ഹിഡിംബി
2021-08-13
“ഈശാനരൻ കാത്തു നിൽക്കുന്നു”. ബലകന്റെ അവ്യക്തമായ ശബ്ദം കാതുകളിൽ മുഴങ്ങി. അവാച്യമായ അനുഭൂതികൾ നുരഞ്ഞു കത്തുന്ന സിരകളിലാകെ പ്രതികാരം ആടിത്തിമിർക്കുകയാണ്. കണ്ണെത്താദൂരത്തോളം നീളുന്ന ശവഘോഷയാത്രകൾ, കത്തിയെരിയുന്ന ചിതാകുണ്ഡങ്ങൾ, ആർത്തലച്ചു നിലവിളിക്കുന്ന ബന്ധുജനങ്ങൾ. പ്രഭോ!. വീണ്ടും ബലകന്റെ ശബ്ദം; കണ്ണുകൾ തുറക്കാതിരിക്കാനായില്ല. ശബ്ദം കേട്ട ദിക്കിലേക്ക് മുഖം തിരിച്ചു. മഞ്ചത്തിൽ നിന്നും പതുക്കെ താഴേക്കിറങ്ങി, ശിബിരത്തിന്റെ മൂലയിലായി കൂട്ടിയിട്ടിരിക്കുന്ന പാദുകങ്ങളുടെ അരികിലേക്ക് നടന്നു. തുകലുകൾ കൊണ്ടുണ്ടാക്കിയ പാദുകങ്ങളെല്ലാം ചോര പുരണ്ടു നനഞ്ഞിരിക്കുന്നു.Continue Reading

















