കവിത (Page 35)

പാമ്പുകടിയേറ്റു തിണർത്തവൻ്റെ കട്ടിൽ അവനൊഴിഞ്ഞു പോയ വ്യഥയിൽ കരിനീലിച്ചില്ല… തീയണയാതെ, പുകയും കരിയും വെന്തമാംസവുമായി വന്നൊരുത്തൻഅതിൻ്റെ ശൂന്യത പരിഹരിച്ചിരുന്നു… നിലവിളികൾ കുമിളകൾ പോലെ വീർത്തു പൊട്ടുന്ന നെഞ്ചുമായി,പുഴ കുടിച്ചു ദാഹമാറ്റിയൊരുവൻഊഴം കാത്തു കിടന്നു… പൊരുതാതെ തോറ്റവനെന്ന നിരാസത്തോടെ തറയിലുപേക്ഷിക്കപ്പെട്ടവൻ്റെ നെറുകയിൽ,അനാദിയായ വിരലുകളാൽ ആരോ ഒരു കുരിശു രൂപം വരച്ചു… മുള്ളാണി തറഞ്ഞ കൈത്തലം കൊണ്ടവൻ മുഖം പൊത്തുമ്പോൾ,മഴയും, കാറ്റും, കടലുമാകാശവുംഅവനുമവരോരോരുത്തരുമായി,ഒരു പുലരി കൂടി വിരിയുകയായി….! കവർ : സി പിContinue Reading

മുറിയിൽനമ്മൊളൊരുകടൽ വരച്ചുഞാൻ കാറ്റുംനീ ഓളവുമായിപുണർന്നും ,പൊതിഞ്ഞുംതലോടിയുംപാരസ്പര്യത്തിൻ്റെസ്വച്ഛതയായി മീനുകൾഓരോ ദിവസങ്ങളേയുംകൊത്തിയെടുത്ത്പിടഞ്ഞോടി .പായ്ക്കപ്പലുകളിൽകൂലിപ്പണിക്ക് പോയിഞാൻ കടലുകടന്നു . നിൻ്റെ താളത്തിലേക്ക്ഒരു ബ്ലൂവെയിൽവിരുന്നു വന്നു ,മരണത്തിൻ്റെ നിഗൂഢതയ്ക്കൊപ്പം നൃത്തം ചെയ്തു ഉന്മാദത്തിൻ്റെഅനിയന്ത്രിതമായകളിയിൽജീവിതം കൈവിട്ടു . ഒന്ന് ,രണ്ട് ,മുന്നെന്ന്കളിയോരോന്നും തീരുമ്പോൾഇരുപതാണ്ടിൽഉറഞ്ഞുകൂടിയമഞ്ഞുപാളികൾ തകർന്നു . മടക്കക്കപ്പലിൻ്റെപായയിലേറി ഞാനെത്തുമ്പോൾനമ്മുടെ കടൽകറുത്തിരുണ്ടു ,മരിച്ചു പോയ നമ്മുടെശവം ഒഴുകി നടക്കുന്നു ,നീയോ ,ഞാനോയില്ലാത്തആകാശം ,കടൽ !!Continue Reading

ആഴമേറിയൊരു വാക്കാണ് നീഓട്ടോഗ്രാഫിൽ മറഞ്ഞിരിക്കുന്നഅർത്ഥവും മധുരവുമുള്ള തണുപ്പ് പൂക്കളിൽ ഗുൽമോഹർ ആണു നീസ്നേഹത്താൽ തുടുക്കുന്നതാപത്താൽ ജ്വലിക്കുന്നചുവപ്പിന്റെ വകഭേദം യാമങ്ങളിൽ പാതിരാത്രിയുംവെളിച്ചത്തിൽ വെണ്ണിലാവുംനീയല്ലാതെ മറ്റാര്..? ചേർന്നിരിക്കാമെന്ന വാഗ്ദാനവുംഅകന്നു പോകുന്ന കാലൊച്ചകളുംനാണയത്തിന്റെ ഇരുവശങ്ങളിൽകാലം കൊത്തി വെച്ച അടയാളം തമ്മിൽ പറയാതെ പോയവാക്കുകൾ ഇടനാഴിയിൽഎവിടെയോ വിങ്ങുന്ന നിഴലായ്‌നിന്നെ കാത്തു നിൽപ്പുണ്ട് കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

മാന്ത്രികക്കല്ലുകൾ കൊണ്ടു മാത്രംപണിതീർത്തെടുത്ത കൊട്ടാരത്തിന്റെനടുത്തളത്തിലൊരു സിംഹാസനമുണ്ട്. സാലഭഞ്ജികമാർ കഥ പറയുന്നഒമ്പതു പടിക്കെട്ടുകളുള്ളത്.മയൂരം പോലും മങ്ങിപ്പോകുന്നവർണ്ണക്കല്ലുകൾ പതിച്ചത്. അതിലേക്കൊരു പ്രവേശന ടിക്കറ്റ്നിനക്കായ് ഞാൻ കാത്തു വെച്ചിട്ടുണ്ട്. ഓരോ ചവിട്ടുപടിയിലും ഒരു കഥയുംഒരേ ഒരു ചോദ്യവുമുണ്ടായിരിക്കുംവേതാളത്തെപ്പോലെ നീയെന്നെതോളിലെടുത്തിട്ടു വേണം പടികയറുവാൻ. മനസ്സിന്റെ, പാതി മാത്രം ചാരിയതുംചേർത്തടച്ചതും മലർക്കെ തുറന്നതുമായകൊച്ചു കൊച്ചു കിളിവാതിലുകളിലൂടെയുംപിരിയൻ ഗോവണികളിലൂടെയുമായിരിക്കുംകഥയുടെ തൊട്ടും തൊടാതെയുമുള്ള സഞ്ചാരംനിനക്കു പരിചയമില്ലാത്ത ഇടങ്ങളാണത്. എന്റെ കഴുത്തിലെ ചരടിൽ തൂക്കിയതുകൽ സഞ്ചി നിറയെ നിനക്കുള്ളഉത്തരങ്ങളുടെ മരതകക്കല്ലുകളാണ്.മാന്ത്രികക്കൊട്ടാരത്തിന്റെ ദ്വാരപാലികയുംസൂക്ഷിപ്പുകാരിയുംContinue Reading

കൂടെയുള്ളവരൊക്കെ ഉറങ്ങിക്കഴിഞ്ഞാൽ പാതിരാത്രിയിൽ എനിക്ക് കൈകളിൽ തണുപ്പ് തോന്നിത്തുടങ്ങുംപുൽനാമ്പുകൾപോലെതൂവൽ പൊടിച്ചു പൊന്തുംരണ്ട് കൈകളും തൂവൽ കൊണ്ട് നിറയുമ്പോഴേക്കും ഞാനൊരു പക്ഷിയായി മാറുംജനവാതിൽ പഴുതിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്ക് പാറിപ്പറക്കും പറന്നു, പറന്നു ഞാനെത്രയോ തവണ നിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്നിരുന്നിട്ടുണ്ട് ഉണക്കാനിട്ട നിന്റെ വസ്ത്രങ്ങളിൽ കൊക്കുരസിയിട്ടുണ്ട് എല്ലാ പറക്കങ്ങൾക്ക് മുൻപുംഎന്റെ സ്വപ്നങ്ങളിൽനിന്റെ മുറിയുടെ തുറന്നിട്ട ജനൽ വാതിലുകളുണ്ടായിരുന്നു ഒരിക്കലും നിന്റെമുറിയുടെ വാതിലുകൾ തുറന്നു കാണാനെനിക്ക് ഭാഗ്യമുണ്ടായില്ല ഉണങ്ങാനിട്ട വസ്ത്രങ്ങളും,ഫ്‌ളവർ ബേസിലെ വാടാത്തContinue Reading