കവിത (Page 24)

1 – അറസ്റ്റ് ആദ്യ പ്രണയംപറയാൻ കൂടി പറ്റിയിട്ടില്ല,ഗട്ടറുകളിൽതുടരെ സൊല്യൂഷൻ കണ്ടെത്തിയത്കാരണമാവുകയായിരുന്നു. ‘പിഴവുകളിന്നൊരു പ്രണയം’,പശ്ചാത്തലത്തിൽആരോ വരാനുണ്ടെന്നോർമ്മിപ്പിക്കുന്ന കാർമേഘംഅത്,ചിരിയും ചുംബനവും സ്പർശനവും പൂർണ്ണമാക്കാതെപാത്രത്തിലെപ്പോഴും ഇച്ചിരി വറ്റ് ബാക്കിവെച്ചു. എതോ സമരദിവസം കൈമാറിയൊരുവാക്കിന്റെ പേരിൽ,ഞങ്ങളിന്നുമൊരു തിരിക്ക് എണ്ണ ഒഴിച്ചോണ്ടിരിക്കുന്നു.നിരാശയുടെ മഞ്ഞ പ്രകാശം. 2 – വിചാരണ നീ ചിരിക്കാത്തതെന്താ?നീ മധുരം നിർത്തിയതെന്താ?നീ കണ്ണുകുത്തിക്കളഞ്ഞതെന്താ?നീ കേൾക്കുക മാത്രമാണല്ലോ, ഒന്നും ഓർക്കാത്തതെന്താ? പുലർച്ചെ ഒരു ചോദ്യംഇരുട്ടും മുൻപൊരുത്തരംചോദ്യങ്ങളുടെ ഒരാള്ഉത്തരങ്ങളുടെ ഒരാള് 3 – ശിക്ഷ ഇതെന്റെContinue Reading

ജാനേടത്തിയും ഓമനേച്ചിയുംഅയൽപക്കക്കാരാണ്. ഉമ്മറത്തിരുന്ന് നോക്കിയാൽഒരേ ഹൃദയം പോലെ വീടുകൾരണ്ട് പേരും എന്റെയാരുമല്ല. എല്ലാരും അങ്ങനെ വിളിക്കയാൽനാവിൻ തുമ്പിലാപേരുകൾ തത്തിക്കളിച്ചു.അയൽപക്കങ്ങൾ ഇങ്ങനെ തന്നെ വേണമെന്ന്പലരുടേയും നാവുകൾ കൂട്ടിമുട്ടി. അത്തം പിറന്നാൽ പൂവട്ടിയും,വിഷു സംക്രാന്തിനാൾ വിഷുക്കട്ടയുമായ്ഇരുവരും എത്തും. ആഘോഷങ്ങൾഅതിർത്തിയില്ലാതെയൊഴുകി. ഇവരൊന്ന് വക്കാണം കൂടി കണ്ടാൽമത്യായിരുന്നുവെന്ന്പരദൂഷണക്കാർ പല ദേശത്തുംപ്രക്ഷേപണകേന്ദ്രങ്ങൾ തുറന്ന് കാത്തിരുന്നു.തെറിയും , തല്ലും കണ്ടിട്ടെത്ര നാളായി? നാട്യക്കാരിയായ കമലയുടെ ജാക്കറ്റിനുള്ളിൽകിടന്ന് മുലകൾ വീർപ്പ് മുട്ടി പുറത്തേക്ക്തുറിച്ചു. പലചരക്ക് കടയിലെ ബെഞ്ചിലുംഗോപാലേട്ടന്റെ ചായക്കടയിലും ഇരിക്കുന്നകണ്ണുകൾContinue Reading

വിടയെന്നൊരുവാക്കെഴുതുവാൻവയ്യാതാവുന്നെനിക്ക്. നാം കൈ പിടിച്ചെത്രനാട്ടുവഴികൾ താണ്ടി.നറു കിനാവു നുണഞ്ഞു നടന്നു. കോവിലിലെക്കുളവുംആറാട്ടു ജലവുംകരുത്തുകാട്ടാനായ് ചാടിമാലോകർ കാണാനൊരുമിച്ച്മത്സരിച്ചു നാം ചാടി കണ്ണെത്താപ്പാടത്തെകതിർ നെൽപ്പൂപ്പാല്കണ്ണടച്ചു നമ്മൾ കുടിച്ചു. ഗാനമേള തൻഗഗനോത്സവംഗമയിൽ കുളങ്ങരയിൽ കണ്ടു. സേമിയയെന്നസോമരസ നിരുപമപാനിസാദരം കുടിച്ചുല്ലസിച്ചു.. ബാലി സുഗ്രീവർബലം പിടിച്ചലറിയബാലെ കണ്ടു നാംബലം പരീക്ഷിച്ചു ചിരിച്ചു. ഉത്തരം മറന്നഉത്തര പരീക്ഷയിൽഉത്തരമൊന്നു പോലെഴുതി കാവടി തുള്ളികണ്ണടച്ചു നാംകള്ളഭക്തരായ് മിന്നി രസമുറ്റും സിനിമയ്ക്കായ്രാവിലെ പണം പിടുങ്ങി…. അച്ഛൻ്റെ കണ്ണുരുട്ടൽഅമ്മ തൻ സ്നേഹശാസനഅതൊന്നുമോർക്കാതെ കടന്നു… ജ്യുസ്Continue Reading

എനിക്ക് എല്ലാം അവസാനിപ്പിക്കാൻതോന്നിയമറ്റൊരു രാത്രി,മറ്റൊരുറക്കം. ആർക്കും വേണ്ടാത്ത ഉടലേ,രണ്ടേ, മൂന്നേ,എന്നെണ്ണുകയായിരുന്നു ഞാൻ. കണ്ണിറുക്കുകയുംകവിത വായിക്കുകയുംകാമിക്കുകയുംചെയ്ത ശരീരം. പൂ ചൂടുകയുംപാട്ട് പാടുകയുംപ്രേമിക്കുകയുംചെയ്ത ശരീരം. സങ്കടപ്പെടുകയുംപൊട്ടിച്ചിരിക്കുകയുംകോപിക്കുകയും ചെയ്ത ശരീരം. ഉറക്കത്തിലും എനിക്ക് കരച്ചിൽ വന്നു അപ്പോൾഉറങ്ങിപ്പോയവരുടെഉദ്യാനങ്ങളിൽ നിന്ന്കവർന്നെടുത്തപൂവുകൾ കൊണ്ട്,പാട്ടുകളുടെ പട്ടണത്തിൽപൂക്കൂട നിറച്ചിരുന്നപെൺകുട്ടി,എന്റെ സ്വപ്നത്തിലേക്ക്സ്കൂട്ടറോടിച്ചുവന്നു. ഞരക്കത്തോടെ തുറന്നവാതിലിന്റെഓടാമ്പലിട്ട്എന്റെയരികിലിരുന്നു. പൂവുകളിറുക്കുന്നവിരലുകളിൽ നഖങ്ങൾ. പൂവുപോലിരിക്കുന്നപല്ലുകൾക്ക് മൂർച്ച. പൂവുകൾ ചൂടുന്നമുടിയിൽ പാമ്പുകൾ. എനിക്ക്എഴുന്നേറ്റ് ഓടണമെന്ന് തോന്നി.ശ്വാസമുണ്ടായില്ല. എനിക്ക്അലറിക്കരയണമെന്ന് തോന്നിഒച്ച വന്നില്ല. എനിക്കവളെകട്ടിലിനടിയിലേക്ക്തള്ളിയിടണമെന്ന് തോന്നി.അനങ്ങാനായില്ല. മുറിയിൽകട്ടിലിന്റെ മൂലയിൽപൂക്കളുമായി മാത്രം പെരുമാറുന്നഒരുContinue Reading

മകനെ , അകലെമഞ്ഞുമടക്കുകളിലെതണുത്തുറഞ്ഞ ദിനരാത്രങ്ങളിൽനീയെന്നിൽ നെരിപ്പോടായിരുന്നു . ഉറക്കം വഴിതെറ്റിപ്പോയകറുത്തയാമങ്ങളിൽനീ കനവിലെ രാജകുമാരനായി. ബലയും അതിബലയും ജപിച്ചഅത്താഴവേളകളിൽനീയെന്റെ നിറവായി. ഇഷ്ടപുസ്തകത്താളുകളിൽനിന്നെത്തന്നെ വായിച്ചു ഞാൻമയങ്ങി . അമ്മയ്ക്കു സമ്മാനിക്കാനാശിച്ച പട്ടുകൾനിന്റെസ്കൂൾ യൂണിഫോമായിവടിവൊത്തുനിന്നു. നീ ജനിച്ചനാൾ മുതൽഎന്റെ ജീവവായുവും ചാലകവുംനീമാത്രമായിരുന്നു.എന്റെ കുതിരശക്തിപ്രവാഹമേനീയെന്റെ സ്വപ്നനിറവ്. എന്നിട്ടുംനിന്റെമടിയിൽതലചായ്ക്കാൻ എന്നിലേക്കുവാർദ്ധക്യമിഴയും മുമ്പ് നിന്റെകയ്യിൽ കൈത്തോക്കു പിടിപ്പിച്ചതാരാണെന്റെ മുത്തേ? എന്നിലേക്കു തീരാനോവിനെ ഒഴുക്കിനീയിങ്ങനെ അട്ടഹസിക്കരുതേ.. ലഹരിയുടെ കൊലപാതകമുനമ്പിൽ നിന്നു നീയലറുമ്പോൾ ” അരുതേ” യെന്നുപ്രപഞ്ചം മുഴുവൻ കരയുന്നത്നീ കേൾക്കാത്തതെന്ത്?Continue Reading