രാജൻ സി എച്ച് (Page 3)

കവിതകളെഴുതിയിട്ടുണ്ട്.
എഴുതാറുണ്ട്.
എഴുതുന്നുണ്ട്.
എഴുതുമിനിയുമെന്നാണ് വിശ്വാസം.

1 കൂമൻകാവ്പഴയ ഗ്രാമാതിർത്തിയല്ല.തിടംവെച്ചു പടർന്നമാഞ്ചുവടുകളിലിപ്പോഴുംപഴങ്കഥകളുടെ കരിയിലകള്‍അടര്‍ന്നു വീണു മൂടിയഖസാക്കിലേക്ക്കറുത്തിഴയുന്ന നെടുമ്പാത.പുകയുയരുന്ന പഴയ കൂരകളെഓർക്കാൻ പോലുമാവാതെപണ്ടേ വന്നറിഞ്ഞതെന്നഒരോര്‍മ്മയില്‍ശിവരാമൻ നായരുടെഞാറ്റുപുര.രവിയോര്‍ക്കുകില്ലെങ്കിലുംപഴയപടി കിടന്നു. 2 അപ്പുക്കിളിയുണ്ട്പള്ളിപ്പറമ്പിനുമപ്പുറത്ത്ഞാറ്റുവേലയായിഉമിനീരൊലിപ്പിച്ചു കൊണ്ട്പിടിച്ചു വച്ച തുമ്പിച്ചിറകിൽപറക്കാനായുന്നു. 3 രവിയോടുള്ള കലിപ്പടങ്ങാതെപേർഷ്യൻ സുഗന്ധമണിഞ്ഞനൈസാമലിക്കു പിറകെഖസാക്കിലെ യാഗാശ്വംമുടന്തി നീങ്ങുന്നു. 4 കുപ്പുവച്ചനിപ്പോഴുംപഴയ കലുങ്കിൽത്തന്നെകുന്തിച്ചിരിക്കുന്നു.കാലംകരിങ്കൽ പ്രതിമയാക്കിയോ? 5 പഴയ കിണറിന്‍റെ പടുതകളിലൂടെആഴം മതിക്കാത്ത ഇരുള്‍ക്കയങ്ങളില്‍മുങ്ങാങ്കോഴിയായിമുങ്ങി മുങ്ങിപ്പോയിപഴകിയതും തുരുമ്പിച്ചതുമായഭാഷയുടെ കരണ്ടികളും കോരികകളുംസൂര്യരശ്മികളും നിലാപ്പുടവകളുംകണ്ടെടുക്കുന്നുവായനയില്‍തന്‍റെ പ്രിയപ്പെട്ട പൂച്ചകളുടെകണ്ണുകളെന്നറിയാതെ. 6 ‘മാ’ ‘ന്‍’ മായനെന്നല്ലാതെകൂട്ടിവായന സാദ്ധ്യമാകാതെകുട്ടാടന്‍ പൂശാരിയായിനിറം മാറുന്നContinue Reading

ചിലര്‍ പൂട്ടിയിട്ട വീടു പോലിരിക്കും.ആളുണ്ടായിരുന്നു,ഇപ്പോഴില്ല.ഒച്ചയനക്കമുണ്ടായിരുന്നു,ഇപ്പോഴില്ല.അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു,ഇപ്പോഴില്ല.പടിവാതില്‍ തുറന്നിട്ടിരുന്നു,ഇപ്പോഴില്ല.പാചകം ചെയ്യുമൊച്ചയുംമണവുമുണ്ടായിരുന്നു,ഇപ്പോഴില്ല.ചിരിയും കരച്ചിലുമുണ്ടായിരുന്നു,ഇപ്പോഴില്ല.അടക്കം പറച്ചിലും പൊട്ടിത്തെറിയുമുണ്ടായിരുന്നു,ഇപ്പോഴില്ല.കാലൊച്ചയും നിശ്ശബ്ദതയുമുണ്ടായിരുന്നു,ഇപ്പോഴില്ല. എന്നാലിപ്പോഴുണ്ട്,കരിയിലകള്‍ നിറഞ്ഞ മുറ്റംനനവില്ലാതെ വാടിപ്പോയ ചെടികള്‍പൊടി നിറഞ്ഞ ഉമ്മറംമാറാല കെട്ടിയ വാതിലുകള്‍ഓര്‍മ്മയറ്റതായിഎന്നെങ്കിലുമാരെങ്കിലുംതിരിച്ചെത്തുമെന്നു പോലുമറിയാതെഏതോ കാല ഓര്‍മ്മകളിലാണ്ട് പൂട്ടിയിട്ട വീടുകള്‍ പോലെചിലര്‍ കവർ : ജ്യോതിസ് പരവൂർContinue Reading

ആഫ്രിക്കയിലെ ആനകള്‍ഇന്ത്യയിലെ ആനകളല്ലത്രെ.ധ്രുവപ്രദേശങ്ങളിലെ കരടികള്‍ഏഷ്യാഭൂഖണ്ഡത്തിലെ കരടികളല്ലത്രെ.മംഗോളിയയിലെ മനുഷ്യര്‍ഇന്ത്യയിലെ മനുഷ്യരല്ലത്രെ.ബംഗാളുള്‍ക്കടലിലെ മത്തിഅറബിക്കടലിലെ മത്തിയല്ലത്രെ.തമിഴരുടെ സാമ്പാര്‍മലയാളികളുടെ സാമ്പാറല്ലത്രെ.ചൈനയിലെ കോവിഡ് വൈറസ്ബ്രിട്ടനിലെ കോവിഡ് വൈറസ്സല്ലത്രെ.കണ്ണാടിയില്‍ക്കാണുന്ന നീപുറമേ കാണുന്ന നീയല്ലത്രെ.എന്നുള്ളിലെ ഞാന്‍നിന്നുള്ളിലെ ഞാനല്ലത്രെ.ഇപ്പോള്‍ കാണായ സത്യംഅപ്പോള്‍ കാണായ സത്യമല്ലത്രെ.ഇവിടെ നിന്നു കണ്ട ചന്ദ്രന്‍അവിടെ നിന്നും കണ്ട ചന്ദ്രനല്ലത്രെ.ഓരോരുത്തരും ഓരോരുത്തരാണത്രെ.ഒന്നു പോലെ മറ്റൊന്നില്ലത്രെ.എന്നിട്ടും നമ്മളൊരേ പുഴ തന്നെപിന്നെയും പിന്നെയും നീന്തുന്നു, ഒരേ നുണയിൽ കവർ : ജ്യോതിസ് പരവൂർContinue Reading

മണിപ്പൂരില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് സമതലത്തിലാണ്.യു പി യില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് ദക്ഷിണേന്ത്യയിലാണ്.ഗുജറാത്തിലോ മഹാരാഷ്ട്രയിലോഎന്ത് നടക്കുന്നുവെന്നെനിക്കറിയേണ്ട,ഞാനിങ്ങ് കേരളത്തിലാണ്.കേരളത്തിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കണ്ണൂരിലാണ്.കണ്ണൂരിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കൂത്തുപറമ്പിലാണ്.കൂത്തുപറമ്പിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ വീട്ടിലാണ്.വീട്ടിലെന്തു നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ മുറിയിലാണ്.വാതിലിലാരോ മുട്ടുന്നു.കതക് ഞാന്‍ തുറക്കില്ല.എനിക്ക് തീര്‍ച്ചയുണ്ട് മണിപ്പൂരാവും പുറത്ത്. കവർ : ജ്യോതിസ് പരവൂർContinue Reading

ചിരിച്ചിരിക്കുമ്പോൾമരിച്ചുപോയൊരുയുവതിയെക്കാണാ_നൊരിക്കൽ ഞാൻ പോയി. സുഹൃത്തിന്‍റെ സുഹൃ_ത്തവ,ളതിനാലെഅവളെനിക്കൊരുസുഹൃത്തായ പോലെ മരിച്ചതെങ്കിലു_മവളുടെ മുഖ_ത്തതേ ചിരി,കാണാൻവരുവോർക്കായ് ചിരി. ചിരി കൊണ്ടുള്ളിലെകരച്ചിൽ മാറ്റിയമരണമങ്ങനെകിടക്കയായ് മുന്നിൽ. അവൾ കിടക്കുമാമുറിതൻ ഭിത്തിയി_ലൊരു വിവാദമാംചിരിയിരിക്കുന്നു. ചിരിയിതാണെങ്കിൽകരച്ചിലേതെന്നുമൊണാലിസ കണ്ണിൽകനിഞ്ഞു നോക്കുന്നു. ചിരി പകച്ചു പോംകരച്ചിലായെന്തോവെറുതെയെങ്കിലു_മതോർത്തു ജീവിതം. കവർ : വിൽസൺ ശാരദ ആനന്ദ്Continue Reading