ദാനമായ് ചോദിക്കുന്നു, ലോകത്തിൻ വിശ്വാസ്യത
എൻ്റെ കവിത!പൊള്ളിക്കുന്നുണ്ടെന്ന്,സുഖപ്പെടുത്തുന്നുണ്ടെന്ന്,ലഹരിയിലേക്ക് പതഞ്ഞൊഴുകിച്ചേരുന്നുണ്ടെന്ന്, മത്സ്യവേട്ടകളാണെന്ന്,പക്ഷിപ്പിടച്ചിലുകളാണെന്ന്,വലവിരിക്കുന്നുണ്ടെന്ന്,നിലാവിലേർപ്പെടുന്നുണ്ടെന്ന്,വെളിച്ചപ്പെടുന്നുണ്ടെന്ന്,കാറ്റും തിരമാലകളുംഒഴുക്കുമുണ്ടെന്ന്, കുരിശേറുന്നുണ്ടെന്ന്,മൂന്നാംപക്കം ഉയിർത്തെണീറ്റ്കല്ലറകൾ പൊളിച്ചടുക്കുന്നുണ്ടെന്ന്,ലോകത്തെ ജ്ഞാനസ്നാനംചെയ്യുന്നുണ്ടെന്ന്, മെയ്ക്കച്ചവടത്തെരുവുകളിൽകരുണയുടെ കൽവിളക്കുകൾ കൊളുത്തുന്നുണ്ടെന്ന്, നിശബ്ദതകളിൽപ്രേമത്തിൻ്റെകടുക് താളിക്കുന്നുണ്ടെന്ന്,കാമത്തിൻ്റെ കാട്ടുപൂക്കൾചൂടുന്നുണ്ടെന്ന്,ഇണമനുഷ്യരോടൊത്ത്ഇളനീരൂറ്റിക്കുടിച്ച്ഇളവെയിലു കായുന്നുണ്ടെന്ന്, ആറ്റുവഞ്ചികളുലയുമ്പോൾ കാറ്റിലലിയുന്നുണ്ടെന്ന്,പവിഴമല്ലിച്ചൊടികളിൽപൂക്കൾ കൊരുത്തിടുന്നുണ്ടെന്ന്, നാലുവരിപ്പാതകളിൽപച്ചവെളിച്ചവും കാത്ത് മുറുകിക്കിടക്കുന്നുണ്ടെന്ന്, നോവുകളുടെഅയഞ്ഞ സംഗീതത്തെപ്രാർത്ഥനകൾക്ക്കാവലിരുത്തുന്നുണ്ടെന്ന്, കരയുന്നുണ്ടെന്ന്,ചിരിക്കുന്നുണ്ടെന്ന്,ഉണർവിൻ്റെ ഭ്രാന്തുകളിലേക്ക്രതിയുടെ മഴപ്പാറ്റകളെതുറന്നു വിടുന്നുണ്ടെന്ന്, ലോകമേ,നീ സാക്ഷ്യപ്പെടുത്തുകയില്ലേ?ഞാനിതാ,ഇറ്റുവീണ്വറ്റിപ്പോകാറായിരിക്കുന്നു. കവർ : ജ്യോതിസ് പരവൂർContinue Reading





















