മാത്യു സണ്ണി കെ. (Page 4)

നോവലിസ്റ്റ്, കഥാകൃത്ത്, നവമാധ്യമ എഴുത്തുകാരൻ
കുറച്ചു കാലം ഇംഗ്ലീഷ്, ഫ്രഞ്ച് അദ്ധ്യാപകൻ.
ദർശന ഫിലിം സൊസൈറ്റി, YM A പബ്ളിക് ലൈബ്രറി
സെക്രട്ടറിയായിരുന്നു.
ദ കിഡ്, പാഥേർ പാഞ്ചാലി, അടൂർ ചിത്രങ്ങളെക്കുറിച്ച്
ടെലിവിഷൻ ഡോക്യാമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
നോവൽ : ഗോൾഡ്കപ്പ് (1999 ), ദാവീദിന്റെ പുസ്തകം (2021 ), യെറുശലേമിലേയ്ക്കുള്ള പാത (2023)
വിവാഹിതൻ, കട്ടപ്പന- ഇരട്ടയാറിൽ താമസിക്കുന്നു.
Email : sunnykollara@gmail.com

ഉദയത്തിന് അൽപം മുമ്പാണ് മരുഭൂമിയിലെ കൂരാക്കൂരിരുട്ട് . അപ്പോഴാണ് രാത്രി ഘനീഭവിക്കുക! ആ ഇരുട്ടിലാണ് ഒട്ടകങ്ങൾ ഉണരുക. പ്രഭാതത്തെ വരവേൽക്കാനായി മൂപ്പനൊട്ടകം മുരണ്ടൂ. കിഴക്ക് വെള്ളകീറുമ്പോൾ ഒട്ടകങ്ങൾ എല്ലാം ഉണർന്നിരുന്നു. ഒട്ടകങ്ങളുടെ പ്രഭാതക്കച്ചേരി തുടങ്ങി. മാനത്ത് വെളിച്ചം സംക്രമിക്കുന്നതിനനുസരിച്ച് അത് കൂടിക്കൊണ്ടിരുന്നു. ആദ്യ സ്വർഗ്ഗകിരണങ്ങളെ വരവേറ്റു. ഒട്ടകക്കുട്ടികൾ ആ കച്ചേരി കേട്ടു. പക്ഷേ, അവ കണ്ണു തുറന്നില്ല. തള്ളമാരുടെ ചൂടുപറ്റി കിടന്നു. സപ്താശ്വങ്ങൾ വലിക്കുന്ന സൂര്യരഥത്തിന്റെ ചക്രങ്ങൾ മെല്ലെയാണ് ഉരുണ്ടത്.Continue Reading

മരുക്കാറ്റ് ഒരു പൂച്ചയെ പോലെയാണ് ഇരയെ തട്ടിക്കളിച്ചിരുന്നത്. അകലേക്ക് വലിച്ചെറിയും. പിന്നെ ഒരു പൂച്ചസന്യാസിയെപ്പോലെ നിശ്ചലനാകും. അപ്പോൾ ഇര ആശ്വസിക്കും. രക്ഷപ്പെടാനായി ചുറ്റും പരതും. ആ നിമിഷം കാറ്റിന്റെ കണ്ണുതുറക്കും. വാലിന് ഒരനക്കം വെക്കും. അത് വായുവിൽ വിജ്രുംഭിതമാകും. ഒരിക്കൽ കൂടി മണൽക്കാറ്റ് ആകാശത്തേക്ക് ഉയർന്നു. ഇരയെ തട്ടിക്കളിക്കാൻ കാറ്റ് വന്നു. എതിർക്കുന്ന ഇര കാറ്റിനെ ആവേശം പിടിപ്പിച്ചിരുന്നു. പക്ഷേ ശലമോൻ ചെറുത്തില്ല. വിധിക്ക് കീഴടങ്ങിയതു പോലെ കണ്ണുകളടച്ചിരുന്നു. മരുക്കാറ്റിന്റെContinue Reading

ഹാരാന്റെ ദ്വാരപാലകൻ തെരുവിലേക്ക് ഇറങ്ങി. അയാൾ തിരക്ക് കൂട്ടിയില്ല. യൂദൻ എവിടെ പോകാനാണ്? ഓടി തളർന്ന അടിമയെ വേട്ടയാടുന്നത് അയാളെ ആവേശം കൊള്ളിച്ചിരുന്നു. കീഴടങ്ങുന്ന ഇരയെ ബന്ധിക്കുന്നതിൽ എന്ത് കേമത്തം? അയാൾ നടന്നു. ശലമോൻ ഓടി. മാനഹാനിയോ ജീവഹാനിയോ ? ഗോത്രപിതാവായ ജോസഫിനെ അയാൾക്ക് ഓർമ്മ വന്നു. തടവറ സൂക്ഷിപ്പുകാരന്റെ ഭാര്യക്ക് പ്രണയം തോന്നി. അവളുടെ ഹൃദയം പനിനീർപ്പൂ പോലെ വിരിഞ്ഞു. ശ്വാസത്തിൽ പരിമളം നിറഞ്ഞു. ജോസഫ് നിരസിച്ചപ്പോൾ അവൾContinue Reading

രാജകൊട്ടാരവും അന്തപ്പുരവും ശേലാക്കുളവും അസ്മേദേവൂസിന് ഏറെ മധുരിച്ചു.ഉപദേശിക്കാൻ ചുറ്റിനും മന്ത്രിമാർ …ഊഴം കാത്തു നിൽക്കുന്ന റാണിമാർ ….നേരം പോക്കിന് കന്യകമാർ …. .പക്ഷേ , ന്യായാസനം ഏറെ കയ്ച്ചിരുന്നു. സഹായകരും ഇല്ല. പരാതികൾ തീർപ്പാക്കാൻ രാജാവ് ഏറെ വിയർത്തു. ഉദ്യോഗസ്ഥർ അമ്പരന്നു.ശലമോന്റെ തീർപ്പുകൾ കേൾക്കാൻ സഞ്ചാരികൾ കൊട്ടാരത്തിൽ വരിക പതിവായിരുന്നു. അവർ രാജാവിനെ തുറിച്ചു നോക്കി. ശലമോൻ്റെ പ്രേതമാണോ ന്യായാസനത്തിൽ ഇരിക്കുന്നത്?രാജാവിൻ്റെ ജ്ഞാനം മന്ദിഭവിച്ചതിൽ പണ്ഡിതനായ ഹേമാൻ ഖിന്നനായി. വർഷങ്ങൾക്ക്Continue Reading

“വരിക വരിക സഖികളേവിളവെടുപ്പു സമയമായി…. “താഴ്‌ വരയിലെ തോട്ടത്തിലേക്ക് നടക്കുമ്പോൾ ദാസിമാർ പാടി. മുന്തിരി വിളയുമ്പോഴാണ് അർഗോബ് താഴ്‌വരയിലെ സ്ത്രീകളൂടെ കൈകളും മുഖവും മനസ്സും ചുവന്നു തുടുക്കുക.ദാഹമകറ്റാൻ കൽഭരണിയുടെ വക്കു വരെ കുടിവെള്ളം…ഭക്ഷിക്കാനായി കുട്ടകൾ നിറയെ അപ്പങ്ങൾ….പാത്രങ്ങളിൽ മലർ….കേൾക്കാൻ കിന്നരനാദങ്ങൾ…..മുന്തിരിക്കുലകൾ ചുമക്കുന്ന ദാസികളോട് മേൽനോട്ടക്കാരൻ പറഞ്ഞു.“ഇതാ ,തുത് മോസ റാണി വരുന്നു.”അവർ റാണിയെയും പരിവാരത്തെയും വരവേറ്റു.“ശലമോൻ രാജാവ് വിജയിക്കട്ടെ “റാണി പറഞ്ഞു.“രാജാവ് നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ.”മുന്തിരിക്കുലകൾ കത്രിക്കാൻ തുടങ്ങിയിരുന്നു. വിളവെടുപ്പിനായി മാതാവിനെContinue Reading