കഥ (Page 43)

പുഴ ഒരിക്കലും മറന്നിട്ടില്ലതിന്നുറവിടം അത് സ്വയം നഷ്ടപ്പെട്ടിട്ടുമില്ല അപരിചിതമായ കരകൾക്കിടയിലൂടെ പുഴയൊഴുകുന്നു പുതുനാമ്പുകളെ തലോടിക്കൊണ്ട് .       ഇംതിയാസ് ദാക്കർ ഇംതിയാസ്  പാക്കിസ്ഥാനിൽ ജനിച്ചു. ഒരു വയസ്സാകുന്നതിന് മുൻപ് മാതാപിതാക്ക ളോടൊപ്പം ഗ്ലാസ്ഗോ നഗരത്തിൽ എത്തി. ചെറുപ്പത്തിലേ ഇംതിയാസ്‌ കവിതകൾ എഴുതാൻ തുടങ്ങി. ജീവിതത്തിന്‍റെ വഴിത്താരയിൽ അവർ അനിൽ ദാർക്കാരെ കണ്ടുമുട്ടി. വിവാഹിതരായി.  ബോംബയിൽ താമസം ഉറപ്പിച്ചു . പിന്നീട് അനിൽ ദാർക്കാരുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇപ്പോൾContinue Reading

പലചരക്ക് കടയിലെ ചില്ലലമാറയ്ക്കും പകുതിതുറന്ന പണച്ചാക്കുകള്‍ക്കുമിടയില്‍ ഒളിവില്‍ കഴിയുന്നവനെ പോലെ ഒതുങ്ങിയിരിക്കുകയായിരുന്നു മാധവന്‍. എന്നെ കണ്ട പാടെ ഉല തുപ്പുന്ന കാറ്റിനെ ഓര്‍മ്മിപ്പിച്ച് അവന്‍ കിതച്ചു. വായ്പയുടേയും വിളിച്ചെടുത്ത ചിട്ടിയുടേയും തവണകള്‍ മുടങ്ങിയെന്നും കൈവായ്പ്പക്കാര്‍ ഇരിക്കപ്പൊറുതി തരുന്നില്ലെന്നും അവന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നിനക്കിതങ്ങു നിറുത്തിക്കൂടേ എന്ന ചോദ്യത്തിനു മുന്നിലേയ്ക്ക് മേശവലിപ്പില്‍ നിന്നും ഒരു പ്രമാണം അവന്‍ എടുത്തിട്ടു. പ്രമാണത്തിലെ നീല മഷിയില്‍ നിന്ന് ഒരു പഴങ്കഥ പൊടി തട്ടിയെടുത്ത് അവന്‍Continue Reading

  കോളേജിനുള്ളിൽ പലകാലത്തായി പ്രണയനഷ്ടത്താൽ ആത്മഹത്യ ചെയ്ത മൂന്ന് പെൺപ്രേതങ്ങളും രണ്ട് ആൺ പ്രേതങ്ങളുമുണ്ടായിരുന്നു. നേരം നന്നേ ഇരുട്ടിക്കഴിഞ്ഞാൽ ഇവർ പതിവായി പലരൂപങ്ങളിലും പുറത്തിറങ്ങുക പതിവായിരുന്നു. ചിലനേരം കാറ്റായും, മഴക്കാലങ്ങളിൽ മഴയായും, പരസ്പരം കെട്ടിപ്പൂണരണമെന്നഗ്രഹിക്കുന്ന വേളകളിൽ ഇടിമിന്നലായ്‌പ്പോലും ഇവർ സഞ്ചരിച്ചുപോന്നു. കോളേജിനുള്ളിലെ നൈറ്റ് വാച്ചറെ പേടിപ്പെടുത്താതിരിക്കാൻ പലപ്പോഴും കാന്റീനിന്റെ വശം ചേർന്നുള്ള ബോഗൻവില്ലയിലും ഫിസിക്‌സ് ലബോറട്ടറിയോടു ചേർന്നുള്ള കുറ്റിക്കാട്ടിലുമാണ് ഇവർ മേളിച്ചിരുന്നത്. ഒരു ശനിയാഴ്ച രാത്രി സഞ്ചാരത്തിനിടെ പൊട്ടിച്ചിരിച്ചുകൊണ്ടും പരസ്പരംContinue Reading

അച്യുതൻ കുട്ടിക്ക് ആ ദിവസത്തിൻറെ  തുടക്കവും പതിവ് പോലെ തന്നെ ആയിരുന്നു .അലാറം ക്ലോക്കിന്റെ മുന കൂർത്ത ശബ്ദം നേർത്തു തുടങ്ങുന്നതിനു  മുൻപേ കണ്ണ് തുറക്കാതെ മേശയിൽ പരതി അതിനെ നിശ്ശബ്ദമാക്കി , ഇനി ഉറങ്ങിയാൽ നേരത്തിനു ഉണരുമോ എന്ന ചിന്തയിൽ എന്നത്തേയും പോലെ ഒരു മയക്കത്തിലേക്ക് ….. ഉണരുമ്പോൾ പുറത്തു ഒരു മഴ ചാറുന്നുണ്ടായിരുന്നു .തന്നെ കുറ്റ പ്പെടുത്തുന്ന ക്ലോക്കിനെ ഒരു നിമിഷം നോക്കി ബ്രുഷും പേസ്റ്റുമായി കുളിമുറിയിലേക്ക് നടക്കുമ്പോൾContinue Reading

പടി കയറുമ്പോള്‍ ആലോചിച്ചു ഭാരം ലഗേജിനോ മനസ്സിനോ. തിരക്ക് വര്‍ദ്ധിച്ചു എന്നതൊഴിച്ചാല്‍ സ്റ്റേഷനു മാറ്റങ്ങള്‍ അധികം വന്നിട്ടില്ല വര്‍ഷങ്ങള്‍ക്ക് ശേഷവും. പരിചിതമുഖങ്ങള്‍ ഉണ്ടോ എന്നു തിരഞ്ഞു എപ്പോഴും ചെയ്യാറുള്ളതുപോലെ. ചോളപ്പൊരിക്കാരന്‍ പയ്യനെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കാന്‍ പറ്റിയ മുഖം അതായിരുന്നു. വേറെയേതോ ഭാഷക്കാരനാണ് അതിന്റെ ദൈന്യതയാണ് ചിരിക്കാനുള്ള പ്രേരണ തന്നത്. ചിരിക്ക് എന്നും പിശുക്ക് കാട്ടിയിരുന്നു. അത് ഒരു മറ ആയിരുന്നു. ഗൗരവക്കാരി എന്ന് മറ്റുള്ളവര്‍ ചിന്തിച്ചോട്ടെ. എത്രയോContinue Reading