യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 11 – ഒട്ടകങ്ങൾ
ഉദയത്തിന് അൽപം മുമ്പാണ് മരുഭൂമിയിലെ കൂരാക്കൂരിരുട്ട് . അപ്പോഴാണ് രാത്രി ഘനീഭവിക്കുക! ആ ഇരുട്ടിലാണ് ഒട്ടകങ്ങൾ ഉണരുക. പ്രഭാതത്തെ വരവേൽക്കാനായി മൂപ്പനൊട്ടകം മുരണ്ടൂ. കിഴക്ക് വെള്ളകീറുമ്പോൾ ഒട്ടകങ്ങൾ എല്ലാം ഉണർന്നിരുന്നു. ഒട്ടകങ്ങളുടെ പ്രഭാതക്കച്ചേരി തുടങ്ങി. മാനത്ത് വെളിച്ചം സംക്രമിക്കുന്നതിനനുസരിച്ച് അത് കൂടിക്കൊണ്ടിരുന്നു. ആദ്യ സ്വർഗ്ഗകിരണങ്ങളെ വരവേറ്റു. ഒട്ടകക്കുട്ടികൾ ആ കച്ചേരി കേട്ടു. പക്ഷേ, അവ കണ്ണു തുറന്നില്ല. തള്ളമാരുടെ ചൂടുപറ്റി കിടന്നു. സപ്താശ്വങ്ങൾ വലിക്കുന്ന സൂര്യരഥത്തിന്റെ ചക്രങ്ങൾ മെല്ലെയാണ് ഉരുണ്ടത്.Continue Reading





















