കവിത (Page 17)

എൻ്റെ കവിത!പൊള്ളിക്കുന്നുണ്ടെന്ന്,സുഖപ്പെടുത്തുന്നുണ്ടെന്ന്,ലഹരിയിലേക്ക് പതഞ്ഞൊഴുകിച്ചേരുന്നുണ്ടെന്ന്, മത്സ്യവേട്ടകളാണെന്ന്,പക്ഷിപ്പിടച്ചിലുകളാണെന്ന്,വലവിരിക്കുന്നുണ്ടെന്ന്,നിലാവിലേർപ്പെടുന്നുണ്ടെന്ന്,വെളിച്ചപ്പെടുന്നുണ്ടെന്ന്,കാറ്റും തിരമാലകളുംഒഴുക്കുമുണ്ടെന്ന്, കുരിശേറുന്നുണ്ടെന്ന്,മൂന്നാംപക്കം ഉയിർത്തെണീറ്റ്കല്ലറകൾ പൊളിച്ചടുക്കുന്നുണ്ടെന്ന്,ലോകത്തെ ജ്ഞാനസ്നാനംചെയ്യുന്നുണ്ടെന്ന്, മെയ്ക്കച്ചവടത്തെരുവുകളിൽകരുണയുടെ കൽവിളക്കുകൾ കൊളുത്തുന്നുണ്ടെന്ന്, നിശബ്ദതകളിൽപ്രേമത്തിൻ്റെകടുക് താളിക്കുന്നുണ്ടെന്ന്,കാമത്തിൻ്റെ കാട്ടുപൂക്കൾചൂടുന്നുണ്ടെന്ന്,ഇണമനുഷ്യരോടൊത്ത്ഇളനീരൂറ്റിക്കുടിച്ച്ഇളവെയിലു കായുന്നുണ്ടെന്ന്, ആറ്റുവഞ്ചികളുലയുമ്പോൾ കാറ്റിലലിയുന്നുണ്ടെന്ന്,പവിഴമല്ലിച്ചൊടികളിൽപൂക്കൾ കൊരുത്തിടുന്നുണ്ടെന്ന്, നാലുവരിപ്പാതകളിൽപച്ചവെളിച്ചവും കാത്ത് മുറുകിക്കിടക്കുന്നുണ്ടെന്ന്, നോവുകളുടെഅയഞ്ഞ സംഗീതത്തെപ്രാർത്ഥനകൾക്ക്കാവലിരുത്തുന്നുണ്ടെന്ന്, കരയുന്നുണ്ടെന്ന്,ചിരിക്കുന്നുണ്ടെന്ന്,ഉണർവിൻ്റെ ഭ്രാന്തുകളിലേക്ക്രതിയുടെ മഴപ്പാറ്റകളെതുറന്നു വിടുന്നുണ്ടെന്ന്, ലോകമേ,നീ സാക്ഷ്യപ്പെടുത്തുകയില്ലേ?ഞാനിതാ,ഇറ്റുവീണ്വറ്റിപ്പോകാറായിരിക്കുന്നു. കവർ : ജ്യോതിസ് പരവൂർContinue Reading

അടുത്തനഗരത്തിൽ വെച്ച്നിൻ്റെ നാട്ടുകാരനായഒരാളെകണ്ടുമുട്ടിയിരുന്നു. അയാൾഎൻ്റെ കഴുത്തിന് മുകളിൽനിൻ്റെ മുഖം കണ്ടത് പോലെവെളുക്കെച്ചിരിച്ചു. കവലയിൽനമ്മളേ ചേർത്ത്കഥകൾ മെനഞ്ഞകാലത്തിന്മുകളിലേക്ക്ഒരു മഞ്ഞച്ചിരിപ്പുതപ്പിടുന്നുണ്ടായിരുന്നു. നമ്മുടെഓർമ്മകൾക്ക്അയാൾ തിരക്കഥഎഴുതുന്നത് കേട്ട്ഞാനും പുഞ്ചിരിച്ചു ,അതിന് തിളക്കമുണ്ടായിരുന്നില്ല. 85 ആം ആണ്ടിലെഎപ്പോഴും ചെയിൻഅഴിഞ്ഞു പോവുന്നഎൻ്റെ ഹീറോ സൈക്കിൾ. വെറുപ്പിൻ്റെവിഷം തീണ്ടി നീലിച്ചമുഖമുള്ള നിൻ്റെകൂടപ്പിറപ്പ്“സജ്ജയിലെ ” വെയിൽ –ചൂടിൽതിളക്കുന്നത്. മുത്തുമോനെഎന്നെന്നെകരഞ്ഞു വിളിക്കുന്നനിൻ്റെ വീട്ടിലെവാർദ്ധക്യഗരിമ –ദൈവത്തിൻ്റെവീടു കാണാൻയാത്ര പൊയത്. നിന്നെ കുറിച്ച് മാത്രംഒന്നും പറഞ്ഞില്ല ,ഞാനെങ്ങനെ ചോദിക്കും ?ഉള്ളിലെ തീയിൽഎണ്ണ പകരുന്നതെങ്ങനെ. ഭയത്തിൻ്റെകരിമ്പടം പുതച്ചമദ്റസാContinue Reading

കവിയരങ്ങില്‍ ഞാന്‍കവിത വായിപ്പൂ.കവികളൊക്കെയുംഅരങ്ങിലെന്‍പിന്നില്‍. കവികളല്ലാത്തോ-രരങ്ങിനു മുന്നില്‍നിരന്നിരുന്നുള്ളില്‍കവിതയുമായി. കവികളൊന്നുമെന്‍കവിത കേള്‍ക്കില്ലഅവരവരുടെകവിതയിലാവും. കവിതയുള്ളിലായ്മുഴങ്ങുമാള്‍ക്കാരോകവിതയ്ക്കുള്ളിലെകവിതയോര്‍ത്തിടും. കവിതയെന്നു ഞാന്‍വെറുതെ കൂകിപ്പോംകവിതയിലാരുംകവച്ചിരിപ്പില്ല. തിരിച്ചിരിക്കുമ്പോള്‍ചിരിച്ചു കാട്ടുന്നുകവികളത്രയുംകവിതയായോ ഞാന്‍? സദസ്സൊരിത്തിരിസ്വദിച്ച പോല്‍ മുഖംവിടര്‍ത്തിടുന്നെന്നില്‍കവിയെന്നായോ ഞാന്‍? കവർ: ജ്യോതിസ് പരവൂർContinue Reading

ഏയ്, പ്രിയപ്പെട്ട പന്ത്രണ്ടാമത്തെ താളുകാരീ…പതിനൊന്നു താളുകളെ അതിവേഗം മറിച്ചുവിട്ട്,നിന്നിലേയ്ക്കെത്താൻ എത്ര കൊതിച്ചുവെന്നോ! നിന്റെ നേർത്തുനീണ്ട വിരലുകൾ,മഞ്ഞുമ്മകളൊളിച്ച അധരങ്ങൾ,വീഞ്ഞുമണമുള്ള ഉടൽ…എത്ര സുന്ദരിയാണ് നീ! നിന്റെ വരവറിയിച്ച്, ഗന്ധർവന്റെ പാല പൂത്തു തുടങ്ങവെ,ഉള്ളിലൊളിച്ചവൾ വിരിപ്പുകൾക്കിടയിൽനിന്നും മെല്ലെ തലയുയർത്തുന്നു.അവൾക്ക് ഇനിയുമേറെ ഒളിച്ചിരിക്കാനാവുകയില്ലല്ലോ…അവന്റെ ഗന്ധമുള്ള രാത്രികളെയും,നക്ഷത്രത്തിളക്കങ്ങളെയും,ഈറൻപുതച്ച പുലരികളെയുംഎങ്ങനെയാവുമവൾക്ക് ഒഴിവാക്കാനാവുക? പ്രണയത്തിന്റെ വീഞ്ഞുപാത്രം തുളുമ്പുന്നുവല്ലോ…അവന്റെ കണ്ണുകൾക്ക് കുളിർമ്മയായും,കാതുകൾക്ക് സംഗീതമായും,ഉടലിന് ചൂടുകായുവാൻ നെരിപ്പോടായുംപ്രണയത്തെ പകുക്കേണ്ടതുണ്ട്! വിശുദ്ധിയുടെ പുഷ്പമേ…പരിശുദ്ധിയുടെ പൈതൽ, കൈകൾ ചുരുട്ടിനിന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്നു.അവന്റെ ഉറക്കത്തിന് ഭംഗം വരുത്താതെഅവൻContinue Reading

മരിച്ചു പോയ മനുഷ്യരോളം പാർശ്വവത്കരിക്കപ്പെട്ടർഭൂമിയിൽ ആരുമില്ല പ്രതികരിക്കാൻ കഴിയില്ലെന്നആനുകൂല്യം മുതലാക്കിമറമാടുകയോ,ദഹിപ്പിക്കുകയോ ചെയ്തവരെസ്വന്തം ജീവിതത്തിൽ നിന്ന് തള്ളിമാറ്റുന്നു ജീവിക്കുന്നവർ! നാവനങ്ങുന്നില്ലെന്നതു കൊണ്ടുമാത്രം അവർക്ക് ഭാഷനഷ്ടമായിഎന്ന് വിധിക്കുന്നു! മുഖത്ത് ഭാവങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന ന്യായത്തിൽഅവരുടെ വികാരങ്ങളെതിരിച്ചറിയാൻ കൂട്ടാക്കാതിരിക്കുന്നു! തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തോട്കൊല്ലപ്പെട്ട മനുഷ്യനൊന്നും മിണ്ടാനില്ലെന്ന് മനസ്സിലാക്കുന്നു എന്തിനാണെന്നെഅടിച്ചുകൊന്നതെന്ന്അയാൾ തീർച്ചയായും ചോദിക്കുന്നുണ്ടാകും! വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ ബോംബർ വിമാനങ്ങൾതുപ്പിയ തീയിൽവെന്തു പോയ കുഞ്ഞുങ്ങൾ“നിന്നെയിനി കളിക്കാൻ കൂട്ടില്ലെന്നു വൈമാനികനോട്‌ പിണങ്ങുന്നുണ്ടാകും! കടംകയറിആത്മഹത്യചെയ്‌ത കർഷകൻറീത്തുവെക്കാൻ വന്ന നേതാവിനോട്‌“നീയൊക്കെ എന്റെജീവിതം തുലച്ചില്ലേ?എന്നപരിഭവിക്കുന്നുണ്ടാകുംContinue Reading