കവിത (Page 62)

  മനുഷ്യൻ നഷ്ടപെട്ട വഴിയോരത്തു വെച്ചാണ് മരങ്ങളെ അന്വേഷിച്ചു തുടങ്ങിയത്. പിന്നിൽ ശുന്യത പേറിയ വഴിയിടത്തിൽ അനന്തതയിലേക്ക് ഇല കൊമ്പുകളെ വിന്യസിച്ചു കൊണ്ടൊരു ഒറ്റ മരം . വിയർപ്പു കുപ്പായത്തിന്റെ കുടുക്കഴിച്ച് വേരുകളെ പുണർന്നപ്പോൾ ഇലകൾ കൊഴിച്ചൊരു സ്പർശനം.Continue Reading

    വിശ്വവിഖ്യാതനായ ഫ്രോഡ്,  ഭാവിവിളിയില്‍ അവിശ്വാസിയാവേണ്ട. ഒരു വിളിയിലും ഉറയ്ക്കാതെ ബാക്കിയാവുന്ന ചില വഹകളുണ്ട് ഇടുക്കുകളില്‍ നിന്ന് വിടുതല്‍ വേണ്ടാത്ത കടലുകളെ പോലെ. എന്നോ എപ്പോഴോ നട്ടമരം തനിയെ വളര്‍ന്ന്‍ മൂപ്പെത്തി പഴം കയ്യിലേക്ക് ഇട്ടു തരും രാജ്യസ്നേഹം ആടുന്ന വാലിലേെക്ക്. കപ്പം കൊടുക്കാതെ ഭരിക്കാവുന്ന നാട്ടുരാജ്യങ്ങളെ ഉപേക്ഷിച്ച് കടല്‍ ദേഹത്തിനു മീതേ അധിനിവേശ്യാന്തരയാത്ര തരപ്പെട്ടാല്‍ മാനം കാണുന്ന ജീവിതത്തിലേക്കുള്ള ബാലാല്‍സംഗമങ്ങളെ മറക്കരുത് ഏത് വാക്കിന്റെ പര്യായമാവും സംഗമിത്രContinue Reading

  1  പുസ്തകങ്ങൾക്കകത്ത് അടഞ്ഞുകിടക്കുന്നു തുറക്കുമ്പോൾ വായിക്കാനാകാത്ത ഇരുൾ പുസ്തകങ്ങൾക്കിടയിൽ ഷെൽഫിനകത്ത് തൊട്ടു നോക്കാം മണത്തറിയാം പുതിയ പുസ്തകങ്ങൾക്കകത്തെ നറുമണമുള്ള ഇരുളല്ല പഴയ പുസ്തകങ്ങളിൽ, മഞ്ഞച്ച് അഴുകിയിരിക്കും… വായിക്കാനാകാത്ത അകത്തെ ഇരുളാണ് ഓരോ പുസ്തകത്തേയും നിശബ്ദമാക്കുന്നത് പുസ്തകപ്പുഴുക്കൾ വായിക്കുന്നത്. 2  ഒരു പുൽച്ചാടി എനിക്ക് മുമ്പേ മരിച്ചു പോയി എന്റെ മുറിയിൽ ജനൽപ്പടിയിൽ ഒരിടത്ത് അവിടം നഷ്ട്ടപ്പെടുന്നു പുൽച്ചാടിയുടെ മരണത്തോടെ ജനൽച്ചില്ല് വെളിച്ചം മരപ്പടി പുൽച്ചാടി ഞാനും മറന്നേക്കാം ആContinue Reading

  നേര്‍ത്ത മഴയുണ്ട് തണുപ്പു കുറഞ്ഞിട്ടുണ്ട് കറിവേപ്പിലച്ചെടിച്ചട്ടി പുറത്തേയ്ക്കു വയ്‌ക്കണോ? ഏയ്.. വേണ്ട വേണ്ട കഴിഞ്ഞ വിന്‍ററിലതിന്‍റെ തള്ള ചത്തതോര്‍മ്മയില്ലേ? ഞാന്‍ ലീവില്‍, നാട്ടിലായിരുന്നപ്പോള്‍ മൈനസ് തണുപ്പുള്ള രാത്രിയില്‍ ആരോ വാതില്‍ തുറന്നിട്ടതാണ്‌. ഞാനല്ല ഞാനല്ല ഞാനുമല്ല അതങ്ങനെയാണ്‌. ഞങ്ങളുടെ പരമാധികാരറിപ്പബ്‌ളിക്കില്‍ ആരും കുറ്റം ചെയ്യില്ല. ഇതുവരെ, ആരും കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞിട്ടുമില്ല. പിടിക്കപ്പെട്ടാല്‍ പോലും ഇലയുതിര്‍ക്കുന്നതു പോലെ കൂളായി ഊരിപ്പോരും. ഓര്‍മ്മയുണ്ടോ, ശ്രീലങ്കയില്‍ വച്ച് കഴിച്ച ആ കറിവേപ്പിലക്കറി?Continue Reading

  ഇരുട്ടിനെ ചങ്ങലയ്‌ക്കു ഇട്ട  മരച്ചുവട്ടിൽ – അഗാധമായ ഒരു മാളത്തിലേയ്ക്കു , പാതി ഉടൽ കടത്തി ഇര പിടിക്കുന്ന പാമ്പിനെ നോക്കി മൂങ്ങ അക്ഷമ കൊണ്ടു. രാത്രിയുടെ രണ്ടാം യാമത്തിൽ അതു വഴി കടന്നു പോയ ഒരു കൈനോട്ടക്കാരന്റെ ഭാണ്ഡത്തിൽ നിന്നും എവിടെ നിന്നോ മോഷ്ടിച്ച ഒരു ചെമ്പു പാത്രം, നിലത്തു വീണു കിടന്നു. മൂന്നാം യാമത്തിൽ അവിടെ വന്ന രണ്ടു കള്ളന്മാർ, ഇരുട്ട് നിറച്ചു വച്ച ആContinue Reading