കവിത (Page 63)

  1. ചാരം കനല് പെറ്റ ചാരമേ ഉണ്ടായിരുന്നു നിന്നിലും കയ്യ് പൊള്ളിച്ച വിപ്ലവം 2. ഓർമ്മ ഒലിച്ചിറങ്ങുന്ന – തെന്തിനിങ്ങനെ വടിച്ചു കളഞ്ഞതല്ലേ പല വട്ടം?Continue Reading

  ആ നിലവിളികളിൽ മകനേ മകനേ എന്നു നീട്ടി വിളിച്ചത് ആംബുലൻസിന്റെ സൈറണായിരുന്നു. എന്നെയിത് ഞാൻ തന്നെ പറഞ്ഞു പഠിപ്പിക്കുന്ന നേരത്ത് അപകടം നടന്നിടത്തെ എന്റെ അറ്റകൽ ഒന്നു പിടയക്കുകയും ഒരു പട്ടി അതു കടിച്ചെടുത്ത് അതിന്റെ കുഞ്ഞുങ്ങൾക്കായി കൊണ്ടുപോവുകയും ചെയ്തു. ഇപ്പോൾ എല്ലു കടിച്ചു വലിക്കുന്ന അതേ ലാഘവത്തോടെ പട്ടിക്കുഞ്ഞുങ്ങൾക്ക് തറയും പറയും പറയാനാകുന്നുണ്ട്. എന്റെ കാൽ മുറിഞ്ഞിടത്തു വെച്ച് ചേർത്തു കെട്ടിയ പോലെ ഒരു ഓരി കിളുത്തു.Continue Reading

  എന്നെ നഷ്ടപ്പെടുമ്പോഴെല്ലാം പണ്ടു വന്ന വഴിയിൽ പടർന്നു പന്തലിച്ച ഓർമ്മകളിൽ നിഷ്കളങ്കത ചേർത്തു കെട്ടിയൊരു ഊഞ്ഞാലിൽ ഞാനെന്നെ തിരഞ്ഞു ചെല്ലാറുണ്ട്. പിന്നോട്ടു പോയി കാലത്തിന്റെ കുളിരു കൂട്ടിപ്പിടിച്ച് ഓർമ്മകളിലങ്ങനെ ആടി- യാടി വരുന്നിടത്ത് ഞാനെന്നെ വീണ്ടെടുക്കുന്നുContinue Reading

  അത്രമേൽ പൊള്ളിക്കുന്ന തണുപ്പുണ്ടോ വല്ലാണ്ട് വാചാലമാകുന്ന മൂകതയോ ഉരുകാണ്ട് ആവിയാകുന്ന ഉപ്പുണ്ടോ വെള്ളപുതപ്പിച്ചുറക്കുന്ന ഇരുട്ടോ മരവിച്ചിട്ടും തിളച്ചുറയുന്ന മഞ്ഞുണ്ടോ അറിയുന്നുണ്ടോ നീ മരിച്ച ഉത്തരത്തിൽ എന്തോരം ചോദ്യങ്ങളാണ് തൂങ്ങിയാടുന്നത് ….Continue Reading

  നീ ആവശ്യപ്പെട്ടത് എന്റെ ഹൃദയമാണ് അറിയുക, പാഠപുസ്തകത്തിൽ കണ്ട ഹൃദയം ഏറെ ഭിന്നമാണ് ഞാൻ പറയാം, ഒരേയൊരു നിബന്ധനയോടെ, നീ ചിരിക്കാതിരിക്കണം ഞാൻ കരയാതിരിക്കാം . എന്റെ ഹൃദയത്തിൽ കാണുന്ന രക്തം പകുതിയും അശുദ്ധമാണ് അതായത് നാലിൽ രണ്ട് അറകളിലും . ഹൃദയം വമിച്ച ശുദ്ധരക്തം ധമനിയിലൂടെ സഞ്ചരിച്ചത് എന്റെ ആലസ്യത്തിലേക്കാണ്; ആലസ്യം സമ്മാനിച്ച പരാജയങ്ങളിലേക്കാണ് . പിന്നെയാ രക്തം ഒഴുകിയത് ബലിക്കല്ലിലേക്ക് ഇവിടെയാണ് ബന്ധങ്ങളും സൗഹൃദങ്ങളും ബലികഴിക്കപ്പെട്ടത്Continue Reading