മാത്യു സണ്ണി കെ. (Page 5)

നോവലിസ്റ്റ്, കഥാകൃത്ത്, നവമാധ്യമ എഴുത്തുകാരൻ
കുറച്ചു കാലം ഇംഗ്ലീഷ്, ഫ്രഞ്ച് അദ്ധ്യാപകൻ.
ദർശന ഫിലിം സൊസൈറ്റി, YM A പബ്ളിക് ലൈബ്രറി
സെക്രട്ടറിയായിരുന്നു.
ദ കിഡ്, പാഥേർ പാഞ്ചാലി, അടൂർ ചിത്രങ്ങളെക്കുറിച്ച്
ടെലിവിഷൻ ഡോക്യാമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
നോവൽ : ഗോൾഡ്കപ്പ് (1999 ), ദാവീദിന്റെ പുസ്തകം (2021 ), യെറുശലേമിലേയ്ക്കുള്ള പാത (2023)
വിവാഹിതൻ, കട്ടപ്പന- ഇരട്ടയാറിൽ താമസിക്കുന്നു.
Email : sunnykollara@gmail.com

സെനീറിൽ നിന്ന് തുരത്തപ്പെട്ട പുള്ളിപ്പുലികൾ താഴ്‌ വരയിലിറങ്ങി ആടുകളെ കടിച്ചു കീറി. ആട്ടിടയരുടെ നെഞ്ചിൽ ചോരപൊടിഞ്ഞു. അവർ കരഞ്ഞു. അങ്ങനെയൊരു പരിണാമം സ്വപ്നത്തിൽ പോലും ശലോമോൻ പ്രതീക്ഷിച്ചില്ല. രാജാവ് ചിന്താകുലനായി. മറ്റൊരു സ്ഥലത്തേക്ക് ആ ജന്തുക്കളെ മാറ്റിയാലും അവയുടെ ക്രൗര്യം കുറുയുകയില്ല. ശേഷിക്കുന്നത് സംഹാരമാണ്. ശലമോൻ മടിച്ചു. അത് കാടിന്റെ സന്തുലനം നശിപ്പിക്കും എന്താണ് ചെയ്യുക? അസ്മോദേവൂസിനെ വരുത്തി കൽപ്പിച്ചു. . “ആ ജന്തുക്കളെ നീ ശാന്തമാക്കണം.” അവൻ ചിരിച്ചു.Continue Reading

മലങ്കാട്ടിൽ എവിടെയോ അറുകൊലക്കാർ ഒളിച്ചിരിക്കുന്നവെന്ന് രഹസ്യ വിവരം നഗര കാവൽക്കാർക്ക് ലഭിച്ചു. അജപാലകരുടെ കാലടികളെ പിൻതുടർന്ന് നടന്നു. അവർ മുകളിലേയ്ക്ക് നോക്കി. മലമുകൾ പ്രഭാതമഞ്ഞിൻ്റെ പിടിയിൽ അമർന്നിരിക്കുന്നു. പക്ഷേ ഇടയരുടെ ചില കൂടാരങ്ങൾ ആ മഞ്ഞിനു മീതെ തല ഉയർത്തി നോക്കിയിരുന്നു. അവർ നടന്നു. മലഞ്ചെരിവിലെ മരങ്ങൾക്കിടയിൽ ഇരുണ്ട നിഴലുകൾ ഇരക്കായി കാത്തിരുന്നു. കാവൽക്കാരുടെ കൈ വാൾപിടിയിൽ അമർന്നു.. കാട്ടുമൃഗങ്ങളെക്കാൾ കൗശലമാണ് ആട്ടിടയർക്ക്… അവർ മലമുകളിൽ എത്തി. പക്ഷേ കൂടാരങ്ങൾContinue Reading

രാജാവിന്റെ സേന സ്വഗൃഹങ്ങളിലേക്ക് മടങ്ങി. ചാർച്ചക്കാരായ വടക്കർക്കെതിരെ നീങ്ങാൻ മടിച്ചു.സഹോദർക്കെതിരെ യുദ്ധം ചെയ്യാൻ വിസമ്മതിച്ചു. ബെന പരാജയം സമ്മതിച്ചു. “ഇത് കർത്താവിൻ്റെ ഹിതമാണ്. “ വടക്കൻ താവളത്തിൽ ആരവങ്ങൾ ഉയർന്നു.ദേശത്തെ മൂപ്പൻമാർ വിധിയെഴുതി. . “ശലമോൻ്റെ കഥ തീർന്നു.” ശലമോൻ രാജാവിന്റെ തേർവാഴ്ചക്ക് അന്ത്യം കുറിച്ചതിൽ അവർ ആഹ്ളാദചിത്തരായി. താവളത്തിൽ എമ്പാടും വിജയാഘോഷങ്ങൾ തുടങ്ങി. കാനാൻകാരിയുടെ ആട്ടവും പാട്ടും ആരംഭിച്ചു. യെറോബയാമിന് ഉത്സാഹം തോന്നിയില്ല. അവർക്കറിയില്ല ബെത്‌ശേബയുടെ പുത്രനെ …Continue Reading

വേനൽ ആരംഭിച്ചപ്പോൾ ശേഖേമിൽ നിന്ന് കാലാൾപ്പട പുറപ്പെട്ടു. അദോനിറാമിന്റെ കൽപ്പന യോവാശിന് ലഭിച്ചിരുന്നു. ബേഥേലിലെ അടിമകളെ പിടികൂടുക. ലെബനോൻ കാട്ടിലെ കഷ്ടപ്പാട് ഓർത്തപ്പോൾ ചിലർ മലകയറി. എഫ്രായിം മലയിലെ ഗുഹയിൽ ഒളിച്ചു. അടിമവേലയിൽ നിന്നു രക്ഷപ്പെടാമെന്ന് അവർ മോഹിച്ചു. ബേഥേലിലെ വഴികൾ യോവാശ് ഉപരോധിച്ചു. കുറെ ദിവസം കാത്തുനിൽക്കുമ്പോൾ പടയാളികൾക്കു മടുക്കും. അപ്പോൾ അവർ കാവൽ മതിയാക്കി മടങ്ങിപ്പോകുമെന്ന് ആ സാധുക്കൾ വ്യാമോഹിച്ചു. പരാജയം യോവാശിനെ തുറിച്ചുനോക്കി. അത് ആലോചിക്കാൻContinue Reading

ഇളംതവിട്ട് നിറമുള്ള ചെത്തുകല്ലിലും ദേവദാരു തടിയിലും ഹൂറാം അബി തീർത്ത രാജകീയ കവിതകളാണ് യെറുശലേമിലെ ദൈവാലയവും കൊട്ടാരവും. തേച്ചുമിനുക്കിയ ഓരോ കല്ലിനും പലകയ്ക്കും ഓരോ കഥ പറയാനുണ്ടായിരുന്നു. അടിമയുടെ ചോരയും കണ്ണീരും പുരണ്ട കഥകൾ…… ഉരുളൻതൂണുകളിലെ ആ ചോരപ്പാടുകൾ മായ്ക്കാൻ തച്ചൻമാർക്കായില്ല, കാലത്തിനും . രാജഭോഗം അടയ്ക്കാത്തവരെ മൂന്ന് മാസം കാട്ടിലെ പണിക്ക് ശലമോൻ രാജാവ് ശിക്ഷിച്ചിരുന്നു. ലെബെനോണിലെ ബാഷറത് കാട്ടിലാണ് വേല. ദൈവം നട്ടുപിടിപ്പിച്ച ദേവദാരു മരങ്ങളാണ് ആContinue Reading