ദിലിപ്രസാദ്‌ സുരേന്ദ്രൻ (Page 2)

തിരുവനന്തപുരം സ്വദേശി, നീണ്ട നാൾ പ്രവാസിയാരുന്നു, ഇപ്പോൾ തോന്നയ്ക്കൽ അടുത്തുള്ള വാലികോണം എന്ന ഗ്രാമത്തിൽ സ്ഥിരതാമസം. ഭാര്യയും രണ്ട്‌ മക്കളും അടങ്ങുന്നതാണു കുടുംബം.

പ്രണയം വഴി നടക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ എന്താകും ഉത്തരം?പ്രണയം വഴിയേ നടക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാലോ.. നാട്ടുവഴികളിലും, ക്ലാസ് മുറികളിലും, വാഹനങ്ങളിലും, സിനിമകളിലും കണ്ടു മറന്ന ഒരുപാട് പ്രണയരംഗങ്ങൾ മനസ്സിലേക്ക് ഓടിക്കയറി വന്നുല്ലേ.. ഒരു മനുഷ്യൻ പ്രണയമായി പരിവർത്തനം ചെയ്യപ്പെട്ടത്, പ്രണയത്തിൽ ജീവിക്കുന്നത്, പ്രണയം അണിഞ്ഞ കാലുകളിൽ നടക്കുന്നത് കണ്ടിട്ടുണ്ടോ? കാലങ്ങളായി അരിയോട്ടുകോണത്തിന്റെ പകലുകൾ ഉണരുന്നതും, രാവുകൾ ഉറങ്ങുന്നതും ആ പ്രണയപുരുഷന്റെ കാലൊച്ചകളിലാണ്, അയാൾ നടന്നുതീർക്കുന്ന വഴികളിലാണ്. കൈയിൽ തേങ്ങയും, പുല്ലും,Continue Reading

കാലം മാറുമ്പോൾ കോലവും മാറണമെന്നാണ് പ്രമാണം, എന്നാൽ എന്തൊക്കെ മാറിയാലും മാറാത്തതായി ഒന്നുണ്ട്, അത് നാടിന്റെ നിനവുകളുറങ്ങുന്ന ഭൂതകാലമാണ്. കാലത്തിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന വഴിയിറമ്പുകളിൽ പലരും കാത്തിരിപ്പുണ്ട്. മുനിഞ്ഞു കത്തിയും, തെളിഞ്ഞു കത്തിയും വിസ്‌മൃതിയിലാണ്ടുപോയവർ. ചുണ്ടുകളുടെ കോണിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ തുപ്പൽ രണ്ടാം മുണ്ടിന്റെ കോന്തലയിൽ തുടച്ചുകൊണ്ടാണ് ചെമ്പു അമ്മ കുന്നംവിള മൂക്കിലേക്ക് കടന്നുവന്നിരുന്നത്. എണ്ണക്കറുപ്പുള്ള ദേഹവും, ഇടതൂർന്ന ചുരുണ്ട മുടിയും, തിളങ്ങുന്ന കണ്ണുകളുമുള്ള അവരുടെ രൂപം നാടിന്റെContinue Reading

തകഴിയുടെ ചെമ്മീൻ സിനിമയാക്കിയപ്പോൾ കറുത്തമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനെത്തിയ നടിയെ കണ്ട് കഥാകൃത്ത് ‘ഇത് കറുത്തമ്മയല്ലല്ലോ വെളുത്തമ്മയല്ലേ’യെന്ന് ചോദിച്ചതായി കേട്ടിട്ടുണ്ട്. സ്ത്രീ സൗന്ദര്യത്തിന്റെ അടയാളങ്ങളിൽ നിറത്തിന് അമിത പരിഗണന കിട്ടുന്നില്ലേയെന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. പൊന്നിന്റെ ചന്തമെന്നും, ഗോതമ്പിന്റെ നിറമെന്നും, കസ്തൂരി മഞ്ഞളിന്റെ കാന്തിയെന്നും വർണ്ണിച്ചവർ, കാട്ടുതേനിന്റെ നിറമുള്ളവളെ മനഃപൂർവ്വം വിട്ടുകളഞ്ഞതാകാനേ വഴിയുള്ളൂ. കരിംകൂവളത്തിന്റെ അഴകൊത്ത കണ്ണുകളുണ്ടായിരുന്ന, കാട്ടുതേനിന്റെ നിറമുണ്ടായിരുന്ന, പനങ്കുല തോൽക്കുന്ന മുടിയുണ്ടായിരുന്ന സ്ത്രീകൾ അരിയോട്ടുകോണത്തിന്റെ പെണ്ണഴകായിരുന്നContinue Reading

ഭക്തിയും വിശ്വാസവും ആചാരവുമൊക്കെ രാഷ്ട്രീയവത്കരിക്കപ്പെട്ടത് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ കെട്ടുറപ്പില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ടാണ്. കഴിഞ്ഞുപോയ കാലത്തിന്റെ അടയാളങ്ങളായിരുന്ന ചില മനുഷ്യരുണ്ട്, ഒരിടത്തും ഒരടയാളവും അവശേഷിപ്പിക്കാതെ കടന്നു പോയവർ, അത്തരം മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ അകത്തളങ്ങളും ചരിത്രമാകണം. കറുത്ത് കുറുകിയ ചെറിയ കൂനുള്ള ബാലയണ്ണനെ കാണാൻ തുടങ്ങിയതെന്ന് മുതലാണെന്ന് കൃത്യമായി ഓർമ്മയില്ല, കോവിൽവിളാകത്ത് വന്ന നാൾ മുതൽ കാണാൻ തുടങ്ങിയയൊരാൾ അദ്ദേഹമാണ്. നിറം മങ്ങിയ തോർത്ത് മുണ്ടുമുടുത്ത് കോവിലിന്റെ ചുറ്റുമെല്ലാം ഓടിനടക്കുന്നൊരാൾ,Continue Reading

സാമൂഹ്യജീവിയായ മനുഷ്യർ പരസ്പരം വെച്ചുപുലർത്തേണ്ട സഹോദര്യപരമായ സഹിഷ്ണുതയാണ് മാനവികത. മതവും ജാതിയും രാഷ്ട്രീയവും സമ്പത്തും ലിംഗനീതിയുമൊക്കെ പറഞ്ഞു മത്സരിക്കുന്നവരും അത്തരം മത്സരങ്ങൾക്ക് പ്രേരിപ്പിക്കുന്നവരുമെല്ലാം അമാനവികതയുടെ അപ്പോസ്തലന്മാരായിരിക്കും. കെട്ടുകാഴ്ച്ചകളിലെ ആരവങ്ങളിൽ ലയിക്കുന്നവർ സൃഷ്ടിക്കുന്ന കഥകളായിരിക്കും പലരുടെയും കോമാളി വേഷങ്ങളുടെ പിന്നാമ്പുറങ്ങൾ. കുടിയിരുന്നവരും കടന്നുപോയവരും ഇടയ്ക്ക് മാത്രം കടന്നു വരുന്നവരുമായ മനുഷ്യരിൽ കോമാളികളെ തിരയുന്നവർ തിരിച്ചറിയാത്തത്, കോമാളിത്തമെന്നത് കാണുന്നവരിൽ മാത്രമുള്ള മാനസിക സന്തോഷങ്ങളാണെന്നതാണ്. മാധവൻ പിള്ളയെന്ന അദ്ധ്വാനിയായ മനുഷ്യൻ നടന്നു തീർത്ത വഴിയിലൂടെയാണ്Continue Reading