൈര്‍ഘ്യം കുറച്ചും തെളിച്ചമുള്ള ഗദ്യത്തിന്‍റെ വിവിധമേഖ ലകള്‍ സ്വീകരിച്ചും കൊണ്ട് ചിത്രകലയിലെ ന്നപോലെ സംസാരഭാഷയും കാവ്യഭാഷയും തമ്മിലുള്ള വിടവ് നികത്തി പദസംയുക്തക ങ്ങള്‍ക്ക് പകരം ഒറ്റയ്ക്കുനില്‍ക്കുന്ന വാക്കുകള്‍ ചേര്‍ത്തിണക്കിയ കവിതകള്‍ പുതുതലമുറ സ്വീകരിച്ചു. പ്രകൃതിയിലെ അല്ലെങ്കില്‍Continue Reading