കവിത (Page 64)

  കിഴക്കേലെ വൽസേച്ചീടെ  ഓടിട്ട ഇരട്ടമുറി വീട്ടിൽ ന്നും കുപ്പിവിളക്കും തെളിച്ചിറങ്ങുന്നുണ്ട് ഓർമ്മകൾ. ഇടയിൽ ഈയലുകളും, വണ്ടുകളും കുറുകെച്ചാടുമ്പോൾ കെടാനായുന്നെന്ന് വെറുതെ പേടിപ്പിക്കുന്ന വിളക്ക്. ബാല്ല്യം മുതൽക്ക് ന്ന് ഓർമ്മകൾ ആരോഹണക്രമത്തിലേയ്ക്ക് ചേരുമ്പോ കുപ്പിവിളക്ക് അവിടെ ഉമ്മറപ്പടിയിലിരിപ്പാണ്. മൂന്ന് ഓട്ടു വിളക്കും (അതിലൊന്നൊരു കുംഭവയറൻ) ഒരു മുട്ട വിളക്കും പിന്നൊരു പെട്രോമാക്സിന്റെ കുഞ്ഞു പതിപ്പുമായിരുന്നു നമ്മുടെ വീട്ടിൽ; ഇരുട്ടിനോടെതിരിടാനുള്ള പടയാളികൾ. ആഴ്ചയിലൊരിക്കൽ അമ്മുവേച്ചി കോൽപ്പുളീം, ചാരോം ചേർത്തു തേച്ചുപിടിപ്പിച്ച് സ്വർണ്ണംContinue Reading

  മുത്തശ്ശി പോയി ഉമ്മറക്കോലായിലെ ആ  പലകയും ശൂന്യമായ് . ചിലമ്പിച്ച ശബ്ദത്തിൽ സന്ധ്യക്കുയരുമാ – നാമജപവുമില്ലാതെയായ് മുത്തശ്ശി പോയൊരാ തക്കവും നോക്കി – പടി കടന്നെത്തി നാമം കളിമുറ്റമാക്കിയൊരാ വീടിന്നകത്തളം . നീറും അശാന്തിതൻ കലാപ ഭൂമിയായ് ഐശ്വര്യം കെട്ടുപോയ്‌. തിരിഞ്ഞിനി പോരുവാനാവാത്ത ദൂരത്തിലേക്കു കാലവും മെല്ലെ നടന്നുപോയി….Continue Reading

പെട്ടന്നൊരു ദിനം വെറുപ്പുകളെ ഞാൻ സ്നേഹത്തിലേക്കു വിവർത്തനം ചെയ്യുന്നു. വാലിൽ നൂലുകെട്ടിയ തുമ്പികളെല്ലാം പരുന്തുകളാവുന്നു. നൂലിൽ കെട്ടിയ പട്ടങ്ങൾ വിമാനങ്ങളാവുന്നു. മുക്കും മൂലയും തിരഞ്ഞു വെറുപ്പുകളെ കണ്ടുപിടിക്കുന്നു. കണക്കു ടീച്ചർ മലയാളം ടീച്ചറാവുന്നു മീശക്കാരനമ്മാവൻ കുഞ്ഞരിപ്പല്ലുകാട്ടുന്ന കൊച്ചാവുന്നു. നിരസിക്കപെട്ട പ്രേമലേഖനം ചേർത്തുപിടിച്ച ചുംബനമാവുന്നു. അമ്പലത്തിലെ ചെരുപ്പുകള്ളൻ ദൈവം പോലുമാവുന്നു. ഓ ഒരു സ്നേഹത്തിന്‍റെ കവി എന്നു വാഴ്ത്തുന്നവരോടു മാത്രം ഒരു രഹസ്യം പറയാം. എന്നെ രസിപ്പിക്കുന്നതു ഇതൊന്നുമല്ല. എന്നോടുള്ള പകContinue Reading

നീ കേട്ടുവോ എന്‍റെയുള്ളിലെ ചങ്ങലക്കിലുക്കങ്ങൾ നീയറിഞ്ഞുവോ മനസിനുള്ളിലെ നിഴലനക്കങ്ങൾ… ശിരസ്സിനുള്ളിലെ ഇരട്ടപ്പെരുക്കങ്ങൾ ഇരുളും വെളിച്ചവും ഇണ ചേർന്നാടുന്ന വന്യ നൃത്തങ്ങൾ ചിന്തകൾ തമ്മിലുരസി_ ത്തെറിക്കും സ്ഫുലിംഗങ്ങൾ!! കാലംതെറ്റി പൂത്ത കണിക്കൊന്ന പോൽ ഉയർന്നു ചിതറുന്ന പൊട്ടിച്ചിരിപ്പൂക്കൾ മഴ നോവു പോലെ സങ്കടപ്പെയ്ത്തുകൾ പൊരുളറിയാത്ത മൗനങ്ങൾ … മരണം പോലെ നിശ്ശബ്ദവും തീവ്രവുമായ പ്രണയം നീയറിഞ്ഞെന്നോ നീയറിഞ്ഞെന്നോ അതെ ചില നേരങ്ങളിൽ ഭ്രാന്താണ് എനിക്കു മാത്രമല്ല നിനക്കും ….Continue Reading

  രാത്രി അച്ഛൻറെ അടയാളം ഒരു ടോർച്ചായിമാറും ഇരിക്കുമ്പോൾ വലംകയ്യ് നടക്കുമ്പോൾ മൂന്നാംകണ്ണ് കിടക്കുമ്പോൾ വിശ്വാസം കറൻറുണ്ടെങ്കിലും ടോർച്ചിൻറെ ബലത്തിൽ അച്ഛൻ കൂടുതൽ വെളിച്ചപ്പെടും ആ വെളിച്ചത്തിൽ ശ്ളോകച്ചെല്ലം തുറന്ന് വാക്കടയ്ക്ക മൊരികളഞ്ഞ് പാകത്തിൽ വെട്ടിനുറുക്കിയതും കൂട്ടി തളിർവെറ്റില സ്നേഹം തേച്ചുതരും വികെജിയും പ്രേംജിയും കെഎൻഡിയും ഒപ്പം മുറുക്കാനിരിക്കും ഗാന്ധിയും നെഹ്രുവും ഇഎംഎസും തിരക്കിനിടയിലും പറയാനുള്ളത് പറഞ്ഞുപോകും വി ടി വിടർന്നുചിരിച്ച് ഇരുട്ടിനെ ഭേദിക്കും ഈച്ചരവാരിയർ മകനെയും കൂട്ടിവരും അവർContinue Reading