രാജൻ സി എച്ച് (Page 2)

കവിതകളെഴുതിയിട്ടുണ്ട്.
എഴുതാറുണ്ട്.
എഴുതുന്നുണ്ട്.
എഴുതുമിനിയുമെന്നാണ് വിശ്വാസം.

തട്ടുകടയില്‍ നിന്ന്ഉഴുന്നുവട വാങ്ങിതിന്നുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നവാഹനങ്ങളുടെചക്രങ്ങളൊക്കെയുംഉഴുന്നുവടകളാണെന്നുകണ്ടെത്തുമ്പോള്‍ കൈയില്‍ക്കരുതിയിരുന്നതിന്നാനിരിക്കുന്നഉഴുന്നുവടകൈയില്‍ക്കിടന്നുരുളുന്നതായിഅതിന്നടിയില്‍പ്പെട്ടാരോ കിടക്കുന്നതായികൈവിട്ടുരുളുന്നു. അതുരുണ്ടു പോകും നിരത്തില്‍ബസ്സിന്‍റെ പിന്‍ചക്രങ്ങള്‍ക്കിടയില്‍പെട്ടുപോയൊരു ജീവനെആരൊക്കെയോ ആംബുലന്‍സിലേക്ക്മാറ്റുന്നതു കാണുന്നു. കൈ തുറന്നു നോക്കുമ്പോള്‍പറ്റിപ്പിടിച്ച രക്തം പോലെഎണ്ണമയം കഴുകിക്കളഞ്ഞിട്ടും. ഉഴുന്നുവട കഴിക്കാം.പക്ഷെ,അതിന്‍ നടുവിലുള്ളശൂന്യമായ ചക്രവടിവില്‍യാദൃച്ഛികമായ അപകട ഭീതിഒളിഞ്ഞിരിക്കുന്നു. കവർ: ജ്യോതിസ് പരവൂർContinue Reading

കവിയരങ്ങില്‍ ഞാന്‍കവിത വായിപ്പൂ.കവികളൊക്കെയുംഅരങ്ങിലെന്‍പിന്നില്‍. കവികളല്ലാത്തോ-രരങ്ങിനു മുന്നില്‍നിരന്നിരുന്നുള്ളില്‍കവിതയുമായി. കവികളൊന്നുമെന്‍കവിത കേള്‍ക്കില്ലഅവരവരുടെകവിതയിലാവും. കവിതയുള്ളിലായ്മുഴങ്ങുമാള്‍ക്കാരോകവിതയ്ക്കുള്ളിലെകവിതയോര്‍ത്തിടും. കവിതയെന്നു ഞാന്‍വെറുതെ കൂകിപ്പോംകവിതയിലാരുംകവച്ചിരിപ്പില്ല. തിരിച്ചിരിക്കുമ്പോള്‍ചിരിച്ചു കാട്ടുന്നുകവികളത്രയുംകവിതയായോ ഞാന്‍? സദസ്സൊരിത്തിരിസ്വദിച്ച പോല്‍ മുഖംവിടര്‍ത്തിടുന്നെന്നില്‍കവിയെന്നായോ ഞാന്‍? കവർ: ജ്യോതിസ് പരവൂർContinue Reading

അയാളടുക്കളയില്‍ വരുമ്പോള്‍അടുക്കള നിശ്ശബ്ദമാകും. പാത്രങ്ങള്‍ പാത്രങ്ങളാകും.അവ അവരുടെ ഭാഗംനന്നായഭിനയിക്കും.വെള്ളം വെള്ളമാകും.വീഞ്ഞാകാനുള്ള കൊതിഅടക്കിപ്പിടിക്കും.ചിരവ കുറച്ചു കൂടി ഗൗരവപ്പെടും.ഒച്ച പുരുഷന്‍റേതാവും.മിക്സിയോ ഗ്രൈന്‍ററോഒച്ച അടക്കിപ്പിടിക്കാന്‍ നോക്കും,ചിരിയമര്‍ത്താനാവാതെ.ഗ്യാസടുപ്പിന് ചിരി പൊട്ടും.തീയില്‍ നീലിമ കൂടും.കത്തി സ്വയം മൂര്‍ച്ചപ്പെടും.പാല്‍ തിളച്ചുയരും.ചായക്ക് കടുപ്പം കൂടും.മുളകിന് കണ്ണു ചോക്കും.കല്ലുപ്പും വേഗമലിയും.കടുക് ചാട്ടം കുറയ്ക്കും.കുക്കറിന്‍റെ വിസിലുകള്‍ക്ക്നീളം കൂടും. പാകപ്പെട്ടതെല്ലാംഒരേ പാത്രത്തിലേക്ക്വിളമ്പിവെച്ച്വെച്ച പാത്രങ്ങളെല്ലാം കഴുകിഅവരവരുടെയിടങ്ങളിലൊതുക്കികഴിക്കാനെടുക്കുമ്പോള്‍മറ്റു പാത്രങ്ങള്‍തങ്ങളെയവഗണിച്ചതില്‍സങ്കടപ്പെടും. അയാള്‍ അടുക്കളയില്‍ നിന്നുമാറുമ്പോള്‍പാത്രങ്ങള്‍ നിശ്ശബ്ദംകലമ്പിത്തുടങ്ങും. എല്ലാമവളോട് പറയാമെന്ന്കാത്തിരിക്കും. കവർ: സി . പി . ജോൺസൺContinue Reading

അവളുടെ കൈയില്‍കവിതയുണ്ടത്രെ.ആരെയും കാട്ടാതെഎപ്പോഴുമവളതൊളിച്ചുവെക്കും.വഴിയിറങ്ങിയാല്‍സാരി കൊണ്ട് മറച്ചു പിടിക്കും.ചിലരവളുടെ വീട്ടിലേക്കുംസ്വകാര്യതയിലേക്കുംഒളിഞ്ഞു നോക്കി.ഒരു തോര്‍ത്ത് കൊണ്ട്അവളത് പൊതിഞ്ഞു പിടിച്ചിരിക്കയാണത്രെ.പുറം കാണാത്തഅവളുടെ കവിതയെഎല്ലാവരും ജിജ്ഞാസയോടെ നോക്കി.ആരുമത് കണ്ടില്ല.കണ്ടവരോപുറത്തു പറഞ്ഞില്ല. യാദൃച്ഛികമൊരിക്കല്‍ഞാനവളുടെ കൈ കണ്ടു.പൊതിഞ്ഞവയൊക്കെയുമൂര്‍ന്നു പോയതിനാല്‍ഞാനവളുടെ കൈകളില്‍ നോക്കി.കവിതയൊന്നും കണ്ടില്ല.എന്നാല്‍ കവിതയായൊരു നീളന്‍മുറിവുണ്ടായിരുന്നു കൈയില്‍.എന്തൊക്കെയോ കാരണങ്ങളാല്‍ജീവിതമൊടുക്കാന്‍ ശ്രമിച്ചപരാജയത്തിന്‍റെ മുറിവ്.ആ മുറിവായിരുന്നുഅവളുടെ കവിത.മുറിവുണങ്ങിയാലുംജീവിതം നീറ്റുന്ന കവിത. ജീവിതംമുറിവായാലുംധ്വനിപ്പിച്ചു കാട്ടുവതു തന്നെകവിതയെന്ന്ഞാനും തീരുമാനിച്ചു കവർ : ജ്യോതിസ് പരവൂർContinue Reading

ഗാന്ധിജിഎന്നോടായിട്ടൊന്നുംപറഞ്ഞിട്ടില്ല.എന്നാല്‍ ഗാന്ധിജിഎന്നോടും പറഞ്ഞിട്ടുണ്ടെന്ന്ചെകിടടച്ചുള്ള ഓരോ അടിയിലുംനിസ്സഹായനാവുമ്പോള്‍ഞാന്‍ വിശ്വസിക്കുന്നു. ബുദ്ധന്‍എന്നോടൊന്നുംപറഞ്ഞിട്ടുണ്ടാവില്ല.എന്നാല്‍ ബുദ്ധനെന്നോടെല്ലാംപറഞ്ഞിട്ടുണ്ടാവുമെന്ന്ധ്യാനം സൂചിപ്പിക്കുന്നു. ക്രിസ്തുഎന്നോടൊരിക്കലുംഉയിര്‍ത്തതായി പറഞ്ഞിട്ടില്ല.എന്നാലാ ഉയിര്‍പ്പില്‍ഞാനുമുണ്ടായിരിക്കണമെന്ന്ഓരോ കുരിശും പറയുന്നു. യൂദാസെന്നോടൊന്നുംപറഞ്ഞിട്ടില്ല.എന്നാലോരോ നാണയക്കിലുക്കത്തിലുംവീണുപോവുമ്പോള്‍ഞാനെന്നെയൊറ്റുന്നു. ഗോഡ്സെയൊന്നുംഎന്നോട് പറഞ്ഞിരിക്കില്ല.എന്നിട്ടുമോരോ കപടവണക്കത്തിലുംകൈകള്‍ കാഞ്ചിയിലെന്ന പോലെഎന്നിലമരുന്നു. ഒരു തോക്കുംപറഞ്ഞിട്ടില്ലെന്നോടൊന്നും.എന്നിട്ടുമോരോ നിമിഷവുംഅനീതിക്കെതിരെവെടിയുതിര്‍ക്കുകയാണെന്ന്എന്‍റെ ഹൃദയത്തെക്ഷുഭിതമാക്കുന്നു. ഞാനൊന്നുമിതുവരെപറഞ്ഞിട്ടില്ലെന്നോട്.പറയാനുള്ളതൊക്കെയുംഞാനെന്നില്‍ത്തന്നെവിഴുങ്ങുന്നു. ഉറക്കത്തിലുംഞാനെന്നോട് പറയില്ലൊന്നും.എന്നാലുമെന്നില്‍വിഴുങ്ങിപ്പോയ ചോദ്യങ്ങളൊക്കെയുംഉത്തരങ്ങളായി ഛര്‍ദ്ദിക്കുന്നു.ഛര്‍ദ്ദിലിലാണെന്‍റെ കിടപ്പ്.ഉണര്‍ച്ച.ദേശം.കാലം.ജീവിതം.Continue Reading